ന്യൂദൽഹി: ഭാരതത്തോട് പാകിസ്ഥാൻ അടിയറവ് പറഞ്ഞ ഏറ്റവും പുതിയ ‘യുദ്ധ’മായ സിന്ദൂർ ഓപ്പറേഷനെക്കുറിച്ച് വാസ്തവങ്ങൾ പാകിസ്ഥാനിൽ നിന്നുതന്നെ ഓരോന്നായി പുറത്തു വരുന്നു. ലഷ്കർ ഭീകരത്തലവൻ അസർ മസൂദിന്റെ കുടുംബക്കാരുടെ ശരീരം ചിതറിത്തെറിച്ചെന്ന് ലഷ്കർ നേതാക്കൾതന്നെ സമ്മതിക്കുന്ന വിധിയോയ്‌ക്കു പുറകേ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വീരവാദ നുണകളും പാകിസ്ഥാൻ വെളിപ്പെടുത്തുന്നു. ‘അത് ഉഭയകക്ഷി പ്രശ്‌നമാണെന്ന് അവർ പറയുന്നു’: സംഭാഷണത്തിൽ യുഎസ് പങ്കാളിത്തം ഇന്ത്യ ശക്തമായി നിരസിച്ചതെങ്ങനെയെന്ന് പാകിസ്ഥാൻ മന്ത്രി വെളിപ്പെടുത്തുന്നു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇർഷാദ് ദാറിൻ്റേതാണ് വാക്കുകൾ. അൽ ജസീറാ ടി വി യോട് ഇർഷാദ് ദാർ നടത്തുന്ന സിന്ദൂർ വെളിപ്പെടുത്തലിലാണ് വിവരങ്ങൾ.
ട്രംപ് ഇടനിലക്കാരനായി, അമേരിക്ക ഇടപെട്ടു, അങ്ങനെ ഭാരതം പാകിസ്ഥാനിലെ സിന്ദൂർ ഓപ്പറേഷൻ മതിയാക്കി എന്നെല്ലാമുള്ള എല്ലാവരുടേയും കുപ്രചാരണങ്ങൾ അടിത്തറയില്ലാത്തതാണെന്ന് വ്യക്തമാക്കുന്നു ഈ സംഭാഷണം.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഭാരതം “സുവ്യക്തമായി” നിഷേധിച്ചിട്ടുണ്ടെന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ സമ്മതിക്കുന്നത്.
“സംവാദമാണ് മുന്നോട്ടുള്ള വഴി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്നൊരു പ്രസ്താവനയും ദാർ നടത്തിയിട്ടുണ്ട്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഒരു ഫോൺ കോളിനിടെ പാകിസ്ഥാനുമായുള്ള ബന്ധത്തിൽ ഭാരതംഒരു തരത്തിലുള്ള മധ്യസ്ഥതയും ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. ‘അത് പാകിസ്ഥാൻ പറയട്ടെ’ എന്ന മട്ടിൽ പ്രതികരിക്കുന്നവർക്കുള്ള മറുപടികൂടിയാണ് ദാറിന്റെ വിശദീകരണം.
“ഭാരതം ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, അംഗീകരിക്കുന്നില്ല, ഒരിക്കലും അംഗീകരിക്കുകയുമില്ല എന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു,” ജൂണിൽ ഇരു നേതാക്കളും തമ്മിലുള്ള 35 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം വിശദീകരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രസ്താവനയിൽ പറഞ്ഞിരുന്നതാണ്. ഈ നിലപാട് നടിസ്ഥാനമാക്കി,
“ഭാരതം ഈ വിഷയം ( സിന്ദൂർ ഓപ്പറേഷൻ) ഉഭയകക്ഷി വിഷയമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജൂലൈ 25 ന് വാഷിംഗ്ടണിൽ ഞാനും (പാക് വിദേശകാര്യ മന്ത്രി ഇർഷാദ് ദാർ) സെക്രട്ടറി റൂബിയോയും (അമേരിക്കൻ സെക്രട്ടറി) തമ്മിൽ നടന്ന ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, നിങ്ങൾ തമ്മിലുള്ള ഉഭയ സംഭാഷണത്തിന്(ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള) എന്ത് സംഭവിച്ചുവെന്ന് ഞാൻ (ദാർ) അദ്ദേഹത്തോട് ചോദിച്ചു. ഇത് ( സിന്ദൂർ) ഒരു ഉഭയകക്ഷി പ്രശ്‌നമാണെന്ന് ഭാരതംപറയുന്നുണ്ടെന്ന് അദ്ദേഹം (യുഎസ് സെക്രട്ടറി) പറഞ്ഞു,” ദാർ അൽ ജസീറയോട് വിശദീകരിച്ചു..
















