തൃശൂർ: ലൈംഗിക ചൂഷണത്തിന് വിധേയരായ നിരവധി സ്ത്രീകൾ പരാതിപെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ്സ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഒരു നിമിഷം ആ പദവിയിലിരിക്കാൻ അർഹനല്ലെന്നും ജനാധിപത്യത്തെ അപമാനിച്ച എം.എൽ.എ.രാജിവെക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തി സത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുവാൻ ആരെല്ലാം ശ്രമിച്ചാലും എം.എൽ.എ രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി
ബിജെപി മുന്നോട്ടു പോകും.
രാഹുൽ മാങ്കൂട്ടത്തിനു സംരക്ഷണം നൽകുന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശനും കോൺഗ്രസ് നേതാക്കളും പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ സ്നേഹ കടയിലെ വിൽപ്പന എന്താണെന്ന് പൊതുസമൂഹത്തിന് ഇപ്പോൾ മനസ്സിലായി. സ്നേഹ കടയിലെ മാതൃകയാണോ രാഹുൽമാങ്കൂട്ടത്തിന്റെ പ്രവർത്തി എന്ന് അദ്ദേഹം ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഇത്രയേറെ തെളിവുകൾ പുറത്തുവന്നിട്ടും എഫ്ഐആർ ഇടാൻ തയ്യാറാവാത്തത് പിണറായി വിജയനും വി.ഡി സതീശനും തമ്മിലുള്ള രഹസ്യധാരണയാണെന്ന് പത്രസമ്മേളനത്തിൽ ബി.ഗോപാലകൃഷ്ണൻ പറഞ്ഞു ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
















