ലക്നൗ : യുപി മുഖ്യമന്ത്രിയെ പ്രശംസിച്ചതിന് സമാജ്‌വാദി പാർട്ടി പുറത്താക്കിയ എംഎൽഎ പൂജ പാൽ അഖിലേഷ് യാദവിനെതിരെ രംഗത്ത് . എനിക്ക് നീതി നൽകിയവരെ പ്രശംസിക്കുന്നത് തെറ്റാണോ, അവരെ ഞാൻ പ്രശംസിക്കും അതിൽ മാറ്റമില്ലെന്നും പൂജ പറയുന്നു. ശനിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിൽ എത്തി പൂജ കണ്ടിരുന്നു . അതുകൊണ്ട് തന്നെ പൂജ ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്.
2012 ലാണ് താൻ എസ്പിയിൽ ചേർന്നത് . എന്നാൽ ഇപ്പോൾ അഖിലേഷ് യാദവും മാഫിയയെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് തനിക്ക് തോന്നുന്നു . ഇപ്പോൾ അത് വീണ്ടും നേതാജി മുലായം സിംഗ് യാദവിന്റെ പാർട്ടിയായി മാറിയിരിക്കുന്നു. എന്റെ ഭർത്താവിന്റെ കൊലയാളികളെ ഇല്ലാതാക്കിയ വ്യക്തിയെ പ്രശംസിച്ചതിന് എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന്റെ ന്യായമെന്താണെന്നും പൂജാ പാൽ ചോദിച്ചു. തിരഞ്ഞെടുപ്പിൽ തനിക്ക് നീതി നൽകിയവർക്കാണ് താൻ വോട്ട് ചെയ്തതെന്നും പൂജ പാൽ പറഞ്ഞു.
















