റിയാദ് : ഇസ്രായേലിനെ തകർക്കാൻ സൗദി അറേബ്യയുടെ പിന്തുണ തേടി ഹിസ്ബുള്ള തലവൻ നയിം ഖാസിം . ഹിസ്ബുള്ളയുടെ ശത്രു ഇസ്രായേൽ മാത്രമാണെന്നും സൗദി അറേബ്യ തങ്ങൾക്കൊപ്പം നിൽക്കണമെന്നുമാണ് ഖാസിം പറയുന്നത് . ജിസിസി രാജ്യങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണമെന്നും , മുൻകാല അഭിപ്രായവ്യത്യാസങ്ങൾ മറക്കണമെന്നും ഖാസിം പറയുന്നു.
സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളും 2016 ൽ ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു . സമീപ മാസങ്ങളിൽ, ഇസ്രായേലുമായുള്ള യുദ്ധത്തിൽ സൗദിയും, യുഎസും ഇസ്രായേലിനൊപ്പം ചേർന്നു.വെള്ളിയാഴ്‌ച്ച ടെലിവിഷൻ പ്രസംഗത്തിൽ, പ്രാദേശിക ശക്തികൾ ഹിസ്ബുള്ളയെയല്ല, ഇസ്രായേലിനെ പ്രധാന ഭീഷണിയായി കാണണമെന്ന് ഖാസിം പറഞ്ഞു.
” ഹിസ്ബുള്ള ആയുധങ്ങൾ ഇസ്രായേൽ എന്ന ശത്രുവിലേക്കാണ് ചൂണ്ടിയിരിക്കുന്നതെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. സംവാദം മുൻകാലങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ മരവിപ്പിക്കും, കുറഞ്ഞത് ഈ അസാധാരണ ഘട്ടത്തിലെങ്കിലും, നമുക്ക് ഇസ്രായേലിനെ നേരിടാനും അതിനെ നിയന്ത്രിക്കാനും കഴിയും ” ഖാസിം പറഞ്ഞു.
2006-ൽ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിനുശേഷം സെൻട്രൽ ബാങ്കിൽ ഫണ്ട് നിക്ഷേപിക്കുകയും തെക്കൻ പ്രദേശം പുനർനിർമ്മിക്കാൻ സഹായിക്കുകയും ചെയ്തുകൊണ്ട് സൗദി അറേബ്യ ലെബനനിൽ കോടിക്കണക്കിന് ചെലവഴിച്ചിരുന്നു.
















