Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല: വീണ്ടും കുഴിച്ച് പരിശോധിക്കണമെന്ന് അഭിഭാഷകര്‍; പറ്റില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അഭിഭാഷകസംഘം വീണ്ടും ക്ഷേത്രപരിസരങ്ങളില്‍ കുഴിച്ചുപരിശോധിക്കണമെന്നും കൂടുതല്‍ മൃതദേഹങ്ങളും എല്ലുകളും കിട്ടുമെന്ന ആവശ്യവുമായി രംഗത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 12:30 pm IST
in India
ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ് ഐടി) മേധാവിയായ ഡിജിപി മൊഹന്തി (ഇടത്ത്) സാക്ഷിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ജൂനിയര്‍ അഭിഭാഷകര്‍ (വലത്ത്)

ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ് ഐടി) മേധാവിയായ ഡിജിപി മൊഹന്തി (ഇടത്ത്) സാക്ഷിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ജൂനിയര്‍ അഭിഭാഷകര്‍ (വലത്ത്)

ബെംഗളൂരു:ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന
ഒരു അഭിഭാഷകസംഘം വീണ്ടും ക്ഷേത്രപരിസരങ്ങളില്‍ കുഴിച്ചുപരിശോധിക്കണമെന്നും അതുവഴി ആരോപണങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ മൃതദേഹങ്ങളും എല്ലുകളും കിട്ടുമെന്നും ആവശ്യപ്പെട്ട്  രംഗത്ത്. എന്നാല്‍ തല്‍ക്കാലം വീണ്ടും കഴിച്ചുപരിശോധിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) അറിയിച്ചിരിക്കുകയാണ്. ഈ കേസില്‍ വ്യാജ തെളിവുകള്‍ അടക്കം ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി സാക്ഷിയ്‌ക്ക് സുരക്ഷ നേടിയെടുത്തത് കെ.വി. ധനഞ്ജയ് എന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള സംഘമാണ്. പക്ഷെ ഇവിടെ മറ്റൊരു സംഘം അഭിഭാഷകര്‍ വീണ്ടും ഭൂമികുഴിച്ചുള്ള പരിശോധന ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ചില സ്പോട്ടുകളില്‍ കഴിഞ്ഞ ദിവസം ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തിനാണ് വീണ്ടും ധര്‍മ്മസ്ഥലയില്‍ പുതിയ ചില സ്പോട്ടുകളിലേക്ക് മുഖമൂടി മനുഷ്യനെ കൊണ്ടുപോകുന്നതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഈ കേസില്‍ പരാതിക്കാരായവരുടെ മുഴുവന്‍ മൊഴികളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്.

നേരത്തെ  13 പ്ലോട്ടുകള്‍ കുഴിച്ചുപരിശോധിച്ചെങ്കിലും കാര്യമായി എല്ലുകളോ, മറ്റ് മൃതദേഹ അവശിഷ്ടങ്ങളോ കിട്ടിയിരുന്നില്ല. ധര്‍മ്മസ്ഥലയിലെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ജെസിബി ഉള്‍പ്പെടെ ഉപയോഗിച്ച് ഭൂമി കഴിച്ച് പരിശോധിക്കാനായി കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു കോടി രൂപയോളം ചെലവഴിച്ചതായി പറയുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിരുന്നു എന്ന് ശുചീകരണത്തൊഴിലാളി ആരോപിച്ച ചില പ്ലോട്ടുകളില്‍ എട്ടടിയോളം വരെ താഴ്ചയില്‍ കുഴിച്ചാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല..

മാവോയിസ്റ്റ് മീഡിയ, അഭിഭാഷകസംഘം, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബികള്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയക്കാര്‍, ഇടത് സംഘടനകള്‍, ഇസ്ലാമിക മതമൗലിക ശക്തികള്‍ എന്നിവര്‍ കൈകോര്‍ത്തുപിടിച്ച് ധര്‍മ്മസ്ഥലക്ഷേത്രത്തെയും ഹിന്ദുത്വത്തെയും  അപകീര്‍ത്തിപ്പെടുത്താന്‍ വലിയൊരു ഗൂഢാലോചനയാണ് നടന്നത്. ഇതിനെതിരെ ബിജെപി നടത്തിയ ധര്‍മ്മസ്ഥല ചലോ റാലിയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ നടക്കുന്ന ഹിന്ദു ഏകീകരണ ശക്തിയാണ് റാലിയില്‍ കണ്ടത്. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ തമ്മില്‍ ധര്‍മ്മസ്ഥല വിഷയത്തില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന മാവോയിസ്റ്റ് മീഡിയയുടെ ദുഷ്പ്രചാരണത്തെ കാറ്റില്‍ പറത്തുന്ന രീതിയിലുള്ള ഹൈന്ദവപ്രവര്‍ത്തകരുടെ ഏകീകരണമാണ് ധര്‍മ്മസ്ഥല ചലോ റാലിയില്‍ ദൃശ്യമായത്.

ഇനിയും കുഴിച്ച് പരിശോധിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ലെങ്കില്‍ ജനരോഷം ആളിക്കത്തുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഭീതിയുണ്ട്. മാത്രമല്ല, ധര്‍മ്മസ്ഥല വ്യാജക്കേസ് എന്‍ഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഹൈന്ദവസന്യാസിമാര്‍ നേരിട്ട് കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. ധര്‍മ്മസ്ഥല ചലോ റാലിയില്‍ ബിജെപിയും ആവശ്യപ്പെട്ടിരിക്കുന്നത് എന്‍ഐഎ അന്വേഷണമാണ്. അതേ സമയം ചോദ്യം ചെയ്യലുകളില്‍ നിന്നുള്ള വസ്തുതകളും തെളിവുകളും വീണ്ടും ഒരു കുഴിച്ചുപരിശോധന ധര്‍മ്മസ്ഥലയില്‍ ആവശ്യപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും കുഴിച്ചുപരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു.

യുട്യൂബര്‍ അഭിഷേകിനെ ചോദ്യം ചെയ്തു
യുണൈറ്റഡ് മീഡിയ എന്ന യുട്യൂബ് ചാനല്‍ ഉടമയായ അഭിഷേകിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സാക്ഷിയെന്ന നിലയില്‍ സംരക്ഷണമുള്ള ശുചീകരണത്തൊഴിലാളിയെ മുഖം മൂടി മാറ്റി അഭിമുഖം നടത്തിയ യൂട്യൂബറാണ് അഭിഷേക്. ഇതുവഴി നിയമലംഘനം നടത്തിയെന്നതാണ് ഇയുളുടെ പേരിലുള്ള കേസ്.

അതേ സമയം, ധര്‍മ്മസ്ഥല കേസില്‍ വിദേശഫണ്ടുകള്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ എന്‍ഐഎയ്‌ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 9000 യൂട്യൂബര്‍മാര്‍, കേരളത്തിലേതുള്‍പ്പെടെ ധര്‍മ്മസ്ഥലയില്‍ തമ്പടിച്ച് റിപ്പോര്‍ട്ടിംഗ് നടത്തിയ ടിവി ചാനലുകള്‍, അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങള്‍, എന്‍ജിഒ സംഘങ്ങള്‍, അഭിഭാഷകസംഘങ്ങള്‍ ഇവരെല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെങ്കില്‍ നല്ലൊരു തുക ചെലവുണ്ട്. ഇത് ആര് നല്‍കി എന്ന കാര്യമാണ് പരിശോധിക്കുക.

Tags: AdvocatesDharmasthalaDharmasthala mass burialDharmasthala conspiracy caseK.V. DhananjaykumarHindustva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ വിചാരണ ഉടൻ: ഇന്ത്യയെ നടുക്കി നൂറുകണക്കിന് ജഡം കുഴിച്ചിട്ടുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ലോറിക്കാരൻ മനാഫ്അടക്കം പ്രതികൾ

India

പാകിസ്ഥാന് വേണ്ടി ചാരപ്പണി ; അഭിഭാഷകരായ റിസ്വാനും പർവേസും പിടിയിൽ

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)
India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.