പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍വിജയം നേടുമെന്ന് ടൈംസ് നൗ അഭിപ്രായ വോട്ടെടുപ്പ് സര്‍വ്വേ. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി, വോട്ട് അധികാര് യാത്ര എന്നീ അഭ്യാസങ്ങളൊന്നും ക്ലച്ച് പിടിക്കില്ലെന്നാണ് അഭിപ്രായ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.ടൈംസ് നൗ-ജെവിസിയുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായവോട്ടെടുപ്പ് സര്‍വ്വേയാണിത്. 2025 ഒക്ടോബറില്‍ അല്ലെങ്കില്‍ നവമ്പറില്‍ ആണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തീയതികള്‍ സെപ്തംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.
ആകെയുള്ള ബീഹാറിലെ 243 സീറ്റുകളില്‍ 136 സീറ്റുകള്‍ എന്‍ഡിഎ നേടും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകള്‍ ആണ്. അതേ സമയം കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും സിപിഐ, സിപിഎം എന്നീ ഇടത് പാര്‍ട്ടികളും ചേര്‍ന്നുള്ള മഹാഘട് ബന്ധന്‍ മുന്നണിയ്‌ക്ക് 75 സീറ്റുകളേ ലഭിയ്‌ക്കൂ.
എന്‍ഡിഎയില്‍ ബിജെപിയുടെ സീറ്റ് പങ്കാളിത്തം വര്‍ധിക്കും. കഴിഞ്ഞ തവണ 74 സീറ്റുകള്‍ നേടിയിരുന്ന ബിജെപിയ്‌ക്ക് ഇക്കുറി 81 സീറ്റുകള്‍ ലഭിയ്‌ക്കും. നിതീഷ് കുമാറിന്റെ ജെഡിയു കഴിഞ്ഞ തവണ 49 സീറ്റുകള്‍ നേടിയെങ്കില്‍ ഇക്കുറി 29 സീറ്റുകളാണ് നേടുക. മറ്റ് രണ്ട് സീറ്റുകള്‍ കൂടി നേടുക വഴി 31 സീറ്റുകള്‍ വരെ നേടിയേക്കും.
മഹാഘട്ബന്ധനില്‍ കോണ്‍ഗ്രസ് ഇക്കുറി 10 സീറ്റേ നേടൂ. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയ സ്ഥാനത്താണിത്. 2020ല്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയ്‌ക്ക് ഇക്കുറി സീറ്റുകള്‍ 52 സീറ്റുകളായി കുറയും.
പ്രശാന്ത് കിഷോര്‍ അത്ഭുതം സൃഷ്ടിക്കും
2024 ഒക്ടോബർ 2 ന് ഇന്ത്യയിലെ ബീഹാറിൽ പ്രശാന്ത് കിഷോർ സ്ഥാപിച്ച ഒരു ഇന്ത്യൻ രാഷ്‌ട്രീയ പാർട്ടിയാണ് . ബീഹാറിലെ ജനങ്ങളുമായി ഇടപഴകുന്നതിനും ഒരു ഭരണ രൂപരേഖ വികസിപ്പിക്കുന്നതിനുമായി കിഷോർ ആരംഭിച്ച ജൻ സൂരജ് അഭിയാൻ എന്ന ജനകീയ പ്രസ്ഥാനത്തിൽ നിന്നാണ് ഈ പാർട്ടി ഉയർന്നുവന്നത് ആകെ രണ്ട് സീറ്റില്‍ മത്സരിക്കുന്ന ഈ പാര്‍ട്ടി രണ്ട് സീറ്റുകളിലും വിജയിക്കുമെന്ന് സര്‍വ്വേ പറയുന്നു.
വോട്ട് അധികാര് യാത്ര നനഞ്ഞ പടക്കം
ബീഹാറിലെ 20 ജില്ലകളിലായി 1രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ചേര്‍ന്ന് 3000 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതാണ് വോട്ട് അധികാര് യാത്ര. ജനങ്ങളുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല പേരുകളില്‍ മോഷ്ടിച്ച് ബിജെപിയ്‌ക്ക് നല്‍കുന്നു എന്ന വ്യാജമായ പരാതിയാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. വാസ്തവത്തില്‍ ബീഹാറിലെ വോട്ടര്‍ പട്ടിക പ്രത്യക പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ബംഗാളിലൂടെയും അസമിലൂടെയും നുഴഞ്ഞുകയറി ബീഹാറില്‍ എത്തിപ്പെട്ട ബംഗ്ലാദേശി മുസ്ലിങ്ങള്‍ ഉള്‍പ്പെടെ 65 ലക്ഷത്തോളം അസാധു വോട്ടുകള്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ചേര്‍ന്ന് വോട്ട് അധികാര് യാത്ര എന്ന പേരില്‍ യാത്ര തുടങ്ങിയത്. ബുള്ളറ്റില്‍ രാഹുല്‍ ഗാന്ധിയും തേജസ്വിയാദവും അനുയായികള്‍ക്കൊപ്പം നടത്തിയ യാത്രയ്‌ക്ക് ആദ്യ ദിവസത്തെ ആകര്‍ഷണം അടുത്ത ദിവസങ്ങളില്‍ ഇല്ലാതായി. അഴിമതിക്കാരനായ ലാലു പ്രസാദ് യാദവിന്റെ മകനൊപ്പം ചേര്‍ന്ന് സ്വന്തം വിശ്വാസ്യത കൂടി കളയുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുന്നു എന്ന ആരോപണത്തിന്മേല്‍ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. കേസില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായ പരാമര്‍ശങ്ങളാണ് സുപ്രീംകോടതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
















