Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാൻ ന്യൂറോ സയന്റിസ്റ്റ് , ‘ലേഡി അൽ-ഖ്വയ്ദ’ ; യുഎസിൽ 86 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ആഫിയ സിദ്ദിഖിയെ മോചിപ്പിക്കാൻ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 06:03 pm IST
in India

ഇസ്ലാമാബാദ് ; ‘ലേഡി അൽ-ഖ്വയ്ദ’ എന്നറിയപ്പെടുന്ന ആഫിയ സിദ്ദിഖിയെ പാകിസ്ഥാനിലേയ്‌ക്ക് മടക്കി എത്തിക്കാൻ ശ്രമം . പാകിസ്ഥാൻ ന്യൂറോ സയന്റിസ്റ്റായ ആഫിയ സിദ്ദിഖി, ജിഹാദി ഭീകരതയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ടെക്സസ് ജയിലിൽ 86 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. 2010 ൽ അഫ്ഗാനിസ്ഥാനിൽ യുഎസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷം ഈ വർഷം ഏപ്രിലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ അത്താഴവിരുന്നിനായി ഫീൽഡ് മാർഷൽ അസിം മുനീർ യുഎസ് സന്ദർശിച്ചപ്പോൾ, ആഫിയ സിദ്ദിഖിയെ പാകിസ്ഥാനിലേക്ക് തിരിച്ച് എത്തിക്കാനുള്ള പ്രതീക്ഷകൾ വീണ്ടും ഉണർന്നു. എങ്കിലും, മുനീർ ട്രംപിനോട് ഇക്കാര്യം ഉന്നയിച്ചില്ല.

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആഫിയ സിദ്ദിഖിക്ക് ദയാഹർജി നൽകാൻ വിസമ്മതിച്ചിരുന്നു . പുതിയ തെളിവുകളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള മാനുഷിക ആശങ്കകളുടെയും വാദങ്ങളോടെ ആഫിയ സിദ്ദിഖി സമർപ്പിച്ച ദയാഹർജിയും നിരസിക്കപ്പെട്ടതായി യുഎസ് സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചു.

ഈ വർഷം സെപ്റ്റംബറിൽ, ആഫിയ സിദ്ദിഖിയുടെ കേസ് കേൾക്കാൻ രൂപീകരിച്ച ഇസ്ലാമാബാദ് ഹൈക്കോടതി, ജസ്റ്റിസ് ഇനാം അമീൻ മിൻഹാസ് ഹർജി കേൾക്കാൻ വിസമ്മതിക്കുകയും ഒരു വലിയ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . ആഫിയ സിദ്ദിഖിയുടെ സഹോദരി ഫൗസിയ സിദ്ദിഖിയാണ് ഹർജി സമർപ്പിച്ചത്.

പാകിസ്ഥാൻ വംശജയായ 52 വയസ്സുള്ള തീവ്രവാദിയാണ് ആഫിയ സിദ്ദിഖി. കറാച്ചിയിൽ ജനിച്ച ആഫിയ സിദ്ദിഖി 1990 ൽ വിദ്യാർത്ഥി വിസയിൽ യുഎസിലേക്ക് താമസം മാറി. 2001 ൽ എംഐടിയിൽ നിന്ന് ബയോളജിയിൽ ബിരുദവും ബ്രാൻഡീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോ സയൻസിൽ പിഎച്ച്ഡിയും നേടി. ആഫിയയുടെ അമ്മ ഒരു ഇസ്ലാമിക അധ്യാപകയും രാഷ്‌ട്രീയക്കാരിയുമായിരുന്നു.അച്ഛൻ ഒരു ന്യൂറോ സർജനുമായിരുന്നു.

ബോസ്റ്റണിൽ താമസിച്ചിരുന്ന സമയത്ത്, ആഫിയ സിദ്ദിഖി അൽ-ഖ്വയ്ദയുമായി ബന്ധമുള്ളതായി കണ്ടെത്തിയ അൽ-കിഫ സെന്റർ ഉൾപ്പെടെയുള്ള ഇസ്ലാമിക ‘ചാരിറ്റി’കളിൽ സന്നദ്ധസേവനം നടത്തി. നിരവധി നിരപരാധികളുടെ മരണത്തിന് കാരണമായ 9/11 ഇസ്ലാമിക ഭീകരാക്രമണത്തിനുശേഷം ആഫിയ സിദ്ദിഖി ശക്തമായ അമേരിക്കൻ വിരുദ്ധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ജിഹാദിന് അവർ പിന്തുണയും പ്രകടിപ്പിച്ചു.

സിദ്ദിഖിയെയും അവരുടെ അന്നത്തെ ഭർത്താവ് അംജദ് ഖാനെയും നൈറ്റ്-വിഷൻ ഗ്ലാസുകൾ, സ്ഫോടകവസ്തുക്കളെക്കുറിച്ചുള്ള മാനുവലുകൾ, ബോഡി ആർമർ, ദി അനാർക്കിസ്റ്റ്സ് ആഴ്സണൽ ഉൾപ്പെടെയുള്ള 45-മിലിട്ടറി-സ്റ്റൈൽ പുസ്തകങ്ങൾ തുടങ്ങിയ വാങ്ങലുകൾ സംബന്ധിച്ച് എഫ്ബിഐ ചോദ്യം ചെയ്തിരുന്നു . എഫ്ബിഐ അന്വേഷണത്തിനിടയിൽ, ആഫിയയും ഭർത്താവും വിവാഹമോചനം നേടി, ആഫിയ മൂന്ന് കുട്ടികളുമായി പാകിസ്ഥാനിലേക്ക് മടങ്ങി.

2023 മാർച്ചിൽ, ആഫിയ സിദ്ദിഖിയും കുട്ടികളും പാകിസ്ഥാനിലെ കറാച്ചിയിൽ അപ്രത്യക്ഷരായി. അൽ-ഖ്വയ്ദ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നതിനെത്തുടർന്ന് ചോദ്യം ചെയ്യലിനായി അവരെ കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാൻ അധികൃതർ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ഇക്കാര്യം നിഷേധിച്ചു. ആഫിയ സിദ്ദിഖി ഒരു അൽ-ഖ്വയ്ദ തീവ്രവാദിയും സന്ദേശവാഹകയുമാണെന്നും, വനിതാ “മോസ്റ്റ്-വാണ്ടഡ്” തീവ്രവാദികളിൽ ഒരാളാണെന്നും 2004 മെയ് മാസത്തിൽ, യുഎസ് എഫ്ബിഐ പ്രഖ്യാപിച്ചു.

പിന്നീട്, ആഫിയ സിദ്ദിഖി ഖാലിദ് ഷെയ്ഖിന്റെ അനന്തരവൻ അമ്മാർ അൽ-ബലൂച്ചിയെ വിവാഹം കഴിച്ചു. 2008 ൽ, അഫ്ഗാൻ അധികൃതർ അവരെ കസ്റ്റഡിയിലെടുത്തു. നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച്, അവരുടെ കൈവശം ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ള കൈയെഴുത്തു കുറിപ്പുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. പ്ലം ഐലൻഡ്, എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, സ്റ്റാച്യു ഓഫ് ലിബർട്ടി, വാൾസ്ട്രീറ്റ്, യുഎസിലെ ബ്രൂക്ലിൻ പാലം തുടങ്ങിയ വിവിധ സ്ഥലങ്ങളുടെ ഒരു പട്ടികയും അവയിൽ ഉണ്ടായിരുന്നു.

ഗസ്നി പ്രവിശ്യ അഫ്ഗാനിസ്ഥാൻ നാഷണൽ പോലീസ് (“എഎൻപി”) ഉദ്യോഗസ്ഥർ 2008 ൽ ആഫിയ സിദ്ദിഖിയെ ഒരു കൗമാരക്കാരനോടൊപ്പം ഗസ്നി ഗവർണറുടെ കോമ്പൗണ്ടിന് പുറത്ത് കണ്ടെത്തി. എഎൻപി ഉദ്യോഗസ്ഥർ സിദ്ദിഖിയെ പ്രാദേശിക ഭാഷകളായ ദാരി, പഷ്തു എന്നിവയിൽ ചോദ്യം ചെയ്തെങ്കിലും അവർ പ്രതികരിച്ചില്ല. ആഫിയ സിദ്ദിഖി ഉറുദുവിൽ സംസാരിച്ചതിനാൽ, അവർ ഒരു വിദേശിയാണെന്ന് ഉദ്യോഗസ്ഥർ സംശയിച്ചു.

എഎൻപി ഉദ്യോഗസ്ഥർ അവരുടെ ഹാൻഡ്‌ബാഗ് പരിശോധിച്ചപ്പോൾ സ്ഫോടകവസ്തുക്കൾ, രാസായുധങ്ങൾ, ജൈവ വസ്തുക്കളും റേഡിയോളജിക്കൽ ഏജന്റുകളും ഉൾപ്പെടുന്ന മറ്റ് ആയുധങ്ങൾ എന്നിവയുടെ നിർമ്മാണം വിവരിക്കുന്ന നിരവധി രേഖകൾ കണ്ടെത്തി. ഇതിനിടെ “അല്ലാഹു അക്ബർ” എന്ന് വിളിച്ചുകൊണ്ട് അവർ ഉദ്യോഗസ്ഥരെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തു. അമേരിക്കക്കാരെ കൊല്ലണമെന്നും ആഫിയ സിദ്ദിഖി ഇംഗ്ലീഷിൽ വിളിച്ചു പറഞ്ഞു.

ആക്രമത്തിനിടെ ആഫിയ സിദ്ദിഖി ബോധം മറഞ്ഞ് വീണു . ഇവർക്കെതിരെ കൊലപാതകശ്രമം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.2010 സെപ്റ്റംബർ 23-ന്, കൊലപാതകശ്രമത്തിനും അഫ്ഗാനിസ്ഥാനിലെ യുഎസ് പൗരന്മാരെയും യുഎസ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആക്രമിച്ചതിനും മാൻഹട്ടൻ ഫെഡറൽ കോടതി ആഫിയ സിദ്ദിഖിയെ 86 വർഷം തടവിന് ശിക്ഷിച്ചു.

കാഫിറുകളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണ് ഇന്ന് ആഫിയ സിദ്ദിഖിയുടെ മോചനത്തിനായി ശ്രമിക്കുന്നത് . 2018-ലെ ഒരു പ്രമേയത്തിൽ പാകിസ്ഥാൻ സെനറ്റ് ‘ലേഡി അൽ-ഖ്വയ്ദ’ ആഫിയ സിദ്ദിഖിയെ “പാകിസ്ഥാന്റെ മകൾ” എന്ന് പ്രശംസിച്ചു.

 

Tags: pakistanBangladesh beat Pakistanlady al queda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

പുതിയ വാര്‍ത്തകള്‍

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.