Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമാക്കും, 255 പുതിയ തസ്തികള്‍ കൂടി അനുവദിച്ചു – രാജീവ് ചന്ദ്രശേഖര്‍

സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 07:10 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പുതുതായി നിര്‍മ്മിച്ച ആശുപത്രി ബ്ലോക്കിലേക്കായി 255 പുതിയ തസ്തികകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ന്യൂറോ സര്‍ജറി, കാര്‍ഡിയോവാസ്‌കുലര്‍ ഗവേഷണം, അനുബന്ധ മേഖലകള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയര്‍ന്നുവരുന്നതിന് ആക്കം കൂട്ടുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനപ്രകാരം (PMSSY) പുതിയ തസ്തികകള്‍ അനുവദിച്ചത്.

102 നഴ്സിംഗ് ഓഫീസര്‍മാരെയും 57 സീനിയര്‍ റസിഡന്റുകളെയുമാണ് നിയമിക്കുക. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമീപകാലത്തെ ഏറ്റവും വലിയ നിയമന നടപടികളില്‍ ഒന്നായിരിക്കും ഇത്.
നഴ്‌സുമാരടക്കം ഈ മേഖലയിലുള്ളവരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ തുടര്‍ന്ന്, കേന്ദ്ര മന്ത്രിമാരായ ജെ ജെ.പി. നദ്ദയുമായും, ഡോ. ജിതേന്ദ്ര സിംഗുമായും നിരവധി തവണ താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന്, സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഉറപ്പ് വരുത്തുന്നൊരു സുസ്ഥിര സ്വാശ്രയ മാതൃകയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുക. ന്യൂറോ സര്‍ജറി, കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് തുടങ്ങിയ മേഖലകളില്‍ ആഗോള കേന്ദ്രമെന്ന നിലയിലേക്കുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചയെ ഇത് വേഗത്തിലാക്കും. ഇതിനു പുറമെ ചികിത്സയ്‌ക്കുള്ള കാലതാമസം ഒഴിവാക്കാനും, നിലവിലുള്ള ആശുപത്രിയിലെ തിരക്ക് കുറയ്‌ക്കാനും അടിയന്തര ചികിത്സ എളുപ്പത്തില്‍ ലഭ്യമാക്കാനും ഈ സ്ഥാപനത്തിലൂടെ കഴിയും.

ന്യൂറോ സര്‍ജറി, കാര്‍ഡിയോവാസ്‌കുലര്‍ ഗവേഷണം, അനുബന്ധ മേഖലകള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയര്‍ന്നുവരുന്നതിന് ഈ നിയമനങ്ങള്‍ ആക്കം കൂട്ടും. പുതിയ ബ്ലോക്ക് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ നിര്‍ധനരായ രോഗികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പ്രത്യേക പരിചരണ സൗകര്യങ്ങള്‍ ലഭ്യമാകുകയും അതുവഴി ഏവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കും

പുതിയ നിയമന പ്രക്രിയകള്‍ ആരംഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നുള്ള ഉത്തരവ് ശ്രീ ചിത്ര ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂണ്‍ 26-ന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ശ്രീ ചിത്രയിലെ പുതിയ ആശുപത്രി ബ്ലോക്കിനായി അംഗീകരിച്ച അധിക മാനവശേഷിയിലുള്‍പ്പെടുന്നതാണ് ഈ നിയമനം.

പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകള്‍ : 102 നഴ്സിംഗ് ഓഫീസര്‍മാരുടെ തസ്തികകള്‍, 18 സീനിയര്‍ നഴ്സിംഗ് ഓഫീസര്‍മാര്‍, 17 അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, 57 സീനിയര്‍ റസിഡന്റ്സ്, 5 യുഡിസി, 2 സ്റ്റെനോഗ്രാഫര്‍ കം ടൈപ്പിസ്റ്റ് , 2 ഫാര്‍മസിസ്റ്റ് (ഗ്രേഡ് II), അനസ്‌തേഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, ന്യൂറോ, മറ്റ് പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ 30 ടെക്നീഷ്യന്‍മാര്‍, 4 പെര്‍ഫ്യൂഷനിസ്റ്റുകള്‍, 2 മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍മാര്‍ (ഗ്രേഡ് II), 2 ജൂനിയര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍, 2 അസിസ്റ്റന്റ് ഡയറ്റീഷ്യന്‍മാര്‍, 1 ജൂനിയര്‍ മെഡിക്കല്‍ റെക്കോര്‍ഡ് ഓഫീസര്‍, 1 ജൂനിയര്‍ ഓഡിയോളജിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ്, 4 ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, 1 പ്രോഗ്രാമര്‍, 2 അഡ്മിന്‍/അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഓഫീസര്‍മാര്‍, 1 അസിസ്റ്റന്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, 1 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പീഡിയാട്രിക്), 1 മെഡിക്കല്‍ ഓഫീസര്‍ (യോഗ & ആയുഷ്) എന്നീ തസ്തികകളില്‍ നിയമനത്തിനാണ് നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

2025 ഫെബ്രുവരി 20 ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യ ഘട്ടമെന്ന നിലക്കാണ് 255 പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ,ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവര്‍ കേരളത്തിന് നല്‍കുന്ന കരുതലിന് ഉദാഹരണമാണ് ഇത്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിന് വേണ്ടത് സാധാരണക്കാരായ ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് .അല്ലാതെ കേരളം ഒന്നാം നമ്പറെന്നത് പോലുള്ള പൊള്ളയായ മുദ്രാവാക്യങ്ങളല്ല. ആവശ്യത്തിന് ജീവനക്കാരും ഉപകരണങ്ങളും മരുന്നുകളുമില്ലാത്ത ആശുപത്രികളും തകര്‍ന്ന കെട്ടിടങ്ങളും അടങ്ങുന്ന നിലവിലെ യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ചുള്ള പിആര്‍ പ്രചാരണങ്ങളിലും കാര്യമില്ല. ഇതെല്ലാം മാറിയെ തീരൂ. അത് മാറുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു..

ബിജെപിയുടെ ‘വികസിത കേരളം’ എന്ന കാഴ്ചപ്പാടില്‍ വേരൂന്നിയതും, എല്ലാ പൗരന്മാര്‍ക്കും താങ്ങാനാവുന്നതും ലോകോത്തരവുമായ പരിചരണം ഉറപ്പാക്കുന്നതുമായൊരു ആരോഗ്യ സുരക്ഷാ സംവിധാനമാണ് നമുക്ക് ആവശ്യം. കേരളത്തെ ചേര്‍ത്തുപിടിക്കുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജെ പി നദ്ദയ്‌ക്കും നന്ദി പ്രകടിപ്പിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

 

Tags: neuroSree Chithra InstituteCardiacnarendramodiRajeev ChandrasekharhealthappointmentJP Nadda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍, മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.