ബെയ്ജിംഗ് : ജവഹര്‍ലാല്‍ നെഹ്രു 1954ല്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിന്റെ വീഡിയോ പങ്കുവെയ്‌ക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. ഇത് പണ്ട് നെഹ്രു ചെയ്തതാണ് മോദി പുതുതായി ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
1949ല്‍ ചൈനയില്‍ മാവോ സെതൂങ്ങ് അധികാരം പിടിച്ചതിന് ശേഷമാണ് 1954ല്‍ കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നെഹ്രു പോയത്. അന്നാണ് നെഹ്രു ചൈനയുമായി പഞ്ചശീലതത്വം എന്ന കരാറില്‍ ഒപ്പുവെച്ചതാണ്. ഇരുരാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും പരസ്പരം അംഗീകരിക്കാമെന്നതായിരുന്നു ഈ കരാറിലെ ആദ്യ പോയിന്‍റ്. പക്ഷെ പിന്നീട് 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചതോടെ ഈ പഞ്ചശീലതത്വം തകര്‍ന്നു.
പക്ഷെ അന്ന് ചൈനയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുന്ന നിലപാടായിരുന്നു നെഹ്രുവിന്‍റേത്. അദ്ദേഹം ചൈനയെ കണ്ണടച്ച് വിശ്വസിച്ചു. ചൈന ഒരിയ്‌ക്കലും തങ്ങളെ ആക്രമിക്കില്ലെന്ന് നെഹ്രുകരുതി. ആക്രമിച്ചെന്ന് മാത്രമല്ല, ആക്രമിച്ച് തോല‍്പിക്കുകയും ചെയ്തു. അന്ന് 2000 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 400 ഇന്ത്യന്‍ സൈനികരെ തടവുകാരായി പിടിച്ചു. ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുക്കുകയും ചെയ്തു. കിഴക്കന്‍ ജമ്മു കശ്മീരിലെ ലഡാക്കിനടുത്തുള്ള അക്സായ് ചിന്‍ പ്രദേശം ചൈന പിടിച്ചെടുത്തു. പക്ഷെ 60 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയപ്പോള്‍ ചൈനയ്‌ക്കാണ് കൂടുതല്‍ പട്ടാളക്കാരെ നഷ്ടമായത്. പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ ചൈനയുടെ വ്യോമപ്രതിരോധത്തെ തകര്‍ത്താണ് ഇന്ത്യ പാകിസ്ഥാനിലെ ഒമ്പത് വ്യോമബേസുകള്‍ തകര്‍ത്തത്, തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തത്. ചൈനയുടെ പിഎല്‍15 പോലുള്ള ആധുനിക മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. ചൈനയുടെ ഡ്രോണുകളും തകര്‍ത്തു.
പണ്ട് നെഹ്രു പോയതുപോലെയല്ല, 72 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്രമോദി ചൈനയിലേക്ക് പോകുന്നത്. ചൈനയെ മോദിക്ക് നന്നായി അറിയാമെന്നതുപോലെ മോദിയെ ചൈനയ്‌ക്കും നന്നായി അറിയാം. ഇന്ത്യന്‍ സൈന്യം സദാജാഗ്രതയിലാണ്. ഒരു ഏറ്റുമുട്ടലില്‍ ഇന്ത്യയെ തോല്‍പിക്കുന്നത് ചൈനയ്‌ക്ക് എളുപ്പമാവില്ല. കരുതലോടെയുള്ള യാത്രയാണ് മോദിയുടേത്. അതിനാല്‍ ഷീ ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ച ജാഗ്രതയോടെയുള്ളതാണ്. ചൈനയ്‌ക്ക് ചതിക്കാന്‍ പറ്റാത്ത നേതാവാണ് മോദി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടിച്ചാല്‍ തിരിച്ചടിക്കാന്‍ കെല്‍പുള്ള, റഷ്യയുടെ സൗഹൃദം ഏറെയുള്ള, സഹായിക്കാന്‍ ഇസ്രയേല്‍ കൂടെയുള്ള ഒരു ഇന്ത്യയാണ് ചൈനയുടെ ഷീ ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുന്നത്. അതാണ് 1954ലെ നെഹ്രുവിന്റെ സന്ദര്‍ശവും 2025ലെ മോദിയുടെ സന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം. ചൈനയെ നന്നായി അറിയുന്ന അവരുടെ നീതി. കൂറ്, സഹകരണം, തന്ത്രം, അധികാരം, ഇതൊക്കെ കൃത്യമായി വിലയിരുത്താന്‍ ഒരു വലിയ ടീം തന്നെ മോദിയ്‌ക്കൊപ്പം ഉണ്ട്. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ വീക്ഷണം ഉണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രശ്നം തീര്‍ക്കുക, ആഗോള തലത്തില്‍ അമേരിക്കയുടെ അമിതാധിപത്യത്തിന് തടയിടുന്നതിന് ചൈന-റഷ്യ-ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുത്തുക എന്നിവയാണ് ഇപ്പോള്‍ പ്രധാനം. ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ റഷ്യയുടെ സഹായത്തോടെ നിറവേറ്റുക…തുടങ്ങി ഒട്ടേറെ അതിസങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ഈ നയതന്ത്രം. അതാണ് മോദി പ്രയോഗിക്കുന്നത്.
















