ന്യൂദൽഹി : ബംഗ്ലാദേശികൾക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമുണ്ടെന്ന് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷൻ അംഗമായിരുന്ന ആക്ടിവിസ്റ്റ് സയ്യിദ സയ്യിദൈൻ ഹമീദ് . സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കം പുരോഗമിക്കുന്നതിനിടെയാണ് സയ്യിദയുടെ ഈ പ്രസ്താവന . അസം സന്ദർശിക്കുന്നതിനിടെയാണ് അവർ നുഴഞ്ഞു കയറ്റക്കാർക്ക് അനുകൂലമായി രംഗത്തെത്തിയത്.
പ്രശാന്ത് ഭൂഷൺ, ഹർഷ് മന്ദർ, ജവഹർ സിർക്കാർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന്റെ ഭാഗമായാണ് സയ്യിദ ഹമീദ് അസം സന്ദർശിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നത് ബംഗ്ലാദേശികളാണെങ്കിൽ എന്താണ് തെറ്റ്? ബംഗ്ലാദേശികളും മനുഷ്യരാണ്. ഭൂമി വളരെ വലുതാണ്, ബംഗ്ലാദേശികൾക്ക് ഇവിടെ ജീവിക്കാൻ കഴിയും. ആരുടെയും അവകാശങ്ങൾ നിഷേധിക്കുന്നില്ല. അനധികൃത കുടിയേറ്റക്കാർ നിയമപരമായ പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് പറയുന്നത് വളരെ പ്രശ്‌നകരവും അങ്ങേയറ്റം മനുഷ്യത്വത്തിന് വളരെ ദോഷകരവുമാണെന്ന് അവർ പറഞ്ഞു.
“അല്ലാഹു ഈ ഭൂമി മനുഷ്യർക്കുവേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത്, പിശാചുക്കൾക്കുവേണ്ടിയല്ല, ഭൂമിയിൽ ഒരാൾ നിൽക്കുന്നുണ്ടെങ്കിൽ, അവരെ പുറത്താക്കുന്നത് മുസ്ലീങ്ങൾക്ക് അനുവദനീയമല്ല . ‘ഗംഗാ-ജമുനി തെഹ്‌സീബി’നും ഇന്ത്യയുടെ സംയുക്ത സംസ്കാരത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് നിലകൊള്ളുന്നുണ്ടെന്നും“ അവർ കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കൽ, ആളുകളെ അവരുടെ ഭൂമിയിൽ നിന്ന് നിയമവിരുദ്ധമായി പുറത്താക്കൽ, അവരുടെ വീടുകൾ തകർക്കൽ” എന്നിവ ചെയ്യരുതെന്നാണ് പ്രശാന്ത് ഭൂഷന്റെ ആവശ്യം.
















