കർണാടകയിലെ ധർമ്മസ്ഥലയിൽ നൂറുകണക്കിനു യുവതികളെ മാനഭംഗക്കൊല നടത്തി കുഴിച്ചിട്ടെന്ന വ്യാജ വാർത്തകളുടെ പ്രഭവകേന്ദ്രം ന്യൂസ് മിനിട്ട് എസിറ്റർ ധന്യ രാജേന്ദ്രനാണെന്ന വെളിപ്പെടുത്തലുമായി ഓർഗനൈസറും ഓപ് ഇന്ത്യ വാർത്താ പോർട്ടലും. ബെംഗളുരുവിലെ ന്യൂസ് മിനിട്ട് പോർട്ടൽ ഉടമ ധന്യ രാജേന്ദ്രൻ പാലക്കാട് സ്വദേശിയാണ്. കൊച്ചിയിൽ 2023 ൽ നടന്ന വിവാദ കട്ടിങ് സൗത്ത് വിഘടനവാദ സെമിനാറിന്റെ സംഘാടകയുമായിരുന്നു ധന്യ രാജേന്ദ്രൻ.
ന്യൂസ് മിനിട്ട് ഉൾപ്പെടെ ധർമ്മസ്ഥല വ്യാജ വാർത്തകൾ സൃഷ്ടിച്ചെടുത്ത പോർട്ടലുകളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചു ഇഡി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി എം പി കോട്ട ശ്രീനിവാസ പൂജാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നൽകിയിട്ടുണ്ട്.
ധർമ്മസ്ഥല വ്യാജപ്രചരണ ഗൂഡാലോചനയെ കുറിച്ച് എൻ ഐ എ , ഇ ഡി അന്വേഷണം നടത്തണമെന്നു ബിജെപിയും വിശ്വഹിന്ദു പരിഷത്തും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചന നടന്നത് ചെന്നൈയിലും ബെംഗളുരുവിലുമായാണ് എന്നു വെളിപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിനും ഗൂഡാലോചനയിൽ പങ്കുണ്ട്.
തലയോട്ടിയുമായി കോടതിയിലെത്തി വ്യാജ ആരോപണത്തിനു തിരികൊളുത്തിയ സി.എൻ. ചിന്നയ്യയെ കർണാടക പൊലീസ് ‘ ചോദ്യം ചെയ്തതോടെ ഗൂഡാലോചന പുറത്തു വന്നു. കോടികൾ വാഗ്ദാനം ചെയ്താണ് ചിന്നയ്യയെ വ്യാജ ആരോപണത്തിനു പ്രേരിപ്പിച്ചത്. അർബൻ നക്സലുകളായ ഒരു സംഘമാണ് ചിന്നയ്യയെ പ്രലോഭിപ്പിച്ചു ചെന്നൈയിൽ നിന്നു ധർമ്മസ്ഥലയിലെത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ സംശയം ഉളവാക്കാതെ സംസാരിക്കാനും പെരുമാറാനും ചിന്നയ്യയ്‌ക്ക് ബെംഗളുരുവിൽ വച്ചു പരിശീലനവും നൽകി. ഇക്കാര്യങ്ങൾ കർണാടക പൊലീസ് കണ്ടെത്തിയെങ്കിലും രാഷ്‌ട്രീയ താൽപര്യങ്ങളാൽ ഗൂഡാലോചനയിൽ സമഗ്ര അന്വേഷണം നടക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എൻ ഐ എ , ഇ ഡി അന്വേഷണ ആവശ്യവുമായി ബി ജെ പി, വി എച്ച് പി നേതാക്കൾ രംഗത്തിറങ്ങിയത്.
ധർമ്മസ്ഥല ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നെങ്കിലും പാർട്ടി ഹൈക്കമാൻഡിന്റെ നിർബന്ധത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്. തമിഴ്നാട്ടിലെ രാഷ്‌ട്രീയ നേതാവും ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തി.
ഹിന്ദുമത സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ പ്രയത്നിക്കുന്ന ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകളും ഗൂഡാലോചനയുടെ അണിയറയിൽ സജീവമായിരുന്നു. മുഹമ്മദ് സമീർ എന്ന യുട്യൂബറിനെയാണ് ഗൂഡ സംഘം കളത്തിൽ ഇറക്കിയത്. എഐ ഉപയോഗിച്ചു മുഹമ്മദ് സമീർ സൃഷ്ടിച്ച ധർമ്മസ്ഥല വീഡിയോ വൈറലായി. എട്ടു മില്യൻ പ്രേക്ഷകരാണ് സമീറിന്റെ വീഡിയോ കണ്ടത്. തുടർന്ന്
ചിന്നയ്യയുടെ ആരോപണത്തിനു വിശ്വാസ്യത പകരുന്ന തരത്തിൽ മുപ്പതോളം വ്യാജ വാർത്തകൾ ന്യൂസ് മിനിട്ട് പ്രചരിപ്പിച്ചു. ന്യൂസ് ലൗൺട്രി, ആൾട്ട് ന്യൂസ്, ദ് വയർ തുടങ്ങി ധന്യ രാജേന്ദ്രന്റെ ഡിജിപബ് സംഘടനയിൽ ഉൾപ്പെട്ട ഡിജിറ്റൽ മീഡിയ രാജ്യവ്യാപക പ്രചാരണം ആരംഭിച്ചതോടെ ഡെക്കാൻ ഹെറാൾഡും ദ് ഹിന്ദുവും ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. കേരളത്തിൽ നിന്നു മീഡിയ വൺ, റിപ്പോർട്ടർ ചാനലുകൾ ലൈവ് റിപ്പോർട്ടുകളുമായി വ്യാജ പ്രചാരണം കൊഴുപ്പിച്ചു.
നടൻ പ്രകാശ് രാജ്, മുഹമ്മദ് സുബൈർ, പ്രതീക് സിൻഹ തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെ ധർമ്മസ്ഥല വിരുദ്ധ പ്രചാരണം നടത്തി. ഡിജ്പബ് സ്വാധീനത്തിൽ ബി ബി സി, അൽ ജസീറ തുടങ്ങിയ അന്തർദേശീയ മാധ്യമങ്ങളിലും ധർമ്മസ്ഥല വാർത്തയായി.
ധർമ്മസ്ഥല മഞ്ജുനാഥ് ക്ഷേത്ര മുഖ്യ ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഡെയെ മാത്രമല്ല കേസ് ആദ്യം പരിഗണിച്ച ജഡ്ജിയെ ഉൾപ്പെടെ ധന്യ രാജേന്ദ്രൻ അപകീർത്തിപ്പെടുത്തി. ജഡ്ജി ക്ഷേത്ര ട്രസ്റ്റ് കോളജിലെ പൂർവ വിദ്യാർഥിയാണെന്നു ധന്യ രാജേന്ദ്രൻ എക്സ് പോസ്റ്റ് ഇട്ടതിനെ തുടർന്നു ജഡ്ജി കേസ് മറ്റൊരു ബഞ്ചിലേക്കു മാറ്റി.
എസ് ഐ ടി അന്വേഷണത്തിൽ ഗൂഡാലോചന വെളിപ്പെട്ടതോടെ ആവേശ കമ്മിറ്റിയായി പ്രവർത്തിച്ച മീഡിയ സിൻഡിക്കേറ്റ് പെട്ടെന്നു പിൻവലിഞ്ഞു. ധർമ്മസ്ഥല വിഷയമേ മറന്ന മട്ടിലാണ് ധന്യ രാജേന്ദ്രന്റെ ന്യൂസ് മിനിട്ട്. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുത്താൻ ധന്യ രാജേന്ദ്രൻ ഉൾപ്പെടെ ധർമ്മസ്ഥല ഗൂഡാലോചനയിലെ കണ്ണികൾ ഓരോരുത്തരായി അഴിക്കുള്ളിലാകും.
















