Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മലയാളപഞ്ചാംഗവും സംഖ്യാലിപിയും

രാജമോഹന്‍ മാവേലിക്കര by രാജമോഹന്‍ മാവേലിക്കര
Aug 17, 2025, 05:23 am IST
in Samskriti

ബാലഗോകുലം മലയാളഭാഷയോടും മലയാളസംസ്‌കൃതിയോടും പ്രതിബദ്ധതയുള്ള പ്രസ്ഥാനമാണ്. മലയാളഭാഷയില്‍ കാലക്രമേണ തിരസ്‌കൃതമായ തനതു സംഖ്യാലിപികളെ പ്രായോഗികമാക്കുവാന്‍ 1997 മുതല്‍ മലയാളപഞ്ചാംഗം പുറത്തിറക്കുന്നു. ഭാരതീയ ഭാഷകള്‍ക്കെല്ലാം സ്വന്തമായി സംഖ്യാലിപികളുള്ളതുപോലെ മലയാളഭാഷയ്‌ക്കും സഖ്യാലിപിയുണ്ടായിരുന്നു. വിസ്മൃതിയിലാണ്ടതും പുതിയ തലമുറയ്‌ക്ക് അജ്ഞാതവുമായ സംഖ്യാലിപികളെ പ്രയോഗക്ഷമമാക്കേണ്ടത് ഇച്ഛാശക്തിയുള്ള മലയാളിയുടെ കടമയാണ്.

ഭാഷയുടെ തനിമയും ഗരിമയും കാക്കുവാന്‍ മലയാളി വെമ്പല്‍കൊള്ളാതിരിക്കുകയും മലയാളഭാഷയെ വെറുക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിനെ പുല്‍കുകയും, ഇംഗ്ലീഷില്‍ സംസാരിക്കുന്നത് മാന്യതയുടെ ലക്ഷണമായി കണക്കാക്കി നാം അടിവേര് മറക്കുന്നു. പുതിയ തലമുറ പ്രവാസികളാകുകമാത്രമല്ല സ്വദേശത്തെ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യം ഇത്തരം പ്രവണതകളെ ആളിക്കത്തിക്കുന്നു. ഇവിടെ എങ്ങനെ പഠിക്കും, എങ്ങനെ ജീവിക്കും എന്നചിന്ത യുവാക്കളില്‍ വളരുന്നു. പെറ്റമ്മയോടും പിറന്നനാടിനോടുമുള്ള സ്‌നേഹം ഭാഷയിലൂടെയും നാട്ടുനന്മയിലൂടെയും കാര്‍ഷികവൃത്തിയിലൂടെയുമാണ് രൂപപ്പെടുന്നത്.

ഭാഷയുടെ പൈതൃകവും പിറന്നനാടിന്റെ സ്വത്വവും, നാടിന്റെ മഹിമയും കാക്കേണ്ടത് വരും തലമുറയോടുള്ള കരുതലാണ്. ബാലഗോകുലം നിരവധി കര്‍മ്മപദ്ധതികളുമായി സുവര്‍ണ്ണജയന്തിയിലേക്ക് കടക്കുകയാണ്. സംഘടനയുടെ സ്ഥാപകന്‍ എം.എ. കൃഷ്ണന്റെ നേതൃത്വത്തിലാണ് 1997 മുതല്‍ മലയാളപഞ്ചാംഗം പുറത്തിറക്കുന്നത്. കര്‍ഷക വിരുദ്ധതയും തൊഴിലാളികളെ ദിശതെറ്റി ചിന്തിപ്പിച്ചതുമൂലം കാര്‍ഷികസംസ്‌കൃതി തകര്‍ക്കപ്പെട്ടു. മലയാളത്തിന്റെ മണ്ണും മനസ്സും കാര്‍ഷികസംസ്‌കൃതിയോടു ചേര്‍ന്നുനില്‍ക്കുന്നതാണ്. ആ കാര്‍ഷികവൃത്തിയുടെ മനസ്സിനെ നാം വീണ്ടെടുക്കേണ്ടതുണ്ട്. മലയാളിയുടെ കാര്‍ഷിക കലണ്ടറായ ഞാറ്റുവേലയും, ഓരോ ഞാറ്റുവേലയില്‍ മണ്ണിലേക്കിറക്കേണ്ട വിളകളേയും പഞ്ചാംഗത്തില്‍ സൂചിപ്പിക്കുന്നു.

മലയാളപഞ്ചാംഗത്തില്‍ പഞ്ചാംഗഘടകമായ നക്ഷത്ര-വാര-തിഥി-കരണ- നിത്യയോഗങ്ങളില്‍ ഉപയോഗക്ഷമത കുറഞ്ഞ കരണവും നിത്യയോഗവും ഒഴിവാക്കി, കാര്‍ഷികതനിമയെ കൂട്ടിച്ചേര്‍ത്തു. ആഴ്ചയും, തിഥിയും, നക്ഷത്രവും ചേര്‍ന്ന ശുഭമായ വിളവിറക്കല്‍ദിനം സ്വന്തമായി കണ്ടെത്തുവാന്‍ ഈ പഞ്ചാംഗം സഹായിക്കുന്നു. നാട്ടറിവുകളും, വീട്ടറിവുകളും, കാര്‍ഷിക പഴഞ്ചൊല്ലുകളും ഇതില്‍ കൊടുത്തിരിക്കുന്നു. ലോക പരിസ്ഥിതിദിനത്തില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ വാസ്തുവിദ്യാപരമായ ദിശകളും ഇതില്‍ സൂചിപ്പിച്ചിരിക്കുന്നു.

മലയാളിക്ക് സ്വന്തമായി ഒരു കാലഗണനയുണ്ടായിട്ട് 1200 വര്‍ഷം കഴിയുകയാണ്. ഭാരതത്തിലെ പഞ്ചാംഗങ്ങള്‍ സൗരവര്‍ഷവും ചന്ദ്രമാസവും അടിസ്ഥാനമാക്കി കാലനിര്‍ണ്ണയം ചെയ്യുമ്പോള്‍ കൊല്ലവര്‍ഷം സൗരവര്‍ഷത്തെയും സൗരമാസത്തെയും ശാസ്ത്രീയമായി പഠിച്ചാണ് പഞ്ചാംഗം തയ്യാറാക്കിയത്. അതിനുമുമ്പ് സപ്തര്‍ഷിവര്‍ഷം പിന്തുടര്‍ന്നിരുന്നു. കൊല്ലം പ്രധാന വാണിജ്യകേന്ദ്രമായപ്പോള്‍ ഇവിടെയെത്തിയ കച്ചവടക്കാര്‍ അവര്‍ക്ക് പരിചിതമായ സപ്തര്‍ഷിവര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും സംയോജിപ്പിച്ച് ഉപയോഗിക്കുവാന്‍ തുടങ്ങി.

സപ്തര്‍ഷിവര്‍ഷത്തിന്റെ ഗണനം കൃത്യമല്ലായിരുന്നു. നൂറ് വര്‍ഷം കൂടുമ്പോള്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന രീതിയായിരുന്നു. ആയതിനാല്‍ തീയതികളില്‍ പല വ്യതിയാനങ്ങളും സംഭവിച്ചു. ക്രിസ്തുവിന് മുമ്പ് 76-ല്‍ തുടങ്ങിയ സപ്തര്‍ഷി വര്‍ഷം നൂറ് വീതമുള്ള പത്താമത്തെ ചക്രമാരംഭിച്ചത് എ.ഡി. 825-ല്‍ ആയിരുന്നു. ആ വര്‍ഷം കണക്കാക്കി കൊല്ലം കേന്ദ്രമായി വേണാട് രാജ്യത്തിലെ രാജാവായിരുന്ന രാജശേഖരവര്‍മ്മ എ.ഡി. 825 ആഗസ്റ്റ് 25 ന് കൊല്ലവര്‍ഷം ആരംഭിച്ചു.

മലയാളികളായ പ്രഗത്ഭപണ്ഡിതന്മാര്‍ ഭാരതത്തിലെ വിവിധ കാലഗണന പഠിച്ചു. കൃഷ്ണവര്‍ഷവും ശകവര്‍ഷവും രാശിചക്രവും കണക്കാക്കുന്നത് സൂര്യന്റെ അത്യുച്ചരാശിയായ മേടം രാശി മുതലാണ്. അങ്ങനെ പുതുവര്‍ഷം മേടം ഒന്നിന് സംഭവിക്കുന്ന സമരാത്രദിനമായ വിഷുവിലായിരുന്നു. മലയാളഗണതിജ്ഞര്‍ സൂര്യദേവന്റെ സ്വക്ഷേത്രരാശിയായ ചിങ്ങത്തെ ഒന്നാം മാസമായി സ്വീകരിച്ചു. കൊല്ലവും വര്‍ഷവും ഒരേ അര്‍ത്ഥമുള്ള വാക്കുകളാണെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവര്‍ഷം ഉണ്ടായത്.

കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓര്‍മ്മയായും, വേണാടിന്റെ തലസ്ഥാനം കൊല്ലം ആക്കിയതിന്റെ ഓര്‍മ്മക്കുമായാണ് കൊല്ലവര്‍ഷം ഉണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. 28 മുതല്‍ 32 വരെ ദിവസങ്ങളുള്ള പന്ത്രണ്ട് മാസങ്ങള്‍ കൊല്ലവര്‍ഷത്തിനുണ്ട്. ഭൂമി സഞ്ചരിക്കുന്ന ഓരോ രാശികളേയുമാണ് മാസങ്ങളായി അടയാളപ്പെടുത്തിയത്. സൂര്യന്‍ ഉത്തരായനത്തില്‍ ഭൂമിയില്‍ നിന്ന് കാണുന്ന സമയം 30 ഡിഗ്രി സൂര്യനെ ചുറ്റുവാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ ആ മാസങ്ങള്‍ക്ക് ദീര്‍ഘദിനങ്ങളും, ദക്ഷിണായനകാലത്ത് ഹൃസ്വമാസങ്ങളും സംഭവിക്കുന്നു. അണ്ഡാകൃതിയിലുള്ള ഭൂമിയുടെ സഞ്ചാരപഥമാണ് ഇതിന് കാരണം. നാലു വര്‍ഷം കൂടുമ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ ഫെബ്രുവരിക്ക് 29 ദിവസംവരുന്ന പ്രശ്‌നം കൊല്ലവര്‍ഷത്തിനില്ല. അയനചലനത്തില്‍ അധിവര്‍ഷം സ്വയം ക്രമപ്പെടുത്തുന്ന ശാസ്ത്രീയമായ ഗണനരീതിയാണ് കൊല്ലവര്‍ഷത്തില്‍ അവലംബിച്ചിട്ടുള്ളത്. കൊല്ലംവര്‍ഷം സ്വീകരിച്ചതിനാല്‍ മലയാളിക്ക് 1200 വര്‍ഷത്തിന്റെ സ്വച്ഛന്ദവും സുന്ദരവുമായ ചരിത്രം അഭിമാനത്തോടെ പറയാന്‍ സാധിക്കും.

മലയാളപഞ്ചാംഗത്തില്‍ സാധാരണ കലണ്ടറില്‍ കാണുന്ന വിശേഷദിനങ്ങള്‍ കൂടാതെ ലോകത്ത് ആചരിക്കുന്ന പ്രധാനദിനങ്ങള്‍, ക്ഷേത്രവിശേഷദിനങ്ങള്‍, വിവിധ മതപ്രാധാന്യ ദിനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 25 വര്‍ഷമായി ബാലഗോകുലം കൊല്ലവര്‍ഷത്തെ കേന്ദ്രീകരിച്ച് ചിങ്ങം ഒന്നിന് മലയാളപഞ്ചംഗം പ്രസിദ്ധീകരിക്കുന്നു. 1201-ാമാണ്ട് ചിങ്ങം ഒന്നിന് അതായത് 2025 ആഗസ്റ്റ് 17 ന് മലയാള ഭാഷാദിനമായി ആചരിച്ചുകൊണ്ട് മലയാളപഞ്ചാംഗം പുതിയ വര്‍ഷത്തേക്ക് കടക്കുകയാണ്.ഞായറിന്റെ അഥവാ സൂര്യന്റെ വേളയായ ഞാറ്റുവേലകളിലെ കൃഷിമുറകള്‍, നവോത്ഥാനനായകരുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍, കാര്‍ഷിക പഴഞ്ചൊല്ലുകള്‍, കാര്‍ഷിക പാരിസ്ഥിതിക സന്ദേശങ്ങള്‍, പ്രസക്തമായ വിശേഷദിവസങ്ങള്‍, സാംസ്‌കാരിക പ്രതീകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. എ.ഡി. 825-ല്‍ കൊല്ലത്ത് നിന്നും ആരംഭിച്ച കൊല്ലവര്‍ഷത്തെ ജനകീയമാക്കു
വാനും മലയാള സംഖ്യാലിപിയുടെ പ്രചാരണത്തിനും, കേരളത്തനിമയുടെ വീണ്ടെടുപ്പിനും ഒരു ജനകീയ മുന്നേറ്റം അനിവാര്യമാണ്. അതിനായി ഏവരുടെയും പരിശ്രമം ഉണ്ടാകുമെന്ന് കരുതുന്നു.

Tags: balagokulamMalayalam calendarnumerology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.