Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല: മുഖംമൂടി മനുഷ്യന്‍ പഴയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നുണയുമായി ന്യൂസ് 18ും മനാഫും മറ്റും; പക്ഷെ സംഭവിക്കുന്നത് മറ്റൊന്നാണ്….

ധര്‍മ്മസ്ഥല പ്രശ്നത്തില്‍ നുണ പറഞ്ഞ് മുഖം നഷ്ടപ്പെട്ട ന്യൂസ് 18 മലയാളം ഉള്‍പ്പെടെയുള്ള ചാനലുകള്‍ വീണ്ടും നുണ ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം മടങ്ങി വന്നിരിക്കുന്നു. ന്യൂസ് 18 മലയാളും മാത്രമല്ല, ലോറി ഉടമ മനാഫും മറ്റ് നിരവധി ചാനലുകളും പറയുന്നത് ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ വീണ്ടും തന്റെ പഴയ കഥകളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പ്രസ്താവനകളാണ് ഇവര്‍ പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 12:05 am IST
in India
ധര്‍മ്മസ്ഥല കൂട്ടശവം മറവുചെയ്യല്‍ വാര്‍ത്തയുടെ വീഡിയോ ചെയ്ത് ഒരു കോടിയിലധികം വ്യൂ നേടിയ യൂട്യൂബര്‍ സമീര്‍ (ഇടത്ത്) ധര്‍മ്മസ്ഥല പ്രശ്നത്തില്‍ വിവിധ മാധ്യമങ്ങളെ കൂട്ടിയിണക്കിയ ലോറി ഉടമ മനാഫ് (വലത്ത്)

ധര്‍മ്മസ്ഥല കൂട്ടശവം മറവുചെയ്യല്‍ വാര്‍ത്തയുടെ വീഡിയോ ചെയ്ത് ഒരു കോടിയിലധികം വ്യൂ നേടിയ യൂട്യൂബര്‍ സമീര്‍ (ഇടത്ത്) ധര്‍മ്മസ്ഥല പ്രശ്നത്തില്‍ വിവിധ മാധ്യമങ്ങളെ കൂട്ടിയിണക്കിയ ലോറി ഉടമ മനാഫ് (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥല പ്രശ്നത്തില്‍ നുണ പറഞ്ഞ് മുഖം നഷ്ടപ്പെട്ട ന്യൂസ് 18 മലയാളം ഉള്‍പ്പെടെയുള്ള ചാനലുകള്‍ വീണ്ടും നുണ ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം മടങ്ങി വന്നിരിക്കുന്നു. ന്യൂസ് 18 മലയാളും മാത്രമല്ല, ലോറി ഉടമ മനാഫും മറ്റ് നിരവധി ചാനലുകളും പറയുന്നത് ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ വീണ്ടും തന്റെ പഴയ കഥകളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പ്രസ്താവനകളാണ് ഇവര്‍ പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നത്. അതുപോലെ സുജാതാ ഭട്ട് എന്ന സ്ത്രീയെ ചിലര്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് തനിക്ക് അനന്യ ഭട്ട് എന്ന മകള്‍ ഇല്ലെന്ന് മൊഴിമാറ്റിപ്പറഞ്ഞത് എന്ന രീതിയിലാണ് ഈ ചാനലുകള്‍ വീണ്ടും നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആദ്യമേ കള്ളം പറഞ്ഞ് കുടുങ്ങിയത് കൊണ്ട് മുഖം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു.

പക്ഷെ വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്? പ്രത്യേക അന്വേഷണസംഘം ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. ആദ്യമായി ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന സ്ഥലമായി ചിത്രീകരിച്ച് വീഡിയോ ചെയ്ത സമീറിനെ ബെല്‍തങ്ങാടി പൊലീസ് കഴിഞ്ഞ 48 മണിക്കൂറായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

മുഖംമൂടി മനുഷ്യന് കോടതി നല്‍കിയിരുന്ന മേല്‍വിലാസം രഹസ്യമാക്കി വെയ്‌ക്കാനുള്ള അധികാരം എടുത്തുകളഞ്ഞു. ഇയാളുടെ മുഖംമൂടിയും മാറ്റിക്കഴിഞ്ഞു. പക്ഷെ ഇയാളെ സംബന്ധിച്ച് ഒട്ടേറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുഖംമൂടി ധരിച്ചിരുന്ന നാളുകളില്‍ തന്നെ ഇയാള്‍ മുഖംമൂടിയില്ലാതെ ചില യുട്യൂബ് ചാനലുകള്‍ക്ക് നേരത്തെ അഭിമുഖം നല്‍കിയിരുന്നു. ഇക്കാര്യം പുറത്തുവന്നിരിക്കുകയാണ്. എന്തിനാണ് ജനം തിരിച്ചറിയുന്നതില്‍ നിന്നുള്ള സംരക്ഷണം ഇദ്ദേഹം കോടതിയില്‍ നിന്നും ആവശ്യപ്പെട്ടതെന്ന് അറിയുന്നില്ല. മുഖംമൂടിയില്ലാതെ യുട്യൂബര്‍മാര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ഇയാള്‍ പിന്നെ എന്തിനാണ് നിയമപരിരക്ഷ ഉപയോഗിച്ച് മുഖംമൂടി ധരിച്ച് പ്രത്യക്ഷപ്പെട്ടത്? ഇത് ഒരു നാടകമായിരുന്നോ? അതുപോലെ മുഖംമൂടി മനുഷ്യനായ ചിന്നയ്യ പറഞ്ഞത് ഇത്രയധികം പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടതിന്റെ പേരില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍, ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ മനശാന്തി കിട്ടില്ല എന്നാണ്. പക്ഷെ ഇത് തീര്‍ത്തും നുണയായിരുന്നു. ഇപ്പോള്‍ മുഖംമൂടിയില്ലാതെ ഇദ്ദേഹം അഭിമുഖം നല്‍കിയത് ആര്‍ക്ക് വേണ്ടിയാണ് എന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

മുഖംമൂടി മനുഷ്യന്‍ കര്‍ണ്ണാടക വിട്ടശേഷം ചേക്കേറിയത് തമിഴ്നാട്ടിലേക്കായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടെ വെച്ചാണ് ഇയാളെ ഒരു സംഘം കണ്ടുമുട്ടുകയും നുണക്കഥ പറയാന്‍ പ്രേരിപ്പിച്ചതും. തമിഴ്നാട്ടിലെ ഈ സംഘം തന്നെ മുഖംമൂടി മനുഷ്യനായ ചിന്നയ്യയുടെ ഭാര്യയേയും സഹോദരനെയും കണ്ടിട്ടുണ്ടെന്ന് പറയുന്നു. എന്തിനായിരുന്നു ഇത് ? മുഖംമൂടി മനുഷ്യനെക്കൊണ്ട് കള്ളക്കഥ പറയിച്ച ഈ സംഘം ആരാണ് എന്നും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചുവരുന്നുണ്ട്. ഇതുകൊണ്ടെല്ലാമാണ് മുഖംമൂടി മനുഷ്യനെ ഇപ്പോഴും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.ഈ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് കരുതുന്നു.

മുഖംമൂടി മനുഷ്യന്‍ ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനില്‍ ധര്‍മ്മസ്ഥയില്‍ നിന്നും കിട്ടിയതാണെന്ന് പറഞ്ഞ് കാട്ടിക്കൊടുത്ത തലയോട്ടി മറ്റെവിടെനിന്നോ ഉള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തായാലും ഇയാള്‍ നുണക്കഥ പറയാന്‍ കാരണമായ ഗൂഢാലോചന എന്താണ്? ആരൊക്കെയാണ് ഇതിന് പിന്നില്‍? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് സംഘം അന്വേഷിക്കുന്നത്.

 

Tags: conspiracySITDharmasthalaManjunatha templeMaskman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി

Kerala

തന്ത്രിയെ പ്രതിയാക്കിയ അന്തിമ റിപ്പോര്‍ട്ട് കരട് പൊളിഞ്ഞു; തട്ടിക്കൂട്ടു റിപ്പോര്‍ട്ടുണ്ടാക്കി തടിയൂരാൻ എസ്‌ഐടി ശ്രമം

Kerala

എസ്‌ഐടി കോടതിയില്‍ പറഞ്ഞ അഞ്ച് പ്രതികള്‍ സുരക്ഷിതര്‍; പ്രതികളിൽ രണ്ട് പേര്‍  കടകംപള്ളിയും പി.എസ്. പ്രശാന്തുമെന്ന് സൂചന

Kerala

ശബരിമല സ്വർണക്കൊള്ള; അന്വേഷണം മൊത്തത്തില്‍ പാളുന്നു, പ്രധാന പ്രതികള്‍ക്കെതിരെ തെളിവില്ല

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.