ന്യൂദൽഹി : ദിവസങ്ങൾക്ക് മുൻപാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് 25 ശതമാനം ഉയർന്ന താരിഫ് പ്രഖ്യാപിച്ചത് . റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരിലാണ് ഈ നടപടി . മാത്രമല്ല ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നിർജീവ സമ്പദ് വ്യവസ്ഥയെന്ന് വിളിക്കുകയും ചെയ്തു . അതിനു പിന്നാലെ ഇന്ത്യ യുഎസിൽ നിന്ന് യുദ്ധവിമാനം വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുകയും, നരേന്ദ്രമോദി സ്വദേശി മുന്നേറ്റത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇന്ത്യയോട് മുട്ടാൻ നിൽക്കരുതെന്ന് ട്രമ്പിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കനേഡിയൻ വ്യവസായ പ്രമുഖൻ കിർക്ക് ലുബിമോവ്.
“ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയുമായി ട്രംപ് ഇപ്പോൾ ഒരു പോരാട്ടം നടത്തുകയാണ്. ഇതൊരു വലിയ ഭൗമരാഷ്‌ട്രീയ തെറ്റാണ്. ആ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഏറ്റവും സാർവത്രികമായി ബഹുമാനിക്കപ്പെടുന്നവനും പല പ്രധാന രാജ്യങ്ങളിലും സ്വാധീനമുള്ളവനുമാണ്. അതുകൊണ്ട് എതിർക്കുന്നതിനു പകരം പ്രകൃതിവിഭവ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന സാമ്പത്തിക സഹകരണം കൊണ്ടുവരണം “ എന്ന് ട്വിറ്ററിൽ ടെസ്റ്റ്ബെഡ് കമ്പനിയുടെ ചെയർമാനായ കിർക്ക് ലുബിമോവ് കുറിച്ചു.
സാമ്പത്തികമായി മാത്രമല്ല, വിതരണ ശൃംഖലയിൽ ചൈനയുടെ സ്വാധീനം സന്തുലിതമാക്കുന്നതിനും ഇന്ത്യയുടെ പ്രാധാന്യം വളരെ പ്രധാനമാണെന്ന് ലുബിമോവ് പറയുന്നു. ആഗോള വിഭവങ്ങളുടെ വിതരണം സന്തുലിതമാക്കാൻ കാനഡയുമായും ഇന്ത്യയുമായും സഹകരിക്കണമെന്ന് അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു.
















