ലഖ്നൗ : ഉത്തർപ്രദേശിലെ റാംപൂർ ജില്ലാ പോലീസ് വ്യാഴാഴ്ച വലിയ നടപടി സ്വീകരിച്ച് സീനത്ത് പള്ളിയിലെ ഇമാമിനെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇമാം പങ്കുവച്ച ഒരു പോസ്റ്റിൽ മതപരിവർത്തനം, അശ്ലീലം പ്രചരിപ്പിക്കൽ, ഇസ്ലാമിക പുസ്തകങ്ങൾ, തോക്കുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.
വൈറലായ വീഡിയോ ഉടൻ ശ്രദ്ധയിൽപ്പെട്ട റാംപൂർ എസ്പി കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റിനായി പോലീസ് സംഘങ്ങളെ വിന്യസിക്കുകയും ചെയ്തു. സിവിൽ ലൈൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ പക്കൽ നിന്നും അശ്ലീല വസ്തുക്കളും നിരവധി നിയമവിരുദ്ധ ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇമാമിന്റെ കൊള്ളരുതായ്‌മകൾക്ക് വിധേയയായ ഒരു പെൺകുട്ടി പള്ളിയിലെ ഇമാം റഹീം അഹമ്മദിന്റെ മുറിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. അതിൽ ഇമാം ഒരു സ്ത്രീയുമായി നിയമവിരുദ്ധ ആയുധങ്ങൾ, അശ്ലീല വസ്തുക്കൾ എന്നിവയുമായി നിൽക്കുന്നതായി കാണാമായിരുന്നെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അതുൽ കുമാർ ശ്രീവാസ്തവ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്, മതപരിവർത്തന നിരോധന നിയമം, സെക്ഷൻ 66 ഐടി ആക്ട്, അശ്ലീലം പ്രചരിപ്പിക്കൽ എന്നിവ പ്രകാരം സിവിൽ ലൈൻ പോലീസ് സ്റ്റേഷൻ കേസെടുത്തു. ഈ കേസിൽ സിവിൽ ലൈൻ പോലീസ് അസിംനഗർ പോലീസ് സ്റ്റേഷന് കീഴിലുള്ള പർച്ചായ് കുംഹാരിയ ഗ്രാമത്തിലെ താമസക്കാരനായ ഇമാം റഹീം അഹമ്മദിനെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ ഇമാമിൽ നിന്ന് രണ്ട് 12 ബോർ പിസ്റ്റളുകൾ, നാല് വെടിയുണ്ടകൾ, ഒരു മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തതായി എഎസ്പി പറഞ്ഞു. കണ്ടെടുത്ത ആയുധവും മൊബൈലും പരിശോധിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കി ഇമാമിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
അതേ സമയം ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ ചങ്കൂർ ബാബ എന്ന ജലാലുദ്ദീൻ നേരത്തെ അറസ്റ്റിലായിരുന്നു. ചങ്കൂരിനെക്കുറിച്ചുള്ള അന്വേഷണത്തിൽ, അനധികൃത മതപരിവർത്തനം, വിദേശ ധനസഹായം, 100 കോടിയിലധികം വിലമതിക്കുന്ന അനധികൃത സ്വത്തുക്കൾ എന്നിവയുടെ ഒരു അന്താരാഷ്‌ട്ര ശൃംഖല പോലീസ് കണ്ടെത്തി. നിലവിൽ ചങ്കൂർ ജയിലിലാണ്.
















