ന്യൂദൽഹി: തമിഴ്‌നാട് സ്വദേശി, മുൻ കോയമ്പത്തൂർ എംപി, ഇപ്പോൾ മഹാരാഷ്‌ട്ര ഗവർണർ ആയ സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്‌ട്രപതിയാകും. എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി രാധാകൃഷ്ണന്റെ പേര്് മുന്നണി പ്രഖ്യാപിച്ചു.
1957 ൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ജനിച്ച സി.പി. രാധാകൃഷ്ണൻ രണ്ടുതവണ (1998 ലും 99 ലും) ബിജെപിയുടെ കോയമ്പത്തൂർ എംപി ആയിരുന്നു. ഈ കാലത്ത് ലോക്‌സഭയിൽ കേരള കാര്യങ്ങൾ സംബ്‌നധിച്ച വിഷയങ്ങൾ അവതരിപ്പിക്കുന്ന ചുമതല സിപിക്ക് ആയിരുന്നു. കുറച്ചുകാലം കേരളത്തിൽ പാർട്ടിയുടെ രാഷ്‌ട്രീയ കാര്യങ്ങൾക്ക് മേൽനോട്ടച്ചുമതലയും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരിക്കെ, കന്യാകുമാരി മുതൽ ചെന്നൈ വരെ ആയിരക്കണക്കിന് കിലോമീറ്ററുകൾ പിന്നിട്ട് തമിഴ്നാട്ടിൽ പാർട്ടിയുടെ അടിത്തട്ടിലുള്ള പാർട്ടിയെ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും അദ്ദേഹം യാത്ര നടത്തിയത് വലിയ രാഷ്്ട്രിയ ചലനങ്ങൾ ഉ്ണ്ടാക്കി. ഇപ്പോൾ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന കാലത്ത് കേരള ബിജെപി പ്രഭാരി (ഇൻ-ചാർജ്) ആയിരുന്നു. 2016 മുതൽ 2019 വരെ ഇന്ത്യാ കയർ ബോർഡ് ചെയർമാൻ ആയിരുന്നു. ഇക്കാലത്ത് കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പുണ്ടാക്കാനായി, മൂന്നിരട്ടി വർദ്ധിച്ച് 2800 കോടിയായി.
രാജ്യസഭയിൽ എൻഡിഎയ്‌ക്കാണ് ഭൂരിപക്ഷം എന്നതിനാൽ സി.പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
















