Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തില്‍ തെളിയുന്ന രാമകഥാ വൈവിധ്യ സൂചന

രാമകഥയുടെ ലോകപര്യടനം: 3

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 3, 2025, 06:03 am IST
in Samskriti

രാമാവതാരങ്ങളും രാമകഥാവിഷ്‌കാരങ്ങളും എണ്ണിത്തീര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന ഒരു ഉപകഥ രാമായണത്തില്‍ തന്നെയുണ്ട്. ഒരിക്കല്‍ അയോദ്ധ്യയിലെ രാജധാനിയില്‍ സിംഹാസനത്തിലിരിക്കുകയായിരുന്ന രാമന്റെ കൈയില്‍ നിന്നും മോതിരം താഴേക്ക് ഊര്‍ന്നു വീണു. മോതിരം ഭൂമിയില്‍ പതിച്ചതോടെ അവിടെ ഒരു ദ്വാരം രൂപപ്പെടുകയും മോതിരം അതുവഴി താഴേക്ക് പോയി മറയുകയും ചെയ്തു. അടുത്ത് നിന്നിരുന്ന ഹനുമാനോട് രാമന്‍ അത് കണ്ടെത്താന്‍ പറയുന്നു. ശരീരം ചെറുതാക്കാനും വലുതാക്കാനും സിദ്ധിയുള്ള ഹനുമാന്‍ തന്റെ ശരീരം തീരെ ചെറുതാക്കി ആ ദ്വാരത്തിലൂടെ താഴേക്കിറങ്ങി. മോതിരം തേടി ഏറെ ദൂരം താണ്ടിയ ഹനുമാന്‍ എത്തിച്ചേര്‍ന്നത് പാതാളലോകത്തിലാണ്. അവിടുത്തെ ഭടന്മാര്‍ ഈ വാനരനെ പിടിച്ച് പാതാളരാജാവിന്റെ മുന്നില്‍ ഹാജരാക്കി.

താന്‍ രാമഭക്തനായ ഹനുമാനാണെന്നും അദ്ദേഹത്തിന്റെ മോതിരം താഴേക്ക് ഊര്‍ന്നുവീണ് പാതാളത്തിലെത്തിയിട്ടുണ്ടെന്നും അത് കൊണ്ടുപോകാനാണ് വന്നതെന്നും ഹനുമാന്‍ അറിയിച്ചു. അപ്പോള്‍ പാതാള രാജാവ് ഒരു വലിയ തളികയെടുത്ത് ഹനുമാന്റെ മുന്നില്‍ വച്ചു. അതില്‍ നിറയെ മോതിരങ്ങളായിരുന്നു. ഇതില്‍ ഏതാണ് നിന്റെ രാമന്റെ മോതിരമെന്ന് കണ്ടെത്താന്‍ പറഞ്ഞു.

എന്നാല്‍ ഹനുമാന്‍ നോക്കിയപ്പോള്‍ തളികയിലെ മോതിരങ്ങളെല്ലാം ഒരുപോലെയായിരുന്നു. ആയിരക്കണക്കിന് രാമാംഗുലീയങ്ങള്‍! എന്തുചെയ്യണമെന്നറിയാതെ ഹനുമാന്‍ കുഴങ്ങി. അപ്പോള്‍ പാതാളരാജാവ് പറഞ്ഞു: ‘എല്ലാം രാമന്റെ മോതിരങ്ങള്‍ തന്നെ. വിവിധ കാലങ്ങളിലെ വിവിധ രാമന്മാര്‍ ധരിച്ച മോതിരങ്ങള്‍. ഓരോ തവണയും അവതാരദൗത്യം പൂര്‍ത്തിയാക്കി രാമന്‍ ഭൂമിയില്‍ നിന്ന് നിഷ്‌ക്രമിക്കുമ്പോള്‍ മോതിരം വിരലില്‍ നിന്ന് ഊര്‍ന്നുവീഴുകയും അത് പാതാളത്തിലെത്തിച്ചേരുകയും ചെയ്യും. ആ മോതിരങ്ങളാണിവ. നീ തിരിച്ച് ഭൂമിയിലെത്തുമ്പോഴേക്കും രാമന്‍ തന്റെ ശരീരം ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ടാകും.’ ഹനുമാന്‍ ഭൂമിയില്‍ തിരിച്ചെത്തിയ പ്പോഴേക്കും രാമന്‍ അദ്ദേഹത്തിന്റെ അവതാരദൗത്യം പൂര്‍ത്തിയാക്കി മഹാവിഷ്ണുവില്‍ വിലയം പ്രാപിച്ചുകഴിഞ്ഞിരുന്നു.

മാപ്പിള രാമായണം

നാടായ നാട്ടിലെല്ലാം രാമായണത്തിന് പുതിയ ആവിഷ്‌കാരങ്ങളുണ്ടായപ്പോള്‍ കേരളത്തിലുമുണ്ടായി പുതിയൊരു രാമായണം. കേരളത്തിലെ മുസ്‌ളീം ജനതയുടെ സാഹിത്യരൂപമായ മാപ്പിളപ്പാട്ട് രീതിയിലുള്ള  മാപ്പിളരാമായണം. വാമൊഴിയായി പ്രചരിച്ചിരുന്ന അജ്ഞാതകര്‍തൃകമായ മാപ്പിളരാമായണം ശേഖരിച്ചത് വടകരയിലെ ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാരാണ്. 1976-ല്‍ ഈ കൃതി ജനശ്രദ്ധയില്‍ കൊണ്ടുവന്നതാകട്ടെ സാഹിത്യകാരനായ ഡോ. എം.എന്‍. കാരശ്ശേരിയും.
ശൂര്‍പ്പണഖാ തിരുപ്പുറപ്പാട്, ഹനുമാന്‍ ലങ്കയില്‍, സംഭാഷണം എന്നീ തലക്കെട്ടുകളിലായാണ് കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാപ്പിളരാമായണം ശേഖരിച്ചത്. കേരളത്തിലെ മുസ്‌ളീം ജീവിതവുമായി രാമായണകഥാപാത്രങ്ങളെ ഇതില്‍ ബന്ധിപ്പിക്കുന്നത് രസകരമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിലൂടെ മാപ്പിളരാമായമത്തിന് വിദേശത്തും പ്രശസ്തി ലഭിച്ചു.  ഡോ. കാരശ്ശേരിയുടെ സഹായത്തോടെ ജോണ്‍ റിച്ചാഡ്‌സണ്‍ ഫ്രീമാന്‍ എന്ന ഇംഗ്‌ളീഷുകാരനാണ് പരിഭാഷ നിര്‍വ്വഹിച്ചത്.

(അവസാനിച്ചു).

 

Tags: ramayanaDevotionalRama stories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.