ന്യൂദൽഹി : ലോക്‌സഭയിലും പത്രസമ്മേളനത്തിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ താക്കീതുമായി രംഗത്ത് .
“തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളല്ലാത്ത പിപിടി നൽകുന്നതിലൂടെയും, ഇത്രയും തെറ്റായ കണക്കുകൾ നൽകുന്നതിലൂടെയും, ഈ സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തുവെന്ന് പോളിംഗ് ഓഫീസർ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതിലൂടെയും തെറ്റാണ് രാഹുൽ ചെയ്തത് . സത്യവാങ്മൂലം ഇല്ലാതെ അത്തരം ഗുരുതരമായ വിഷയങ്ങളിൽ പ്രവർത്തിക്കരുത്” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
“അദ്ദേഹം സത്യവാങ്മൂലം നൽകുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യേണ്ടിവരും. മറ്റൊരു മാർഗമില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അർത്ഥമാക്കും. ഒരു തെളിവുമില്ലാതെ, യോഗ്യനായ ഒരു വോട്ടറുടെ പേര് ഇല്ലാതാക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടർമാർക്കും ഒപ്പം ഒരു പാറ പോലെ നിൽക്കുന്നു . ഇത്രയധികം ആരോപണങ്ങൾക്ക് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷന് മൗനം പാലിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പിന്റെ എല്ലാ ശരിയായ നടപടിക്രമങ്ങളും പാലിച്ചിട്ടും ഒരു തിരഞ്ഞെടുപ്പ് ഹർജിയും ഫയൽ ചെയ്തിട്ടില്ലാത്തപ്പോൾ, പിന്നെ എന്തിനാണ് വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
















