ബീജിങ്: ചൈന ജനസംഖ്യാ നിയന്ത്രണ നിയമം മാറ്റി. 45 വർഷം മുമ്പ് ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്ന രക്ഷിതാക്കൾക്ക് പിഴയും ശിക്ഷിച്ചിരുന്ന ചൈനയുടെ പുതിയ ജനസംഖ്യാ നയം ഇങ്ങനെ. പുതുതായി ജനിക്കുന്ന ഓരോ കുട്ടിക്കും മൂന്നു വർഷത്തേക്ക് വർഷം 3600 യുവാൻ വീതം നൽകും. 500 ഡോളർവരും ഇത്. 1.316 ലക്ഷം രൂപവരും ഇത്.
1970 കളിൽ ചൈനയുടെ ജനസംഖ്യ നൂറുകോടിയിൽ കവിഞ്ഞപ്പോൾ അവർ ജനസംഖ്യാ നയത്തെക്കുറിച്ച് ആലോചിച്ചു. അന്നത്തെ പ്രസിഡന്റ് ഡെങ് സിയാവോപിങ് 1979 ൽ പ്രഖ്യാപിച്ച നയ പ്രകാരം കൂടുതൽ കുട്ടികൾ ഉള്ള രക്ഷിതാക്കൾക്ക് പിഴവരെ നിശ്ചയിച്ചു. നാലര പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ആ തീരുമാനം തലകീഴാക്കി നിർത്തുന്നു; കൂടുതൽ കുട്ടികൾ ഉണ്ടാകട്ടെ എന്ന.
പുതിയ നയം പ്രഖ്യാപിച്ചത് ജൂലൈ അവസാന വാരമാണ്. 2025 ജനുവരി ഒന്നുമുതൽ ബാധകമാക്കിയാണ് നിയമം. അന്നു മുതൽ ജനിച്ച ഓരോ കുട്ടിക്കും മൂന്നുവർഷത്തേക്ക് 1.316 ലക്ഷം രൂപ സർക്കാർ നൽകും.
ചൈനയുടെ ജനസംഖ്യാ നിരക്ക് കഴിഞ്ഞ പത്തു വർഷമായി കീഴ്‌പ്പോട്ടാണ്. ഒറ്റക്കുട്ടിയേ പാടുള്ളൂ എന്ന നയം 10 വർഷംമുമ്പ് നീക്കിയിട്ടും ഇതാണ് സ്ഥിതി. ഇതേത്തുടർന്നാണ് പുതിയ നയ പ്രഖ്യാപനം.
















