Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകികളെ അണുബോംബുണ്ടാക്കാന്‍ അനുവദിച്ച ഇന്ദിരാഗാന്ധിയുടെ ഇന്ത്യയല്ല; ഇത് പാകിസ്ഥാനെതിരെ ജാഗ്രതയോടെ പടയൊരുക്കം നടത്തുന്ന സര്‍ക്കാര്‍

1971 ലെ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. കിഴക്കാന്‍ പാകിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകരിച്ചു. 1974ല്‍ പൊഖ്റാനില്‍ അണുബോംബ് സ്ഫോടനം നടത്തി വീണ്ടും ഇന്ത്യ കരുത്തുകാട്ടി. പക്ഷെ അതിന് ശേഷം ഇന്ദിരാഗാന്ധിയുടെ ഭരണം എന്താണ് ചെയ്തത്? 1971ലെ യുദ്ധവിജയത്തിന്റെ വീരഗാഥകൾ അയവിറക്കി, പൊഖ് റാന്‍ ബോംബ് പൊങ്ങച്ചവും വെടിവെട്ടവുമായി ചടഞ്ഞിരിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യൻ ഭരണാധികാരികൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 10:49 pm IST
in India

ന്യൂദല്‍ഹി: 1971 ലെ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. കിഴക്കാന്‍ പാകിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകരിച്ചു. 1974ല്‍ പൊഖ്റാനില്‍ അണുബോംബ് സ്ഫോടനം നടത്തി വീണ്ടും ഇന്ത്യ കരുത്തുകാട്ടി. പക്ഷെ അതിന് ശേഷം ഇന്ദിരാഗാന്ധിയുടെ ഭരണം എന്താണ് ചെയ്തത്? 1971ലെ യുദ്ധവിജയത്തിന്റെ വീരഗാഥകൾ അയവിറക്കി, പൊഖ് റാന്‍ ബോംബ് പൊങ്ങച്ചവും വെടിവെട്ടവുമായി ചടഞ്ഞിരിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യൻ ഭരണാധികാരികൾ. ആ അഹങ്കാരം പിന്നീട് അടിയന്തരാവസ്ഥയുടെ അഴിഞ്ഞാട്ടത്തിലേക്ക് പോയി. പിന്നീട് കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് വന്ന ജനതാപാർട്ടിയാകട്ടെ കസേരകളിയിലേക്ക്പോയി.

അപ്പോള്‍ പാകിസ്ഥാന്‍ എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരാഗാന്ധിയോ ജനതാപാര്‍ട്ടിയോ ഒന്നും പാകിസ്ഥാൻ അണുവായുധം വികസിപ്പിക്കുന്നതിലേക്ക് വളരുന്നത് തടയാൻ ഒരു ശ്രമവും നടത്തിയതേയില്ല. 1974ല്‍ ഇന്ത്യ പൊഖ്റാന്‍ ആണവസ്ഫോടനം നടത്തിയപ്പോള്‍ രോഷവും സങ്കടവും അടക്കാനാവാതെ പാകിസ്ഥാന്റെ ഭരണാധികാരിയായ സുൽഫിക്കർ അലി ഭൂട്ടോ പറഞ്ഞതെന്തെന്നോ? പുല്ല് തിന്നിട്ടാണെങ്കിലും ഞങ്ങൾ അണുബോംബ് നിർമ്മിച്ചിരിക്കും.

പ്രൊജക്ട് 06 എന്നായിരുന്നു പാകിസ്ഥാന്റെ അണുബോംബുണ്ടാക്കാനുള്ള പദ്ധതിയുടെ പേര്. അമേരിക്കയ്‌ക്ക് അണുബോംബുണ്ടാക്കിയത് ഓപ്പണ്‍ ഹെയ്‌മറാണ്. അദ്ദേഹം അണുബോംബുണ്ടാക്കിയത് മാൻഹാറ്റൻ പദ്ധതിയിലൂടെയാണ്. അതേ മാതൃകയിലാണ് പാകിസ്ഥാനും ന്യൂക്ലിയർ ബോംബ് വികസിപ്പിച്ചത്. പാകിസ്താന്റെ ശ്രമം വെറും 7വർഷം കൊണ്ട് വിജയം കണ്ടു. ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയും സൗദി വഹാബികളും ഇസ്ലാമിക അണുബോംബിനായി എണ്ണപ്പണം വാരിക്കോരി നല്കിയിരുന്നതായി പറയുന്നു.
പാകിസ്ഥാനിലെ കഹൂട്ടയിലെ ലബോറട്ടറിയിൽ എ.ക്യു ഖാന്‍ എന്ന പാക് ശാസ്ത്രജ്ഞനും സംഘവും ഫിഷൻ ബോംബിന് വേണ്ടി യൂറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള സെൻട്രിഫ്യൂജുകൾ ഒരുക്കി.

പാകിസ്ഥാന്‍ ബോംബുണ്ടാക്കുന്നത് തടയാന്‍ കഴിയാത്ത ഇന്ദിരാഗാന്ധി

ആണവശേഷി കൈവരിക്കുന്നതില്‍ നിന്നും പാകിസ്ഥാനെ തടയാന്‍ ഇന്ദിരാഗാന്ധിയ്‌ക്ക് സാധിച്ചില്ല എന്നത് ഇന്ത്യയുടെ വലിയ വീഴ്ച തന്നെയാണ്. ഒരു ദുരന്തം തന്നെയാണ്. കാരണം പാകിസ്ഥാനേക്കാള്‍ എത്രയോ വലിപ്പമുള്ള രാജ്യമാണ്. ഇന്ത്യ. പക്ഷെ അണുബോംബുണ്ടാക്കിയതോടെ ഇന്ത്യയെ വെല്ലുവിളിക്കുന്ന ആണവശക്തിയായി പാകിസ്ഥാന്‍ മാറി. പാകിസ്ഥാൻ സ്വന്തമായി അണുബോംബ് നിർമ്മിച്ചതോടെ ഇന്ത്യയുടെ  മേൽക്കൈ നഷ്ടമായി. വമ്പൻ രാഷ്‌ട്രത്തെ വിരട്ടാനും വിറപ്പിക്കാനും ആണവായുധം സ്വന്തമായുള്ള ചെറിയ രാജ്യത്തിന് കഴിയും.  ഉത്തരകൊറിയയെ തൊടാൻ അമേരിക്ക ഭയക്കുന്നത് ഇതേ കാരണത്താലാണ്.

പാകിസ്ഥാന്റെ ഇസ്ലാമിക അണുബോംബ് ഭാവിയിൽ ഭീഷണിയാകുമെന്ന് ഇസ്രായേൽ അന്നേ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ ചില ചെറിയ വിജയങ്ങളുടെ അഹങ്കാരത്തില്‍ നടക്കുന്ന ഗാന്ധി കുടുംബത്തിലെ ഭരണാധികാരികള്‍ക്ക് അതിന്റെ അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അന്ന് ഇന്ത്യ പാകിസ്ഥാനെതിരെ ഇസ്രയേലിനെ പിന്തുണച്ചിരുന്നെങ്കില്‍ പാകിസ്ഥാന്റെ കഹൂട്ട ആണവനിലയം കത്തിച്ചാമ്പലാകുമായിരുന്നു.

പകരം ഇന്ദിരാഗാന്ധിയും കൂട്ടരും എന്താണ് ചെയ്തത്? കഹൂട്ട ആണവനിലയം ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി പിന്തുണയ്‌ക്കാതെ യാസർ അറഫാത്തിനും കൂട്ടർക്കും മട്ടൻ ബിരിയാണി വിളമ്പുകയും പാലസ്തീന് ജയ് വിളിക്കുകയുമായിരുന്നു.

ഇറാൻ ന്യൂക്ലിയർ പവറായി മാറുന്നത് തടയാൻ ഇസ്രായേൽ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ പണ്ട് ഇന്ത്യ കൈക്കൊണ്ടിരുന്നെങ്കിൽ പാകിസ്താൻ മിലിട്ടറി നമ്മുടെ മുന്നിൽ മുട്ടുകാലിൽ നില്ക്കുമായിരുന്നു.
ആണവശക്തിയായി പാകിസ്താൻ മാറിയതിന് ശേഷമാണ് കാശ്മീർ സമ്പൂർണമായി ഭീകരതയുടെ പിടിയിലമർന്നത്. IC814 ഹൈജാക്കും പാർലമെന്‍റ് അറ്റാക്കും മുംബൈ ഭീകരാക്രമണവും ഉറിയും പുൽവാമയും പെഹൽഗാമും ഉൾപ്പെടെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ എല്ലാ ടെറർ അറ്റാക്കും നടന്നത് പാകിസ്താൻ ന്യൂക്ലിയർ ശേഷി കൈവരിച്ചതിന് ശേഷമാണ്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയശേഷവും ജാഗ്രത കൈവിടാതെ മോദി സര്‍ക്കാര്‍

എന്തായാലും മോദി സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് ശേഷം അതീവജാഗ്രതയിലാണ്. പാകിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ആയുധങ്ങള്‍ പുതുക്കുന്നു. കയ്യിലുള്ള ആയുധങ്ങളെ ആധുനിക സോഫ്റ്റ് വെയറും എഐയും ഉപയോഗിച്ച് പുതുക്കിയിരിക്കുന്നു. ആത്മനിര്‍ഭര്‍ഭാരതിന് പ്രാധാന്യം നല്‍കി തദ്ദേശീയമായി വികസിപ്പിച്ച 110 ബ്രഹ്മോസും 89 മീഡിയം റേഞ്ച് ദീര്‍ഘ പറക്കല്‍ശേഷിയും ഉള്ള മെയില്‍ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളും വാങ്ങുകയാണ്. മിഗ് എന്ന പഴയ യുദ്ധവിമാനങ്ങള്‍ക്ക് പകരം പുതിയ തലമുറയില്‍പ്പെട്ട തേജസ് യുദ്ധവിമാനങ്ങള്‍ ഇറക്കുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ സ്പെയിനില്‍ നിന്നുള്ള 16ഓളം സി-295 വിഭാഗത്തില്‍പ്പെട്ട സൈനിക ചരക്ക് ഗതാഗതത്തിനുള്ള വിമാനം എത്തി. മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് എന്ന വിഭാഗത്തിലാണ് സി295 ഉള്‍പ്പെടുക. ഇനി ഏത് പ്രാന്തപ്രദേശത്തും മുക്കുമൂലയിലും പട്ടാളക്കാരെയും പടക്കോപ്പുകളും എത്തിക്കാനാകും എന്നതാണ് സി295ന്റെ പ്രത്യേകത. അമേരിക്കയില്‍ നിന്നും ചോപ്പര്‍ വിഭാഗത്തില്‍പെട്ട മൂന്ന് അപാച്ചെ ഹെലികോപ്റ്ററുകള്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. പുതിയ ബ്രഹ്മോസിന്റെ പതിപ്പായ ഭാരം കൂറഞ്ഞ, എന്നാല്‍ ശബ്ദത്തേക്കാള്‍ എട്ട് മടങ്ങ് വേഗതയില്‍ കുതിക്കുന്ന ബ്രഹ്മോസ് എന്‍ജിയും പുതിയ പിനാകയും ഒരുങ്ങുന്നുണ്ട്. എസ് 400നേക്കാള്‍ ശക്തിയുള്ള വ്യോമപ്രതിരോധസംവിധാനം 2028ലെങ്കിലും പുറത്തിറക്കാന്‍ വേണ്ടി പ്രൊജക്ട് കുശ എന്ന പദ്ധതി അവിരാമം അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

Tags: AQ KhanSulfikkarAliBhuttomodipakistanIndiragandhiBrahmosOperation SindoorIndiaPak warMALE Drone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.