Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെല്‍ കര്‍ഷകര്‍ വര്‍ഗ്ഗ ശത്രുക്കളോ?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 29, 2025, 07:44 am IST
in Editorial

കേരളത്തില്‍ റേഷനായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അരി മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്നും, ഇതില്‍ ഒരു മണി അരി പോലും സംസ്ഥാന സര്‍ക്കാരിന്റേതായി ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നാവടങ്ങി. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു മണി അരിപോലും കേരളത്തിന് നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ കള്ളം പറഞ്ഞതിനോട് പ്രതികരിച്ചുകൊണ്ടാണ് ജോര്‍ജ് കുര്യന്‍, മോദി സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്ന സഹായങ്ങളെക്കുറിച്ച് പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന അരിയും ഗോതമ്പും സബ്‌സിഡിയായി വിതരണം ചെയ്തുകൊണ്ട് അത് മുഴുവന്‍ തങ്ങളുടെതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം നല്‍കുന്ന ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ പണം വാങ്ങാതെ മുന്‍കൂറായി അരി എടുക്കാനും കേന്ദ്രത്തിന്റെ അനുമതിയുണ്ട്. ഇക്കാര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് പദവിക്ക് ചേരാത്ത വിധത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നുണ പ്രചരിപ്പിക്കുന്നത്. ഒരു നുണ നിരന്തരം പ്രചരിപ്പിച്ചാല്‍ സത്യം ജനങ്ങള്‍ അറിയില്ലെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിന്. ഇത് തുടരാന്‍ അനുവദിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ക്കുണ്ട്.

അരി നല്‍കുന്ന കാര്യത്തില്‍ നുണപ്രചാരണം നടത്തുക മാത്രമല്ല പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന നെല്ലിന് പ്രതിഫലം നല്‍കാതെ ദ്രോഹിക്കുകയുമാണ്. കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങിയാല്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുമുണ്ട്. പക്ഷേ ഈ ധാരണ നിരന്തരം അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചതോടെ കൂടുതല്‍ ദ്രോഹ നടപടികളുമായി സപ്ലൈകോ രംഗത്ത് വന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാകുന്ന മുറയ്‌ക്കു മാത്രമേ കര്‍ഷകര്‍ക്ക് നല്‍കുകയുള്ളൂ എന്നും, ഗുണമേന്മാ മാനദണ്ഡങ്ങള്‍ നോക്കി നെല്ല് സംഭരിക്കാതിരിക്കാനും അധികാരമുണ്ടെന്നുമാണ് സപ്ലൈകോ പറയുന്നത്. നെല്ല് സംഭരിച്ച വകയില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുന്നവരാണ് അവരെ ഞെരുക്കാന്‍ കൂടുതല്‍ നടപടികളുമായി വരുന്നത്. ഇത് അംഗീകരിക്കാനാവില്ല. നെല്‍ കര്‍ഷകരുടെ സമരത്തെ പിന്തുണയ്‌ക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്.

കേരളത്തിലെ എല്ലാ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും പൂര്‍ണമായോ ഭാഗികമായോ കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി നടത്തുന്നതില്‍ മാത്രം ശ്രദ്ധവയ്‌ക്കുന്ന പിണറായി സര്‍ക്കാര്‍ ഇക്കാര്യം ജനങ്ങളില്‍നിന്ന് സമര്‍ത്ഥമായി മറച്ചുപിടിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. വളരെ തരംതാണ രാഷ്‌ട്രീയമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേന്ദ്രം നല്‍കുന്ന ഫണ്ട് അതത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതെ വക മാറ്റുകയും, സിപിഎമ്മുകാരുടെ പോക്കറ്റില്‍ എത്തിക്കുകയുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രളയ കാലത്തും, ഉരുള്‍പൊട്ടല്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലും കേന്ദ്രം നല്‍കിയ ദുരിതാശ്വാസ ഫണ്ട് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വലിയ ജനദ്രോഹമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ദുരിതാശ്വാസ നിധി ചെലവഴിച്ചതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ഈ വഞ്ചനയും സ്വജനപക്ഷപാതവും ജനങ്ങള്‍ അറിയാതിരിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് കേന്ദ്ര വിരുദ്ധ വികാരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തിച്ച് ഈ കാപട്യം തുറന്നുകാട്ടുകതന്നെ വേണം.

Tags: Rice farmersPaddy farmers' problemKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.