Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനോയ് വിശ്വം മഹാദുര്‍ബലന്‍; പിണറായിയെ ഇങ്ങനെ ഭയക്കരുതെന്ന് സിപിഐ സമ്മേളന പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 05:09 am IST
in Kerala

കൊല്ലം: കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുള്ള ഒരു പരിപാടിക്കും സിപിഐയോ പാര്‍ട്ടിയുടെ മന്ത്രിമാരോ കൂട്ടുനില്‍ക്കരുതെന്ന് കൊല്ലം ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍. പിണറായി വിജയനെയും സിപിഎമ്മിനെയും ഭയക്കുന്നത് എന്തിനാണെന്ന് പാര്‍ട്ടി നേതൃത്വം പറയണം. ജില്ലയില്‍ സിപിഐയുടെ കരുനാഗപ്പള്ളി സീറ്റ് നഷ്ടമാക്കിയത് സിപിഎമ്മുകാരാണ്. മുന്തിയ ഇനം വാഹനത്തിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. അതിനൊപ്പം പാര്‍ട്ടി മന്ത്രിമാരും നിലകൊള്ളുന്നത് അധികാരമേല്‍പ്പിച്ച പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടിയും മുന്നണിയും വീണ്ടും അധികാരത്തില്‍ വരാതിരിക്കുകയാണ് നല്ലതെന്ന് അവര്‍ ചിന്തിക്കുന്നു എന്നതാണ് സത്യം. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിനും പാര്‍ട്ടി മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനമേറ്റു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ ആഞ്ഞടിച്ചത്.

പാര്‍ട്ടിയുടെ നാല് മന്ത്രിമാരും പരാജയമാണ്. അവര്‍ക്ക് മുഖ്യമന്ത്രി പിണറായിയെ കാണുമ്പോള്‍ മുട്ടു വിറയ്‌ക്കും. പിണറായി വിജയന്റെ ഏകാധിപത്യമാണ് കാണുന്നത്. സിപിഐ മന്ത്രിമാര്‍ സ്തുതിപാഠകരായി അധഃപതിച്ചു. നവകേരള സദസ് മുഖ്യമന്ത്രിയെ പുകഴ്‌ത്തുന്നതിന് മാത്രമുള്ള വേദിയാക്കി സിപിഐ മന്ത്രിമാര്‍ ഉപയോഗിച്ചു. കുന്നത്തൂരില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ‘നവകേരളത്തിന്റെ ശില്പി വരുന്നു’വെന്ന് സിപിഐയുടെ മന്ത്രി മൈക്കിലൂടെ വിളിച്ചുപറഞ്ഞു. നവകേരളശില്പി സി. അച്യുതമേനോന്‍ ആണ്. കൂടുതല്‍ ഭംഗിയായി സ്തുതി പറയുന്നവര്‍ കേമന്മാര്‍ എന്ന നിലയിലുള്ള മത്സരമാണ് നവകേരള സദസില്‍ കണ്ടതെന്നും വിമര്‍ശനമുയര്‍ന്നു. മാവേലി സ്റ്റോറുകള്‍ പൂച്ചയുടെ പ്രസവമുറികളായെന്ന് കുന്നത്തൂരില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു.

മാവേലി സ്റ്റോറുകളില്‍ പാറ്റകള്‍ പോലും പട്ടിണിയാണെന്ന് കൊല്ലം ഈസ്റ്റില്‍ നിന്നുള്ള പ്രതിനിധി പരിഹസിച്ചു. സിപിഐ മന്ത്രിമാര്‍ എന്ന വേറിട്ടുള്ള സ്വീകാര്യതയും മതിപ്പും കുറഞ്ഞുവരുന്നു. ഇത് ഗൗരവമായി കാണണം. സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവരും ഇടതുനേതൃത്വവും ലളിത ജീവിതത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സമൂഹത്തിനു മാതൃകയാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

കാനം രാജേന്ദ്രന്റെ പിന്തുടര്‍ച്ചവകാശി എന്ന നിലയില്‍ പ്രചരിപ്പിച്ചാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. ഇങ്ങനെയൊരു ഏര്‍പ്പാട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ബിനോയ് വിശ്വം ദുര്‍ബലനായ സെക്രട്ടറിയാണെന്നും നിലപാടുകളില്‍ വ്യക്തതയില്ലെന്നും കുന്നിക്കോട്ടു നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ ഔദാര്യമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ഇത് പ്രവര്‍ത്തകര്‍ക്ക് അപമാനമുണ്ടാക്കി. പാര്‍ട്ടി സെക്രട്ടറി ഇങ്ങനെ മഹാദുര്‍ബലനാകരുത്, വെളിയം ഭാര്‍ഗവന്‍ അടക്കമുള്ള മുന്‍ഗാമികള്‍ അതിശക്തമായി സിപിഎമ്മിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കുണ്ടറയിലെ കൂട്ടരാജിയില്‍ ബിനോയ് വിശ്വത്തിന്റെ മറുപടി ഒട്ടും ആശാസ്യമല്ലെന്നും ഇങ്ങനെ പോയാല്‍ കൊടിപിടിക്കാന്‍ പോലും ആളില്ലാതാകുമെന്നും വിമര്‍ശനമുയര്‍ന്നു.

Tags: Binoy VishwamCPI conferenceafraid of Pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.
Kerala

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

Kerala

വെള്ളാപ്പള്ളി നടേശനോട് ഫണ്ട് വാങ്ങി, ഇനി തർക്കത്തിനില്ല: ഒടുവിൽ കുറ്റസമ്മതവുമായി ബിനോയ് വിശ്വം

Kerala

ബിനോയ് വിശ്വം പാർട്ടി സമ്മേളനത്തിന്‌ ഒരു ലക്ഷം ചോദിച്ചിട്ട് 3 ലക്ഷം കൊടുത്തു, നമ്മുടെ കാശ് വാങ്ങാം കാറിൽ കയറ്റില്ലെന്നാണ് നിലപാട് – വെള്ളാപ്പള്ളി

Entertainment

മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തത്? മന്ത്രിയോട് ബേസിലിന്റെ ചോദ്യം

Kerala

ധിക്കാരമാണ് ശ്രീലേഖയ്‌ക്ക് ; ചെയ്യാൻ എന്തെല്ലാം വേറെയുണ്ട് : ബിനോയ്‌ വിശ്വം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.