ഭാരതം ‘വലിയ കുട്ടി’യാണെന്നും ‘സ്‌കൂള്‍ വിദ്യാര്‍ത്ഥി’ അല്ലെന്നും ഒരു പ്രമുഖ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഓര്‍മ്മിപ്പിച്ചിരുന്നു. ഭാരതത്തിനെതിരെ വന്‍തോതില്‍ പിഴത്തീരുവ ചുമത്തിയതിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു ഇത്. ഈ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഷാങ്ഹായ് ഉച്ചകോടി കഴിഞ്ഞപ്പോള്‍ ട്രംപിന് മനസ്സിലായിക്കാണും.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയ്‌ക്ക് തിരശീല വീണ് മണിക്കൂറുകള്‍ക്കകം അതിന്റെ തന്ത്രപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ച നടന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനും ഒപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ വലിയ ഞെട്ടലും നിരാശയുമാണ് അമേരിക്കന്‍ രാഷ്‌ട്രീയ-വിദേശകാര്യ മേഖലയില്‍ ഉളവാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ നേതാവായ മോദി, ലോകത്തെ രണ്ട് സ്വേച്ഛാധിപതികളായ പുടിനുമായും ഷിയുമായും കൈകോര്‍ക്കുന്നത് ലജ്ജാകരമാണെന്നും, അതിന് യാതൊരു അര്‍ത്ഥവുമില്ലെന്നുമൊക്കെയാണ് അമേരിക്ക പ്രതികരിച്ചത്.
ഭാരതം പതിറ്റാണ്ടുകളായി ചൈനയുമായി ശീത സമരത്തിലാണെന്നും, ചിലപ്പോഴൊക്കെ യുദ്ധത്തിലുമായിരുണെന്നും വൈറ്റ് ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധാര്‍മിക രോഷംകൊണ്ടു. ഭാരതത്തിന്റെ നേതാവ് തങ്ങളുമായും യൂറോപ്പുമായും ഉക്രെയ്‌നുമായും ആണ് ഒത്തു പോകേണ്ടതെന്നും റഷ്യയുമായല്ലെന്നും ഇത് പ്രധാനമന്ത്രി മോദി തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും നവാറോ പറഞ്ഞു.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ പഴയ സംഘടനയാണ്. ഭാരതം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാഷ്‌ട്രമാണ്. അവരുടെ മൂല്യങ്ങള്‍ ചൈന, റഷ്യ എന്നിവയുടേതിനേക്കാള്‍ നമ്മുടേതുമായാണ് കൂടുതല്‍ ചേര്‍ന്നിരിക്കുന്നത് എന്നൊക്കെ അമേരിക്കന്‍ ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബസന്റും പറയുന്നു. ഷാങ്ഹായ് ഉച്ചകോടിയിലെ ഭാരതത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെക്കുറിച്ചും അമേരിക്കയ്‌ക്കുള്ള ആശങ്കയാണ് ഈ വാക്കുകളില്‍ പ്രകടമാകുന്നത്.
ഭാരതം റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ പ്രധാന വിമര്‍ശകരായ ബെസന്റും നവാറോയുമാണ് ഇപ്പോള്‍ പ്രധാനമന്ത്രി മോദിയെ ഉപദേശിക്കാന്‍ വന്നിരിക്കുന്നത്. ഷാങ്ഹായ് ഉച്ചകോടിയെക്കുറിച്ചുള്ള അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞത് മോദിയും പുടിനും തമ്മിലുള്ള അടുത്ത ബന്ധവും വ്യക്തിപരമായ സൗഹൃദവുമാണ്. ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഒരേ കാറില്‍ സഞ്ചരിക്കുന്നതും, കൈകോര്‍ത്ത് നടക്കുന്നതുമായ ദൃശ്യങ്ങള്‍ യുഎസ് ടെലിവിഷന്‍ ചാനലുകള്‍ പ്രാധാന്യത്തോടെ കാണിച്ചു.
ചൈനയുടെയും റഷ്യയുടെയും നേതാക്കളോടൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്ത മോദി, ട്രംപിന്റെ വിദേശ നയത്തെയും വലിയ തോതില്‍ വിമര്‍ശന വിധേയമാക്കി. ഭാരതത്തിനെതിരെ ട്രംപിന്റെ ഭരണകൂടം അധിക തീരുവകള്‍ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഷാങ്ഹായി ഉച്ചകോടി നടന്നതും, ഭാരതത്തിന്റെ നേതൃത്വം അംഗീകരിക്കപ്പെട്ടതും.
ഭാരതത്തിനെതിരായ ട്രംപിന്റെ നടപടികള്‍ അമേരിക്കയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുമ്പോഴായിരുന്നു ഷാങ്ഹായ് ഉച്ചകോടി. ഏഷ്യയിലെയും മധ്യേഷ്യയിലെയും നിരവധി രാജ്യങ്ങള്‍ പങ്കെടുത്ത ഈ ഉച്ചകോടി ഭാരതത്തിന്റെ നിലപാടുകളെ അംഗീകരിച്ചു. അമേരിക്ക മറ്റു രാജ്യങ്ങളോട് അന്തസ്സോടെ പെരുമാറിയില്ലെങ്കില്‍ ബ്രിക്‌സ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രതിരോധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നല്‍കിയ മുന്നറിയിപ്പ് ട്രംപിന് വ്യക്തിപരമായ തിരിച്ചടിയായി. ഭാരതത്തിനെതിരായ മുന്‍ നിലപാടുകളില്‍ നിന്ന് അമേരിക്ക ഇനി പി
ന്നോട്ടു പോകുമെന്നാണ് നയതന്ത്ര രംഗത്തെ പൊതുവായ വിലയിരുത്തല്‍.
















