Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരള ക്രിക്കറ്റ് ലീഗ്: ആവേശപ്പോരില്‍ കൊല്ലം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:51 am IST
in Cricket
കെസിഎല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച കൊല്ലം സെയിലേഴ്‌സിന്റെ ആഹ്ലാദം

കെസിഎല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച കൊല്ലം സെയിലേഴ്‌സിന്റെ ആഹ്ലാദം

തിരുവനന്തപുരം: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തകര്‍പ്പന്‍ തുടക്കം.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഒരു വിക്കറ്റിനാണ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 18 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ രണ്ട് സിക്‌സറുകള്‍ പായിച്ചാണ് ബിജു നാരായണന്‍ കൊല്ലത്തിന് വിജയം ഒരുക്കിയത്. നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ എന്‍ എം ഷറഫുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കാലിക്കറ്റിനെതിരെയുള്ള വിജയം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു കൊല്ലം. ഫൈനല്‍ ഉള്‍പ്പടെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും വിജയം കൊല്ലത്തിനൊപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാലിക്കറ്റിന് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഏദന്‍ ആപ്പിള്‍ ടോമിനെയും അമലിനെയും കണക്കിന് പ്രഹരിച്ചാണ് രോഹന്‍ ഇന്നിങ്‌സ് തുടങ്ങിയത്. ബൗണ്ടറികളും സിക്‌സുകളും തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ ഒരോവറില്‍ ഒന്‍പത് റണ്‍സ് ശരാശരിയിലാണ് കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ട് നീങ്ങിയത്. കൊല്ലം ഏരീസ് താരം ഷറഫുദ്ദീന്‍ കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. സച്ചിന്‍ സുരേഷിനെ പുറത്താക്കുകയായിരുന്നു. 10 റണ്‍സെടുത്ത സച്ചിന്‍, ഷറഫുദ്ദീന്റെ പന്തില്‍ ബിജു നാരായണന്‍ പിടിച്ചാണ് പുറത്തായത്. അടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത അഖില്‍ സ്‌കറിയയെയും ഷറഫുദ്ദീന്‍ തന്നെ മടക്കി.

മറുവശത്ത് അനായാസം ബാറ്റിങ് തുടര്‍ന്ന രോഹന്‍ 21 പന്തുകളില്‍ തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഷറഫുദ്ദീനെ സിക്‌സര്‍ പറത്തിയാണ് രോഹന്‍ അന്‍പത് തികച്ചത്. എന്നാല്‍ ബിജു നാരായണനെ മടക്കി വിളിച്ച സച്ചിന്‍ ബേബിയുടെ തന്ത്രം ഫലം കണ്ടു. രോഹനെ അഭിഷേക് ജെ നായരുടെ കൈകളിലെത്തിച്ച് ബിജു നാരായണന്‍ കാലിക്കറ്റിന്റെ ബാറ്റിങ് തകര്‍ച്ചയ്‌ക്ക് തുടക്കമിടുകയായിരുന്നു. 22 പന്തുകളില്‍ മൂന്ന് ഫോറും ആറ് സിക്‌സും അടക്കം 54 റണ്‍സാണ് രോഹന്‍ നേടിയത്. തുടര്‍ന്നെത്തിയവരില്‍ ഭൂരിഭാഗം പേരും അനാവശ്യ ഷോട്ടുകളിലൂടെ പറത്താവുന്നതാണ് കണ്ടത്. അജിനാസിനെ എം എസ് അഖിലും അന്‍ഫലിനെ എ ജി അമലും പുറത്താക്കി. ഒരറ്റത്ത് ഉറച്ചു നില്ക്കാന്‍ ശ്രമിച്ച സല്‍മാന്‍ നിസാറിനെ സച്ചിന്‍ ബേബിയും പുറത്താക്കിയതോടെ വലിയൊരു തകര്‍ച്ചയ്‌ക്ക് മുന്നിലായിരുന്നു കാലിക്കറ്റ്. എന്നാല്‍ വാലറ്റത്ത് കൂറ്റന്‍ അടികളിലൂടെ കളം നിറഞ്ഞ മനുകൃഷ്ണന്റെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 138 വരെയെത്തിച്ചത്. 14 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സര്‍ അടക്കം 25 റണ്‍സാണ് മനു കൃഷ്ണന്‍ നേടിയത്. കൊല്ലത്തിന് വേണ്ടി ഷറഫുദ്ദീന്‍ നാല് വിക്കറ്റും എ ജി അമല്‍ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ കൊല്ലത്തിന് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. എം യു ഹരികൃഷ്ണനാണ് വിഷ്ണു വിനോദിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അഭിഷേക് ജെ നായരും ചേര്‍ന്ന് മികച്ച രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എന്നാല്‍ സ്‌കോര്‍ 44ല്‍ നില്‌ക്കെ 24 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്തായത് ബാറ്റിങ് തകര്‍ച്ചയുടെ തുടക്കമായി. എസ് മിഥുനാണ് സച്ചിനെ പുറത്താക്കിയത്. തൊട്ടുപിറകെ 21 റണ്‍സെടുത്ത അഭിഷേക് ജെ നായരെ അഖില്‍ സ്‌കറിയയും പുറത്താക്കി. തുടര്‍ന്ന് മുറയ്‌ക്ക് വിക്കറ്റുകള്‍ വീണ കൊല്ലത്തെ കരകയറ്റിയത് വത്സല്‍ ഗോവിന്ദും എ ജി അമലും ചേര്‍ന്ന 32 റണ്‍സിന്റെ കൂട്ടുകെട്ടാണ്. മത്സരം അവസാന ഓവറുകളിലേക്ക് കടക്കെ 41 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 14 റണ്‍സെടുത്ത അമലും മടങ്ങി. കാലിക്കറ്റ് പിടിമുറുക്കിയെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ഏദന്‍ ആപ്പിള്‍ ടോമും ബിജു നാരായണനും ചേര്‍ന്ന് അവസാന വിക്കറ്റില്‍ അവിശ്വസനീയ തിരിച്ചുവരവൊരുക്കിയത്.

അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ഒരു വിക്കറ്റ് കൈയ്യിലിരിക്കെ കൊല്ലത്തിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സായിരുന്നു. എന്നാല്‍ രണ്ട് സിക്‌സുകള്‍ പറത്തി ബിജു നാരായണന്‍ ടീമിനെ വിജയത്തിലെത്തിച്ചു. ബിജു നാരായണന്‍ ഏഴ് പന്തുകളില്‍ നിന്ന് 15ഉം ഏദന്‍ ആപ്പിള്‍ ടോം ആറ് പന്തുകളില്‍ നിന്ന് 10ഉം റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ബിജു നാരായണന്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ നാലും എസ് മിഥുന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: Kerala Cricket LeagueAries Kollam SailorsCalicut Globe Stars
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്ബ് സ്റ്റാഴ്‌സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ ബാറ്റിങ്‌
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

Cricket

ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ഗ്ലോബ് സ്റ്റാര്‍സിന് ആദ്യജയം

ആലപ്പി റിപ്പിള്‍സിന്റെ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍
Cricket

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.