Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിദ്വേഷ രാഷ്‌ട്രീയം വിലപ്പോവില്ല

അധികാരം തങ്ങളില്‍ നിന്ന് അകന്നു പോകുന്നതിന്റെ അമര്‍ഷം കൊണ്ടാണ് കോണ്‍ഗ്രസും അതിന്റെ നേതാക്കളും പ്രധാനമന്ത്രി മോദിയെയും ഭരണപക്ഷത്തുള്ള മറ്റുള്ളവരെയും അധിക്ഷേപിക്കുന്നത്. ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതിന് കാരണക്കാരന്‍ മോദിയാണെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 12:15 pm IST
inEditorial, Vicharam

താന്‍ ഒരു ശിവഭക്തനാണെന്നും, വ്യക്തിപരമായ അധിക്ഷേപങ്ങളെ വിഴുങ്ങാന്‍ കഴിവുണ്ടെന്നും, എന്നാല്‍ രാഷ്‌ട്രം ആദരിക്കുന്നവരെ അധിക്ഷേപിക്കുന്നത് സഹിക്കില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ വിദ്വേഷ രാഷ്‌ട്രീയത്തിനുള്ള മറുപടിയാണ്. അസമില്‍ വന്‍വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. അസമിന്റെ അഭിമാനവും, രാജ്യത്തിന്റെ മഹാനായ പുത്രനുമായിരുന്ന വിഖ്യാത ഗായകന്‍ ഭൂപേന്‍ ഹസാരികയ്‌ക്ക് തന്റെ സര്‍ക്കാര്‍ ഭാരതരത്ന നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് അതിനെ പരിഹസിച്ച കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൂപേന്‍ ഹസാരികയുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. കോണ്‍ഗ്രസിന്റെ വിദ്വേഷ രാഷ്‌ട്രീയം അങ്ങേയറ്റം വിഷലിപ്തമാണ്. നെഹ്റു കുടുംബത്തില്‍പ്പെട്ടവര്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഭാരതരത്ന നല്‍കുകയും, ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറെ പോലെ ഈ ബഹുമതിക്ക് അര്‍ഹരായ പലര്‍ക്കും അത് നിഷേധിക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

സ്നേഹത്തിന്റെ കട തുറന്നുവച്ചിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അതിന്റെ നേതാവ് രാഹുല്‍ അവകാശപ്പെടാറുണ്ട്. പക്ഷേ ഈ നേതാവ് തന്നെയാണ് രാഷ്‌ട്രം ആദരിക്കുന്ന ചരിത്ര പുരുഷന്മാരെയും, മറ്റ് പാര്‍ട്ടികളിലുള്ള ബഹുമാന്യരായ വ്യക്തികളെയും നിരന്തരം അധിക്ഷേപിക്കുന്നത്. ഈ നേതാവിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ല എന്നതിന് തെളിവാണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുമോഷണം നടത്തുന്നു എന്ന തരംതാണ പ്രചാരണം നടത്തി അടുത്തിടെ ബീഹാറില്‍ നടത്തിയ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ ദിവംഗതയായ മാതാവിനെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചിരുന്നു. ഇതു ചെയ്തതിന് രാഹുല്‍ മാപ്പു പറയണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു. പക്ഷേ പ്രധാനമന്ത്രിയുടെ മാതാവിനെ എഐ വീഡിയോ നിര്‍മിച്ച് വീണ്ടും അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാജ്യത്തെ ഒരേയൊരു ഭരണവര്‍ഗം തങ്ങളാണെന്നും, മറ്റുള്ളവര്‍ക്ക് രാജ്യം ഭരിക്കാന്‍ അവകാശമില്ലെന്നുമുള്ള നെഹ്റു കുടുംബത്തിന്റെ ജനാധിപത്യ വിരുദ്ധമായ മനോഭാവമാണ് ഇത്തരം അധിക്ഷേപങ്ങളില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വം സോണിയാ കുടുംബം ഏറ്റെടുത്തതോടെ ഈ അധിക്ഷേപങ്ങള്‍ ശക്തിപാപിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ പോലുള്ള കളങ്കരഹിതരായ വ്യക്തിത്വങ്ങളും ഇതിന് ഇരയായിട്ടുണ്ട്.

അധികാരം തങ്ങളില്‍ നിന്ന് അകന്നു പോകുന്നതിന്റെ അമര്‍ഷം കൊണ്ടാണ് കോണ്‍ഗ്രസും അതിന്റെ നേതാക്കളും പ്രധാനമന്ത്രി മോദിയെയും ഭരണപക്ഷത്തുള്ള മറ്റുള്ളവരെയും അധിക്ഷേപിക്കുന്നത്. ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതിന് കാരണക്കാരന്‍ മോദിയാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ആ പാര്‍ട്ടിയുടെ സമനില തെറ്റി. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ദിവംഗതയായ മാതാവിനെ പോലും അധിക്ഷേപിക്കാന്‍ മുതിരുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലുകയായിരിക്കും ഫലമെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയുന്നുമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബീഹാറില്‍, വലിയ അവകാശവാദവുമായി കോണ്‍ഗ്രസ് നടത്തിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. ബീഹാറിലെ എല്ലാ സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ മുഖത്തേറ്റ അടിയാണ്. ഈ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍പോലും ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അതിരറ്റ അഹങ്കാരവും പൊള്ളയായ അവകാശവാദങ്ങളും വിദ്വേഷ പ്രചാരണവുമല്ല തെരഞ്ഞെടുപ്പ് ജയിക്കാന്‍ ആവശ്യം. അയല്‍ രാജ്യങ്ങളില്‍ നടക്കുന്നതുപോലുള്ള കലാപങ്ങള്‍ ഭാരതത്തില്‍ നടന്നുകാണണമെന്ന് ആഗ്രഹിക്കുകയുമല്ല വേണ്ടത്. ദേശസ്നേഹവും ജനക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ്. എന്നാല്‍ അധികാരമോഹം ഇതിന് കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ല. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ബീഹാറിലെ ഇന്‍ഡി സഖ്യത്തില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയവും അതിന്റെ നേതൃത്വവും കാലഹരണപ്പെട്ടതാണ്. ഇന്നത്തെ നിലയില്‍ അവര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല. ഈ സത്യം മനസ്സിലാക്കി വിദ്വേഷ രാഷ്‌ട്രീയം കയ്യൊഴിയുകയാണ് അവര്‍ക്കു നല്ലത്.

Tags: Modi blamedcongressCriticismPrime Minister ModiRuling partyLosing powerVoter rejectionCongress belief
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.