ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ ഹിന്ദുഭീകരതയെന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിലെ ഒരു യുവ സിപിഐ എംപിയില്‍ നിന്നും ശ്രമിച്ചുവെന്ന ആരോപണവുമായി കര്‍ണ്ണാടകയിലെ മാധ്യമങ്ങള്‍. ഇതോടെ ധര്‍മ്മസ്ഥലയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന് കേരളത്തിലെ യുവ സിപിഐ എംപിയില്‍ നിന്നും സഹായം ലഭിച്ചോ എന്ന സംശയം ഉയരുകയാണ്. എന്നാല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സിപിഐയുടെ പി. സന്തോഷ് കുമാര്‍ എംപി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
അതേ സമയം ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊല, കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവു ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങള്‍ എന്‍ഐഎക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി. സന്തോഷ് കുമാര‍് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യം സന്തോഷ് കുമാര്‍ നിഷേധിക്കുന്നില്ല. കേരളത്തിലെ ഈ സിപിഐ എംപിയുടെ അടുത്തേക്ക് തലയോട്ടിയുമായി ശുചീകരണത്തൊഴിലാളി പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹം ഇക്കാര്യം
പൊതുവേ മാവോയിസ്റ്റ് മാധ്യമങ്ങളാണ് പിന്നീലെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ആരോപിച്ചിരുന്നു. അതിനൊപ്പം മതപരിവര്‍ത്തനലോബിയും കോണ്‍ഗ്രസും സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരും പ്രവര്‍ത്തിച്ചതായി പറയുന്നു. ഒരു ആസൂത്രിത ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നാണ് നിഗമനം. ഇക്കാര്യം ആര്‍ക്കും നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. ഇതിന് ഉദാഹരണമാണ് കള്ളആരോപണവുമായി രംഗത്ത് വന്ന സുജാതാ ഭട്ട്. അതുപോലെ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച 13 പ്ലോട്ടുകളില്‍ നിന്നും ആരോപണം തെളിയിക്കുന്ന രീതിയില്‍ കൂട്ടത്തോടെ ശവശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുമായില്ല.
















