കൊച്ചി: ഹത്രാസ് യു എ പി എ കേസ് പ്രതി സിദ്ദിഖ് കാപ്പൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു തീവ്രവാദ പ്രവർത്തനം പുനരാരംഭിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയിൽ മാത്രമാണ് സുപ്രീം കോടതി ഇളവു നൽകിയിട്ടുള്ളത്. തീവ്രവാദ പ്രവർത്തകരുമായി ഇടപെടൽ പാടില്ലെന്ന കർശനമായ ജാമ്യവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് യു എപി എ കേസിൽ നാഗ്പൂർ ജയിലിലുള്ള റിജാസിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന പൊതുയോഗത്തിനു ഇന്നു കൊച്ചി വഞ്ചി സ്ക്വയറിൽ കാപ്പൻ നേതൃത്വം നൽകുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയായ എസ് ഡി പി ഐ നേതാവ് വി.എം. ഫൈസലും കാപ്പനൊപ്പം സംഘാടകനായുണ്ട്. പോപ്പുലർ ഫ്രണ്ടുകാർ മറ്റു സംഘടനകളുടെ ലേബലിൽ പ്രവർത്തിച്ചാലും PFI നിരോധന ഉത്തരവു പ്രകാരം അറസ്റ്റു ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഹത്രാസിലെ പി എഫ് ഐ കേസിൽ രണ്ടര വർഷത്തോളം ജയിലിൽ കിടന്ന സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകൻ എന്ന ലേബൽ ദുരുപയോഗിച്ചു തീവ്രവാദ പ്രവർത്തനങ്ങൾ തുടരാനാണ് ശ്രമം.
പോപ്പുലർ ഫ്രണ്ടിന്റെ ഈറ്റില്ലമായ ദൽഹി ഷഹീൻ ബാഗിലെ ‘മുസ്ലിം മിറർ ‘ ന്യൂസ് പോർട്ടലിലാണ് കാപ്പൻ ഇപ്പോൾ ജോലി ചെയ്യുന്നത്. പി എഫ് ഐ ആശയ പ്രചരണമാണ് മുസ്ലിം മീററിന്റെ അജൻഡ. പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട NCHRO ദേശീയ കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ച കാലത്തെ പരിപാടികൾ കാപ്പൻ മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ തുടരുന്നുണ്ട്.
യു എ പി എ കേസുകളിൽ ജയിലിൽ കഴിയുന്ന PFl, മാവോയിസ്റ്റ് പ്രവർത്തകർക്ക് നിയമ സഹായവും മാധ്യമ സഹായവും എത്തിക്കാനാണ് കാപ്പന്റെ ശ്രമം. അതിന്റെ ഭാഗമായാണ് റിജാസിനു വേണ്ടിയുള്ള പ്രചരണ പരിപാടി കാപ്പന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. സിദ്ദിഖ് കാപ്പനു വേണ്ടി സുപ്രീം കോടതി കയറിയ കേരള പത്രപ്രവർത്തക യൂണിയൻ നേതൃത്വം കാപ്പന്റെ പുതിയ നീക്കങ്ങളോട് അകലം പാലിക്കുകയാണ്.
കെയുഡബ്ല്യുജെ ദൽഹി ഘടകം മുൻ സെക്രട്ടറിയായ കാപ്പൻ ഡൽഹി ഘടകത്തിലെ യൂണിയൻ അംഗത്വം നിലനിർത്തിയിട്ടുണ്ട്. കാപ്പന്റെ പുതിയ റോൾ കെയുഡബ്ല്യുജെയെ വെട്ടിലാക്കിയിട്ടുണ്ട്. തീവ്രവാദിയെ യൂണിയൻ അംഗത്വത്തിൽ നിലനിർത്തുന്നതിൽ സംഘടനയ്‌ക്ക് ഉള്ളിൽ പ്രതിഷേധം ഉയരുന്നുണ്ട്.
















