Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജൈനമ്മയുടെ തിരോധാനം: നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കൂടുതല്‍ സ്ത്രീകളെ വകവരുത്തിയതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:39 am IST
in Kerala

ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മ(55)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പില്‍ പ്രതി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സി. എം സെബാസ്റ്റ്യ(67)ന്റെ വീട്ടുവളപ്പില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പത്തിലധികം അസ്ഥിക്ഷണങ്ങളും സാരിയുടെ ഭാഗവും ഷാളും ചെറിയ ബാഗും കൊന്തയുടെ ഭാഗവുമാണ് ലഭിച്ചത്. പള്ളിപ്പുറം ചങ്ങത്തറ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് പൂര്‍ത്തിയായത്.

കഴിഞ്ഞ തിങ്കളാഴ്ച പുരയിടത്തില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് നടത്തിയ പരിശോധനയില്‍ തലയോട്ടിയും തുടയെല്ലും, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടവും ലഭിച്ചിരുന്നു. ഈ ഭാഗത്തോട് ചേര്‍ന്നാണ് ഇന്നലെ കുഴിയെടുത്ത് വീണ്ടും പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്‌ച്ച കണ്ടെത്തിയത് കത്തിയ അസ്ഥികഷ്ണങ്ങളായിരുന്നു. ഇന്നലെ ലഭിച്ചത് ഇതിന്റെ ബാക്കിയാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണ സംഘം പറമ്പിലെ രണ്ട് കുളങ്ങളും കിണറും വറ്റിച്ച് മണ്ണ് വാരി നടത്തിയ പരിശോധനയില്‍ കുളത്തിന്റെ അടിത്തട്ടിലെ ചെളിയോടൊപ്പമാണ് ബാഗ്, സാരിയുടെ ഭാഗം, തുണി കഷ്ണങ്ങള്‍ എന്നിവ ലഭിച്ചത്. വീടീന്റെ മുന്‍ഭാഗത്ത് നിന്ന് കൊന്തയുടെ ഭാഗം പോലീസ് നായയാണ് കണ്ടെത്തിയത്. വീടിന് പിന്നിലെ സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്നാണ് സുചന. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധനയും നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള പോലീസിന്റെ കഡാവര്‍ നായ ഏയ്ഞ്ചലിനെ സ്ഥലത്തെത്തിച്ചും പരിശോധന നടത്തി. പരിശോധനാ സ്ഥലത്തേക്ക് പുറത്ത് നിന്ന് ആരെയും കടത്തി വിട്ടിരുന്നില്ലെങ്കിലും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

സെബാസ്റ്റ്യനെ വീടിനുള്ളില്‍ ഇരുത്തിയ ശേഷമായിരുന്നു പരിശോധന. അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും തനിക്ക് പങ്കില്ലെന്നായിരുന്നു മറുപടി. വീടിനുള്ളില്‍ നിന്ന് രക്തക്കറയും കണ്ടെത്തി. കാടുകയറി പുരയിടം പൂര്‍ണമായി വെട്ടിത്തെളിച്ചാണ് പരിശോധന തുടങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിന്നു പരിശോധന. ആലപ്പുഴയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഈ സംഘമാണ് ബിന്ദു പത്മനാഭന്റെ തിരോധനം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. നേരത്തെ പുരയിടത്തില്‍ നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ അസ്ഥി കഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് കൈമാറിയിരുന്നു. ഇതിന്റെ ഫലം വരുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

സീരിയല്‍ കില്ലറെന്ന് സംശയം

ജയ്നനമ്മയെ കൂടാതെ ചേര്‍ത്തലയില്‍ നിന്ന് ദുരുഹ സാഹചര്യത്തില്‍ കാണാതായ ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47), ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ വെളിയില്‍ ഹയറുമ്മ (ഐഷ-48 ) ചേര്‍ത്തല തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വള്ളാകുന്നത്ത് വെളി സിന്ധു (43)എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജയ്നമ്മ, ബിന്ദു പത്മനാഭന്‍, ഹയറുമ്മ എന്നിവരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സിന്ധുവുമായി ഇയാളെ ബന്ധിപ്പിക്കുന്ന സുചനകള്‍ ലഭിച്ചിട്ടില്ലൊന്നാണ് വിവരം. ജൈനമ്മയെ കാണാതായ ദിവസം ഇവരും സെബാസ്സ്യനും പള്ളിപ്പുത്തെ ഒരേ ടവര്‍ ലെക്കേഷനില്‍ ഉണ്ടായിരുന്നെന്ന പോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

 

Tags: Serial KillerJainamma's disappearanceCrucial evidence foundC. M. Sebastian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലറോ? സമീപ ജില്ലകളില്‍ നിന്ന് കാണാതായ സ്ത്രീകളുടെയും വിവര ശേഖരണത്തിന് പൊലീസ്

India

നൂറിലധികം പേരെ കൊന്ന് മുതലകൾക്ക് തീറ്റയായി നൽകി; പരോളിലിറങ്ങി മുങ്ങിയ മരണത്തിന്റെ ഡോക്ടർ പിടിയിൽ

ചാള്‍സ് ശോഭരാജിനെ ഗോവയില്‍ നിന്നും അറസ്റ്റ് െചയ്ത് കൊണ്ടുപോകുന്നു.
World

ചാള്‍സ് ശോഭരാജ് ഇന്ത്യയില്‍ തങ്ങാനില്ല ;ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കാന്‍ തുടങ്ങി; ജീവന് ഭീഷണിയുള്ളതിനാല്‍ ഫ്രാന്‍സിലേക്കെന്ന് ഭാര്യ

World

ചാൾസ് ശോഭരാജ് ജയില്‍ മോചിതനാകുന്നു; മോചനത്തിന് വഴിയൊരുങ്ങുന്നത് നേപ്പാൾ സുപ്രീംകോടതിയുടെ ഉത്തരവ് വഴി; കോടതി തീരുമാനം പ്രായാധിക്യം മൂലം

India

മൂന്ന് ദിവസത്തിനുള്ളില്‍ നാല് കൊലപാതകം: പതിനെട്ടുകാരന്‍ പിടിയില്‍; വീടുവിട്ടത് ഉടന്‍ പ്രശസ്തനാകുമെന്ന് പറഞ്ഞ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.