Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഭരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേട്

അനീഷ് അയിലം by അനീഷ് അയിലം
Sep 14, 2025, 10:38 am IST
in Kerala

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തില്‍ വന്‍ക്രമക്കേട്. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളുടെയും വ്യാജ രേഖകളുടെയും ഈടില്‍ സിപിഎം ഭരണ സമിതി അംഗങ്ങള്‍ക്കു മാത്രം കോടികള്‍ വായ്‌പകള്‍ നല്കി. ഇവയെല്ലാം കുടിശികയായി. ഭരണ സമിതി അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അരക്കോടിയോടടുത്തു വായ്‌പകളും 10 ലക്ഷത്തിന്റെ മുപ്പതോളം ചിട്ടികളുമുണ്ടെന്ന് അസിസ്റ്റന്റ് രജിസ്ട്രാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കണ്ടെത്തി.

1984ല്‍ ആരംഭിച്ചതു മുതല്‍ സഹകരണ സംഘം സിപിഎമ്മാണു ഭരിക്കുന്നത്. 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണു ചിട്ടി തട്ടിപ്പും ക്രമക്കേടുകളും വിവരിച്ചിരിക്കുന്നത്. ഭരണ സമിതി അംഗങ്ങള്‍ക്ക് അനുവദിക്കാവുന്ന പരമാവധി വായ്‌പയുടെയും ചിട്ടിയുടെയും ഇരട്ടിയിലധികം നല്കി. ഭരണ സമിതി അംഗവും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെസിഇയു) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവുമായ വി.എന്‍. വിനോദ്കുമാറിന് 11 തവണ സ്വന്തം ശമ്പള സര്‍ട്ടിഫിക്കറ്റില്‍ ചിട്ടി അനുവദിച്ചു. ഒന്‍പതു തവണ ശമ്പള സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുവച്ചു തുക നല്കി. തീയതി പോലുംവയ്‌ക്കാതെയാണ് സാലറി സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. വിനോദ്കുമാറിന് 18.26 ലക്ഷം വായ്‌പക്കുടിശികയും 20.30 ലക്ഷം ചിട്ടിക്കുടിശികയും ഉള്‍പ്പെടെ 38.56 ലക്ഷം ബാധ്യതയുണ്ട്.

ഓഡിറ്റ് സമയത്തെ സംഘം പ്രസിഡന്റ് കെസിഇയു സംസ്ഥാന സെക്രട്ടറി ബി. അനില്‍കുമാറിനു മാത്രം 64.30 ലക്ഷം രൂപ ബാധ്യതയാണ്. ഇതില്‍ 34.05 ലക്ഷം വായ്‌പക്കുടിശികയും 30.25 ലക്ഷം ചിട്ടിക്കുടിശികയുമാണ്. സാലറി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുവച്ചാണ് ബി. അനില്‍കുമാറിന്റെ വായ്‌പയും ചിട്ടിയും.

മറ്റൊരു ഭരണ സമിതി അംഗം കെസിഇയു ജില്ലാ വൈസ് പ്രസിഡന്റ് ടി.ഐ. സജീവിനു വായ്‌പകളിലായി 14.93 ലക്ഷവും ചിട്ടികളിലായി 23.28 ലക്ഷവും ബാധ്യതയുണ്ട്. കെസിഇയു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സി.ആര്‍. നീന സ്വന്തം പേരിലും ജാമ്യമായും ഒന്‍പതു ചിട്ടിയിലൂടെ പണമെടുത്തു. ഇതിനുള്ള അഞ്ചു സാലറി സര്‍ട്ടിഫിക്കറ്റിലും തീയതി വച്ചിട്ടില്ല, നേരത്തത്തേ സാലറി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പാണു കൊടുത്തത്. ബൈലോയിലില്ലാത്ത വായ്‌പകളും മുന്‍കൂര്‍ അനുമതി വാങ്ങാത്ത ചിട്ടികളുമാണ് ഇവരെടുത്തത്.

സാലറി സര്‍ട്ടിഫിക്കറ്റില്‍ ക്രമക്കേടു നടത്തിയാണ് ഭൂരിഭാഗം ചിട്ടികളും വായ്‌പകളും അനുവദിച്ചതെന്നും ഇതു കുറ്റകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎസ് ചിട്ടി ഇടപാടുകളെക്കുറിച്ചും ചിട്ടി അനുവദിച്ച ഈടിനെപ്പറ്റിയും വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു റിപ്പോര്‍ട്ടിലെ നടപടികള്‍ മരവിപ്പിച്ചു. വീഴ്ചകള്‍ സഹ. സംഘ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags: Fake documentsBank loan fraudThiruvananthapuram Taluk Cooperative Employees Cooperative SocietyFake salary certificates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീതും സുഹൃത്തും വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്

Kerala

സിപിഎം ഭരണസമിതിക്ക് വ്യാജ രേഖകളില്‍ വായ്‌പകളും ചിട്ടികളും; തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തില്‍ കോടികളുടെ ക്രമക്കേട്

India

ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഇമ്രാൻ ഹാജിയാർ ; ആറ് മാസത്തിനിടെ ഇന്ത്യയിലെത്തിയത് മൂവായിരം ലങ്കക്കാരെന്ന് എൻഐഎ റിപ്പോർട്ട്

India

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ 73 ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് ; വിലാസങ്ങൾ നിലവിലില്ല ; ഒരു പാസ്പോർട്ടിന് വില 5 ലക്ഷം വരെ

Kerala

കുടുംബശ്രീയുടെ മറവിൽ വൻതട്ടിപ്പ്: തൃശൂരിൽ എടുക്കാത്ത വായ്‌പയ്‌ക്ക് 44 സ്ത്രീകൾക്ക് ജപ്തി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.