ന്യൂദൽഹി : ഓഗസ്റ്റ് 25 മുതൽ 29 വരെ ന്യൂദൽഹിയിൽ നടക്കാനിരുന്ന ഇന്ത്യയും യുഎസും തമ്മിലുള്ള ആറാം റൗണ്ട് ഉഭയകക്ഷി വ്യാപാര ചർച്ചകൾ മാറ്റിവച്ചു. ആറാം റൗണ്ട് ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഓഗസ്റ്റ് 25 ന് ഇന്ത്യ സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം യുഎസ് പ്രതിനിധി സംഘം സന്ദർശനം റദ്ദാക്കിയതോടെ ഉഭയകക്ഷി വ്യാപാര കരാറിൽ (ബിടിഎ) അനിശ്ചിതത്വം ഉയർന്നു. കൂടാതെ 25% അധിക താരിഫ് പ്രാബല്യത്തിൽ വരാനിരുന്ന ഓഗസ്റ്റ് 27 ന് ഇത് നടക്കാനിരുന്നതിനാൽ സമയക്രമവും പ്രധാനമായിരുന്നു. കരാർ അന്തിമമാക്കാൻ ലക്ഷ്യമിട്ടുള്ള സെപ്റ്റംബർ-ഒക്ടോബർ സമയപരിധിക്ക് മുമ്പായിരുന്നു ചർച്ചകൾ നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും ചർച്ചകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50% തീരുവ ചുമത്തിയതോടെയാണ് ചർച്ചകൾക്ക് ചൂടേറിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് പിഴയായി ഓഗസ്റ്റ് 7 മുതൽ 25% തീരുവയും ഓഗസ്റ്റ് 27 മുതൽ 25% അധിക തീരുവയും പ്രാബല്യത്തിൽ വന്നു.
















