Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമര്‍നാഥ് യാത്രയില്‍ ഹിന്ദുഭക്തന്‍ ചമഞ്ഞ മുനീബ് മുഷ്താഖ് ഷേഖ് ഭീകരന്‍; എഐ ആപ് മുഖം തിരിച്ചറിഞ്ഞു; കശ്മീരില്‍ ഭീകരരെ ഇനി ‘എഫ്ആര്‍എസ്’ പൂട്ടും

അമര്‍നാഥ് യാത്രയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എഐ (കൃത്രിമബുദ്ധി) അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ ആപ് ഉപയോഗിക്കാനുളഅള ജമ്മു കശ്മീര്‍ പൊലീസിന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും. പക്ഷെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് എഫ് ആര്‍ എസ് സംവിധാനം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെയ്സ് റെകഗ്നിഷന്‍ സംവിധാനം എന്ന മുഖം തിരിച്ചറിയല്‍ ആപ് ജമ്മു കശ്മീര്‍ പൊലീസ് ഉപയോഗിച്ച് തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 06:52 pm IST
inIndia
എഐ സഹായത്തോടെ മുഖം തിരിച്ചറിയുന്നു (ഇടത്ത്) അമര്‍നാഥിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഹിന്ദു ഭക്തര്‍ (വലത്ത്)

എഐ സഹായത്തോടെ മുഖം തിരിച്ചറിയുന്നു (ഇടത്ത്) അമര്‍നാഥിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഹിന്ദു ഭക്തര്‍ (വലത്ത്)

ശ്രീനഗര്‍: അമര്‍നാഥ് യാത്രയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എഐ (കൃത്രിമബുദ്ധി) അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ ആപ് ഉപയോഗിക്കാനുളഅള ജമ്മു കശ്മീര്‍ പൊലീസിന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും. പക്ഷെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് എഫ് ആര്‍ എസ് സംവിധാനം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെയ്സ് റെകഗ്നിഷന്‍ സംവിധാനം(Face Recognition System- FRS) എന്ന മുഖം തിരിച്ചറിയല്‍ ആപ് ജമ്മു കശ്മീര്‍ പൊലീസ് ഉപയോഗിച്ച് തുടങ്ങിയത്.

അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പഹല്‍ഗാം റൂട്ടിലാണ് ഇക്കുറി മുഖം തിരിച്ചറിയില്‍ ആപ് ഉപയോഗിച്ചത്. എഐ സഹായത്തോടെയാണ് ഈ ആപ് പ്രവര്‍ത്തിക്കുക. മുഖം കാണിച്ചാല്‍ നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഭീകരശൃംഖലയില്‍ ഉള്‍പ്പെട്ടയാളാണോ അല്ലയോ എന്നത് ആപ് പറയും. ജമ്മു കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരെ പ്രത്യേകം ഈ ആപില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെങ്കില്‍ മുഖം തിരിച്ചറിയല്‍ ആപ് അപ്പോള്‍ തന്നെ ജാഗ്രതാസന്ദേശം നല്‍കും. ഇതോടെ ആളെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കും.

ഇത് ഉപകാരപ്പെട്ടു. അമര്‍നാഥ് യാത്രയ്‌ക്ക് പോകുകയായിരുന്ന ഒരാളെ അനന്ത് നാഗ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖം തിരിച്ചറിയല്‍ ആപില്‍ ആ വ്യക്തി കുടുങ്ങി. ഇയായുടെ മുഖം കണ്ടയുടന്‍ ആപ് ഇയാളുടെ ചരിത്രം മുഴുവന്‍ സ്ക്രീനില്‍ തെളി‌ഞ്ഞു. യുഎപിഎ (ഭീകരവാദ നിരോധന നിയമം) നിയമമനുസരിച്ചുള്ള കേസില്‍പെട്ടയാളാണ്. മുനീബ് മുഷ്താഖ് ഷേഖ് എന്നാണ് ഇയാളുടെ പേര് എന്ന കാര്യവും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞു. ഇയാളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രാംഗ്ബാല്‍ പാംപോര്‍ മാലിക് മൊഹല്ല സ്വദേശിയാണ് മുനീബ് മുഷ്താഖ് ഷേഖ്. ഒരു ഹിന്ദു ഭക്തനായി അയാള്‍ അമര്‍നാഥ് യാത്രികര്‍ക്കൊപ്പം പോവുകയായിരുന്നു. എന്തായിരുന്നു ഇയാളുടെ യാത്രാദ്ദേശ്യം എന്നത് അവ്യക്തമാണ്.

ഗണീഷ്ബാലില്‍ ജമ്മുകശ്മീര്‍ പൊലീസ് ഒരുക്കിയ എക്സ് റേ പോയിന്‍റിലാണ് ഇയാള്‍ കുടുങ്ങിയത്. മുഖം തിരിച്ചറിയല്‍ ആപ് ഇയാളെ തിരിച്ചറിഞ്ഞ ഉടന്‍ പൊലീസ് മുനീബ് മുഷ്താഖ് ഷേഖിനെ അറസ്റ്റ് ചെയ്തു. ഭീകരവാദിയെ തിരിച്ചറിയാന്‍ സാധിച്ചതും ഉടനെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞതും ആധുനികമായ മുഖം തിരിച്ചറിയല്‍ ആപിന്റെ നേട്ടമാണെന്ന് പൊലീസ് പറഞ്ഞു.

ചെക് പോയിന്‍റുകളില്‍ ഇത് ഉപയോഗിച്ചതിനാല്‍ ഭീകരവാദശൃംഖലയുമ ബന്ധമുള്ളവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. പ്രത്യേകിച്ചും അമര്‍നാഥ് യാത്ര പോലെ ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടനത്തിന് എഫ് ആര്‍ എസ് ഉപയോഗിക്കുന്നത് ഭക്തര്‍ക്ക് നേരെയുള്ള ഭീകരാക്രമണത്തെ ഒരു പരിധിവരെ തടയാന്‍ സഹായിക്കും. ജൂലായ് മൂന്നിന് ആരംഭിച്ച ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്‌ക്ക് ആഗസ്ത് 9ന് തിരശ്ശീല വീഴും. 25 ദിവസം നീണ്ട അമര്‍നാഥ് യാത്രയില്‍ ഇക്കുറി 3.77 ലക്ഷം പേര്‍ പങ്കെുത്തിരുന്നു.

ഇനി എഫ് ആര്‍ എസ് സംവിധാനം ജമ്മു കശ്മീരില്‍ സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസ് പട്രോളിംഗ് നടത്തുന്ന അര്‍ധസൈനികവിഭാഗങ്ങളും കെ9 സംവിധാനവും ഉപയോഗിക്കും. ഇതോടെ ഭീകരവാദികള്‍ക്കും ഭീകരരെ സഹായിക്കുന്നവര്‍ക്കും ഇനി സ്വൈരവിഹാരം നടത്തുക ബുദ്ധിമുട്ടായിരിക്കും. ഭീകരവാദത്തെയും ഭീകരവാദികളെയും സഹായിക്കുന്ന രണ്ട് തരം സംഘങ്ങള്‍ ജമ്മു കശ്മീരിലുണ്ട്. ഒന്ന് അണ്ടര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് അഥവാ യുജിഡബ്ള്യുവും (UGWs)രണ്ടാമത്തേത് പരസ്യമായി പുറത്ത് പ്രവര്‍ത്തിക്കുന്ന ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് അഥവാ ഒജിഡബ്ല്യുവും(OGWs). ഇത്തരം രണ്ടു കൂട്ടരുടെയും ലിസ്റ്റ് എഫ് ആര്‍ എസില്‍ ഫീഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരക്കാര്‍ വന്നാല്‍ ഉടന്‍ എഫ് ആര്‍എസില്‍ തെളിയും.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ ആണ് എഫ് ആര്‍എസ് വികസിപ്പിച്ചിരിക്കുന്നത്. ചില വിവാദ കുറ്റാന്വേഷണക്കേസുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇതില്‍ സംശയാസ്പദമായവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ഫീഡ് ചെയ്യുകയാണ് പതിവ്. കുറ്റം ചെയ്തവരില്‍ ആരെങ്കിലുമായി മാച്ച് ചെയ്താല്‍ ഈ സംവിധാനം ഉടനെ സിഗ്നല്‍ തരും. പക്ഷെ ഇത് സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ (റൈറ്റ് ടു പ്രൈവസി- Right to Privacy) തടസ്സപ്പെടുത്തുന്നു എന്ന വാദമുന്നയിച്ചാണ് കശ്മീരിലെ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും ഇതിനെ എതിര്‍ക്കുന്നത്.

Tags: Terrorists in JKOmar AbdullahMehbooba MuftiAmarnathYatraPahalgam pointXray checkpointFRSFace Recognition System
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

News

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.