ന്യൂദൽഹി: ആർഎസ്സ്എസ്സ് (രാഷ്‌ട്രീയ സ്വയംസേവക സംഘം) ലോകത്തെ ഏറ്റവും വലിയ സർക്കാരിതര സംഘടന (എൻജിഒ) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തിന്റെ 79 ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകായിരുന്നു പ്രധാനമന്ത്രി.
‘ഇന്ന്, 100 വർഷങ്ങൾക്ക് മുമ്പ് ഒരു സംഘടന പിറന്നുവെന്ന് ഞാൻ അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു – രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്). രാഷ്‌ട്രത്തിനായുള്ള 100 വർഷത്തെ സേവനം അഭിമാനകരവും സുവർണ്ണവുമായ ഒരു അധ്യായമാണ്. ഭാരതാംബയുടെ ക്ഷേമം ലക്ഷ്യമിട്ട്, ‘വ്യക്തി നിർമ്മാണത്തിലൂടെ രാഷ്‌ട്ര നിർമ്മാണം’ എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകർ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമർപ്പിച്ചു. ഒരു തരത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് (എൻജിഒ) ആർഎസ്എസ്. അതിന് 100 വർഷത്തെ സമർപ്പണ ചരിത്രമുണ്ട്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രിയായുള്ള തുടർച്ചയായ 12-ാമത്തെ സ്വാതന്ത്ര്യദിന സന്ദേശമായിരുന്നു കാവി നിറത്തിലുള്ള തലപ്പാവും വെള്ള കുര്‍ത്തയും തലപ്പാവിനോട് ചേര്‍ന്ന നിറത്തിലുള്ള മേല്‍ക്കോട്ടും ധരിച്ചാണ് ചെങ്കോട്ടയില്‍ ഇന്ത്യയെ അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ പതാകയുടെ വര്‍ണങ്ങളായ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള ഒരു ഷാളും കഴുത്തിലണിഞ്ഞിരുന്നു
ചെങ്കോട്ടയില്‍ തുടര്‍ച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയതോടെ മോദി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. തുടര്‍ച്ചയായി 11 തവണ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ഇന്ദിരാഗാന്ധിയെ മോദി മറികടന്നു
















