പാലക്കാട്: മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണെന്ന് സന്ദീപ് വാര്യരെ വിമര്‍ശിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവന്‍. അവന്തിക തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചു എന്ന് ആരോപിച്ചതിന് പിന്നില്‍ പ്രശാന്ത് ശിവന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രശാന്ത് ശിവന്റെ ഈ പ്രതികരണം.
“”ബിജെപി പ്രസിഡന്‍റിന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്നതിനാലാണ് ഇത് പറയുന്നത്. അദ്ദേഹത്തെ കുറച്ചുകാലം മാറ്റി നിര്‍ത്തിയത് എന്തുകൊണ്ടാണ് എന്ന് അറിയുന്നതിനാല്‍ സംശയിക്കുന്നു”- കഴിഞ്ഞ ദിവസം പ്രശാന്ത് ശിവനെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ പറഞ്ഞതാണിത്. ഇതിന് ബിജെപി നേതാവ് കൃഷ്ണകുമാറും പ്രശാന്ത് ശിവനും മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇതിന് മറുപടി പറഞ്ഞു.
2020 മുതല്‍ 2025 വരെ യുവമോര്‍ച്ചയുടെ ജില്ലാ അധ്യക്ഷനായിരുന്ന എന്നെ ഏത് കാലയളവിലാണ് മാറ്റി നിര്‍ത്തിയതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ബിജെപിയ്‌ക്കും അറിയില്ല. അവന്തികയുടെ സംഭവത്തില്‍ എന്തെങ്കിലും തെളിവ് കയ്യിലുണ്ടെങ്കില്‍ അദ്ദേഹം പുറത്ത് വിടട്ടെ എന്നും പ്രശാന്ത് ശിവന്‍ സന്ദീപ് വാര്യരെ വെല്ലുവിളിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ ‘ഗോവിന്ദച്ചാമി
രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ ‘ഗോവിന്ദച്ചാമി’ ആണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ.
“കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എം എൽ എ ആയ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് പാലക്കാട്ടുകാർക്ക് തല കുനിക്കാനുള്ളഒരു സാഹചര്യം ഞാനുണ്ടാക്കില്ല എന്നായിരുന്നു. അദ്ദേഹം പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു. പാലക്കാട്ടുകാർക്ക് തല കുനിക്കേണ്ടി വന്നില്ല, പക്ഷെ പാലക്കാട്ടുകാർക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്നു.”- പ്രശാന്ത് ശിവന്‍ പറഞ്ഞു.
എന്റെ മൊബൈലിലെ ചാറ്റുകള്‍ പുറത്തുവിട്ടാല്‍ സന്ദീപ് വാര്യര്‍ മണ്ണിനടിയില്‍ തലപൂഴ്‌ത്തി കിടക്കേണ്ടിവരും: കൃഷ്ണകുമാര്‍
“പാര്‍ട്ടിയില്‍ നിന്നും ആരെയാണ് മാറ്റി നിര്‍ത്തിയിരിക്കുന്നതെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പ്രശാന്ത് ശിവന്‍ 2020 മുതല്‍ ഭാരതീയ യുവമോര്‍ച്ചയുടെ ജില്ലാ അധ്യക്ഷനാണ്. കെ. സുരേന്ദ്രന്‍ സംസ്ഥാനപ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത് വരെ അഞ്ച് വര്‍ഷം ഭാരതീയ യുവമോര്‍ച്ചയുടെ ജില്ലാ അധ്യക്ഷനാണ്. ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാപ്രസിഡന്‍റ് ആക്കുകയും ചെയ്തു. അപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ആരെയാണ് മാറ്റിനിര്‍ത്തിയതെന്ന് മനസ്സിയല്ലോ? 2012 തൊട്ട് 2016 വരെ പാര്‍ട്ടിയില്‍ നിന്നും ആരെയാണ് മാറ്റിനിര്‍ത്തിയതെന്ന് കേരളത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം. എന്റെ മൊബൈലില്‍ കുറെ ചാറ്റുകളുണ്ട്. അത് പുറത്ത് വിട്ടാന്‍ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസില്‍ എന്നല്ല എവിടെയും സ്ഥാനം കിട്ടില്ല. ഒറ്റയ്‌ക്ക് പാര്‍ട്ടി രൂപീകരിക്കേണ്ടതായിവരും. ഈ വ്യക്തിക്ക് അംഗത്വം പോലും കൊടുക്കില്ല. ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കേണ്ട.അതെല്ലാം ഞങ്ങള്‍ പറഞ്ഞു തുടങ്ങിയാല്‍ മണ്ണിനടയില്‍ തലപൂഴ്‌ത്തികിടക്കേണ്ടിവരും. “- ബിജെപി നേതാവ് കൃഷ്ണകുമാര്‍ വിശദീകരിച്ചു.
















