ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഉറക്കം കെടുത്തി 5000 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കുന്ന ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ചന്ദിപൂരിലെ വിക്ഷേപണനിലയില്‍ നിന്നാണ് പരീക്ഷണാര്‍ത്ഥം അഗ്നി 5 മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വന്‍ വിജയമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സാധാരണ ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍, ആണവശക്തിയുള്ള രാജ്യങ്ങൾ തങ്ങളുടെ ശക്തിയും ശേഷിയും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ഇത്തരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുക പതിവാണ്. ആണവായുധം പ്രയോഗിക്കാന്‍ വല്ല പദ്ധതിയുമുണ്ടെങ്കില്‍ അതില്‍ നിന്നും പിന്‍വാങ്ങിക്കോളൂ എന്ന പരോക്ഷ സൂചനയാണ് അഗ്നി 5 മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ പാകിസ്ഥാനും അവരുടെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും നല്‍കിയത്.
അഗ്നി 5 വിജയകരമായി വിക്ഷേപിച്ചതോടെ, ഇന്ത്യയുടെ മിസൈല്‍ പദ്ധതികള്‍ പാകിസ്ഥാന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കായ ദ സ്ട്രാറ്റജിക് വിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് വി ഐ) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനുള്ള താക്കീതായിരുന്നു അഗ്നി 5ന്റെ വിക്ഷേപണം. ഒരു ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) ആണ് അഗ്നി 5. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) എന്നത് ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളിൽ ആണവസ്ഫോടനം നടത്താന്‍ ശേഷിയുള്ള ഒരു തരം മിസൈലാണിത്. ഏകദേശം 1500 കിലോഗ്രാം ആണവപോര്‍മുന അഗ്നി 5ന് വഹിക്കാന്‍ കഴിയും.. മൂന്ന് ആണവപോര്‍മുനകള്‍ വരെ ഈ അഗ്നി 5ല്‍ ഫിറ്റ് ചെയ്യാനാകും. 5,000 കിലോമീറ്ററിന് മുകളിൽ ദൂരം വരെ സഞ്ചരിക്കാൻ ഇതിന് കഴിയും.
പാകിസ്ഥാന്റെ സുപ്രധാന ആണവകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് സ്ഥിതി ചെയ്യുന്നത് കിരാന കുന്നുകള്‍ക്കുള്ളിലാണ്. ഇപ്പോള്‍ ഇത് തകര്‍ക്കാന്‍ പുതിയ അഗ്നി 5ന് സാധിക്കും. കാരണം ഇതിന് 5000 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാവും എന്നതിനര്‍ത്ഥം പാകിസ്ഥാന്റെ ഏത് പ്രദേശത്തെയും അഗ്നി 5ന്റെ പുതിയ പതിപ്പിന് ലക്ഷ്യം വെയ്‌ക്കാന്‍ കഴിയും എന്നത് തന്നെയാണ്. ഇന്ത്യയും കിരാന കുന്നുകളും തമ്മിലുള്ള ദൂരം 1409 കിലോമീറ്റര്‍ മാത്രമാണ്.
അഗ്നി5ന്റെ പുതിയ ബാലിസ്റ്റിക് മിസൈല്‍ ഡിആര്‍ഡിഒയില്‍ ഒരുങ്ങുന്നു
ലോകത്തെ ഏറ്റവും വലിയ ബങ്കറുകള്‍ തകര്‍ക്കുന്ന അഗ്നി5 ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഡിആര്‍ഡിഒയില്‍ ഒരുങ്ങുന്നുണ്ട്. അഗ്നി 5ന്റെ പുതിയ പതിപ്പായിരിക്കും ഇത്. ഭൂമി തുരന്ന് 100 മീറ്ററോളം വരെ താഴേക്ക് പോയതിന് ശേഷം ഉഗ്രസ്ഫോടനം നടത്തുന്ന അഗ്നി5ന്റെ പുത്തന്‍ പതിപ്പായ ബലിസ്റ്റിക് മിസൈല്‍ ഇന്ത്യ തയ്യാറാക്കുന്നത് പാകിസ്ഥാന്റെ ഭൂമിയ്‌ക്കടിയിലെ ആണവകേന്ദ്രങ്ങള്‍ തുരന്ന് തകര്‍ക്കാനെന്ന് സംശയം. ഇത് 2026ല്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നു.
ഇത് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ബങ്കറുകള്‍ തകര്‍ക്കാനുള്ള ലോകത്തിലെ ഏറ്റവും ശക്തികൂടിയ ആണവബോംബായി അഗ്നി 5 മാറും. ഈയിടെ ഇറാന്റെ ആണവ നിലയം തകര്‍ക്കാന്‍ ഇസ്രയേലിന് വേണ്ടി യുഎസ് ഉപയോഗിച്ച ജിബിയു57 എന്ന ബോംബിനേക്കാള്‍ ശക്തിയുള്ള ബോംബായിരിക്കും അഗ്നി 5. ഏകദേശം 2500 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അഗ്നി 5 എന്ന ബലിസ്റ്റില്‍ മിസൈല്‍ ബോംബ് ഭൂമി തുരന്ന് ഭൂമിയ്‌ക്കുള്ളില്‍ രഹസ്യ ബങ്കറുകള്‍ തുളച്ച് തകര്‍ക്കാന്‍ കഴിവുള്ളതാണ്.
ഡിആര്‍ഡിഒ ആണ് അഗ്നി5ന്റെ പുതിയ പതിപ്പായ ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബലിസ്റ്റിക് മിസൈല്‍ ഒരുക്കുന്നത്. 2479 കോടിയോളം രൂപയാണ് ഈ അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് വികസിപ്പിക്കുന്നതിനുള്ള ചെലവ്. ഒരു അഗ്നി 5 ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ചെലവ് 51 കോടി രൂപ മുതല്‍ 68 കോടി രൂപയോളം വരും. മണിക്കൂറില്‍ 10,000 മുതല്‍ 24500 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കുന്ന അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബലിസ്റ്റിക് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ? കണ്ണുചിമ്മി ത്തുറക്കുമ്പോഴേക്കും ലക്ഷ്യം തകര്‍ത്തുകഴിഞ്ഞിരിക്കും. അതായത് ഇത് മാക് 5നേക്കാള്‍ വേഗത കൂടിയതിനാല്‍ ഒരു ഹൈപ്പര്‍സോണിക് ബോംബാണ്.
പാകിസ്ഥാന്റെ സുപ്രധാന ആണവകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് സ്ഥിതി ചെയ്യുന്നത് കിരാന കുന്നുകള്‍ക്കുള്ളിലാണ്. ഈ കുന്നുകള്‍ക്കുള്ളില്‍ ദൃഡീകരിച്ച കോണ്‍ക്രീറ്റ് അറകള്‍ക്കുള്ളിലാണത്രെ പാകിസ്ഥാന്റെ ആണവപരീക്ഷണവും ആണവബോംബുകളും. ഇപ്പോള്‍ ഇത് തകര്‍ക്കാന്‍ പുതിയ അഗ്നി 5ന് സാധിക്കും. കാരണം ഇതിന് 2500 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാവും എന്നതിനര്‍ത്ഥം, പാകിസ്ഥാന്റെ ഏത് പ്രദേശത്തെയും അഗ്നി 5ന്റെ പുതിയ പതിപ്പിന് ലക്ഷ്യം വെയ്‌ക്കാന്‍ കഴിയും എന്നത് തന്നെയാണ്. ഇന്ത്യയും കിരാന കുന്നുകളും തമ്മിലുള്ള ദൂരം 1409 കിലോമീറ്റര്‍ മാത്രമാണ്. അതായത് പാകിസ്ഥാന്റെ കിരാന കുന്നുകളെ തകര്‍ത്തു തരിപ്പണമാക്കാന്‍ അഗ്നി 5 എന്ന ബലിസ്റ്റിക് മിസൈല്‍ ബോംബിന് സാധിക്കും.
അഗ്നി 5 ന്റെ മറ്റൊരു ശേഷി എന്തെന്നാല്‍ അതിന് ഭൂമിയ്‌ക്കുള്ളിലേക്ക് 100 മീറ്ററോളം വരെ ആഴത്തില്‍ തുളച്ചുകയറാം എന്നതാണ്. അതായത് കിരാന കുന്നുകളുടെ ഉള്ളിലുള്ള ഭൂഗര്‍ഭ അറകളെപ്പോലും തുരന്ന് ചെല്ലാന്‍ സാധിക്കും എന്നര്‍ത്ഥം.
ഇനി സ്ഫോടനശേഷിയുടെ കാര്യമെടുത്താലോ? ബോംബുകളുടെ അമ്മ എന്ന് അറിയപ്പെടുന്നതാണ് ഈയിടെ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് കൊണ്ടിച്ച ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ഇതിന്റെ സ്ഫോടനം നടത്താനുദ്ദേശിക്കുന്ന പോര്‍മുനയില്‍ എത്ര കിലോ സ്ഫോടകവസ്തു നിറച്ചിട്ടുണ്ട്? 2000 കിലോഗ്രാം വരെ. ഇത്രയും സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന സ്ഫോടനത്തിന്റെ ശക്തി എത്രയെന്ന് ഊഹിക്കാന്‍ പോലുമാവില്ല. ഒരു വന്‍നഗരം തന്നെ നാമാവശേഷമാകും.
ഇന്ത്യ വികസിപ്പിക്കുന്ന അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പോര്‍മുനയ്‌ക്കുള്ളില്‍ 7500 മുതല്‍ 8000 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാന്‍ സാധിക്കും. അതായത് യുഎസിന്റെ ജിബിയു57നേക്കാള്‍ മൂന്നിരട്ടിയിലധികം ശക്തിയുള്ള സ്ഫോടനം നടത്താന്‍ അഗ്നി 5ന് സാധിക്കും. കിരാന കുന്നിന്റെ ഒരുഭാഗം തന്നെ ഈ സ്ഫോടനത്തില്‍ തകര്‍ന്നേക്കാമെന്നര്‍ത്ഥം.
















