വാഷിങ്‌ടണ്‍: യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും യുക്രെയ്‌ന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുമായും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്‌ച നടത്തുന്ന വാര്‍ത്തകളെല്ലാം മാധ്യമങ്ങളില്‍ നിറയുകയാണ്.
It seems Modi's effect has been felt in Georgia Meloni
Namaste 🙏🏻pic.twitter.com/Vlyi8dxF6j
— Jay Lighty (@JayLighty_) August 18, 2025
അതിനിടെ വൈറലാകുന്ന മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. യുഎസ് പ്രോട്ടോക്കോൾ മേധാവി മോണിക്ക ക്രൗളിയെ ‘നമസ്‌തേ’ എന്ന് അഭിവാദ്യം ചെയ്‌ത് കൊണ്ടുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ എന്‍ട്രി. ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്താന്‍ യുഎസിലെത്തിയപ്പോഴാണ് മെലോണി കൂപ്പു കൈകളോടെ ‘നമസ്‌തേ’ പറഞ്ഞത്.
Il mio intervento nel corso del Vertice alla Casa Bianca. pic.twitter.com/Gj550OdwvJ
— Giorgia Meloni (@GiorgiaMeloni) August 18, 2025
പതിവ് ഹസ്തദാനങ്ങൾക്കും ഔപചാരിക പരിചയപ്പെടുത്തലുകൾക്കുമിടയിൽ മെലോണി നമസ്തേ പറഞ്ഞത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനെ ‘മോദി എഫക്റ്റ്’ എന്നാണ് നെറ്റിസൺസ് വിളിക്കുന്നത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ഇൻ്റർനെറ്റിൽ പലകുറി ചർച്ചയായിട്ടുണ്ട്.
ഇത്തരത്തില്‍ മെലോണി അഭിവാദ്യം ചെയ്യുന്നത് നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ നടന്ന ജി7 മീറ്റില്‍ നേതാക്കളെ സമാനമായ രീതിയില്‍ മെലോണി അഭിവാദ്യം ചെയ്‌തിട്ടുണ്ട്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്തതിലൂടെ അവർ മുമ്പും വാർത്തകളിൽ ഇടം നേടിയിരുന്നു.
അതേസമയം യുഎസില്‍ നടന്ന ബഹുരാഷ്‌ട്ര ഉച്ചകോടിയില്‍ ഞങ്ങള്‍ യുക്രയ്‌നിന്റെ ഭാഗത്താണെന്നും സമാധാനം പുലരാന്‍ തന്റെ പിന്തുണയുണ്ടാകുമെന്നും മെലോണി ട്രംപിനോട് പറഞ്ഞു.
















