Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എണ്ണ വില്പനക്കാരിയില്‍ നിന്നും സംരംഭകയിലേക്ക്; ബിന്ദുവിന് പറയാനുള്ളത് മുദ്ര വായ്‌പയുടെ വിജയഗാഥ

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Aug 2, 2025, 02:27 pm IST
in Thiruvananthapuram, Business

തിരുവനന്തപുരം: എണ്ണ വില്പനക്കാരിയില്‍ നിന്നും വലിയ സംരഭകയിലേക്ക് എത്തിയ ബിന്ദുവിന് പറയാനുള്ളത് വിജയത്തിന്റെ ചരിത്രഗാഥ. നിര്‍ദ്ധന കുടുംബത്തില്‍ ജനിച്ച പള്ളിച്ചല്‍ പഞ്ചായത്ത് ഇടയ്‌ക്കോട് ഗിരിധരം വീട്ടില്‍ ബിന്ദുവിന് ചെറുപ്പകാലം ദുരിതത്തിന്റേതായിരുന്നു.

കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയത്. ബിരുദ കാലഘട്ടം കഴിഞ്ഞ് ഒരു അഭിഭാഷകയാകണമെന്ന ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ ഇനി പഠിപ്പിക്കാന്‍ പണമില്ലെന്നും എന്തെങ്കിലും സ്വയം തൊഴില്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് കുട്ടികളെ ട്യൂഷനെടുത്തും മറ്റുമായി പണം കണ്ടെത്തി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ വീണ്ടും തന്നിലെ സംരഭക ഉണര്‍ന്നു. ഭര്‍ത്താവിന്റെ വാച്ച് റിപ്പയറിങ്ങില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ജോലികള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ചെറിയ വരുമാനം ലഭിക്കുന്നതിനായി ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ എണ്ണ വില്‍പ്പന ആരംഭിച്ചു. വാങ്ങി ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു. ആവശ്യക്കാര്‍ ഏറിയപ്പോള്‍ ഇതൊരു ബിസിനസ് ആക്കിയാലോ എന്ന ചിന്തയിലാണ് ബിന്ദു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വയം തൊഴില്‍ വായ്‌പ പദ്ധതിയായ മുദ്രാ ലോണിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ട് മുദ്രാലോണ്‍ വഴി പണം ലഭിച്ച് ബിസിനസ് ആരംഭിക്കുകയായിരുന്നു. ഇന്ന് പ്രതിമാസം രണ്ട് ലക്ഷം രൂപ വരുമാനമുള്ള ഒരു കമ്പനിയുടെ ഉടമയാണ് ബിന്ദു. ഒരു കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ഇപ്പോഴത്തെ ലക്ഷ്യം.

നിലവില്‍ ആയുരാജ് ഇന്‍ഡസ്ട്രീസ് ഡയറക്ടറാണെങ്കിലും, കുടുംബശ്രീ മേളകളിലും മറ്റ് പ്രദര്‍ശന വിപണനമേളകളിലും എണ്ണ വില്‍പ്പനക്കാരി എന്ന റോളില്‍ സജീവമാണ്. 32-ാം വയസ്സില്‍ ആരംഭിച്ച വ്യാപാരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 2006ല്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന ഒരു മേളയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 36 കുപ്പി എണ്ണ വിറ്റു. 2008 ല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കുടുംബശ്രീ ന്യൂട്രിഫെസ്റ്റില്‍, സ്വയം കണ്ടെത്തിയ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ആയുര്‍വേദ കഞ്ഞി കണ്ടുപിടിച്ചു. കഞ്ഞി വില്‍പ്പനയിലൂടെ ആ ദിവസം 20,000 രൂപ സമ്പാദിച്ചു, ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അതായിരുന്നു അതിര ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളുടെ തുടക്കം.

ബ്രഹ്മിയില്‍ നിന്ന് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ബിന്ദു തുടങ്ങി. 2022 ല്‍ ആയുരാജ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. ബിന്ദുവിന് പിന്തുണയുമായി ഭര്‍ത്താവ് പ്രഭുല കുമാറും മക്കളായ അഖിലും ആതിരയും ഇവര്‍ക്കൊപ്പമുണ്ട്. 2012 ലും 2014 ലും മികച്ച സംരംഭകയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡും 2016 ല്‍ ദേശീയ അവാര്‍ഡും ബിന്ദു നേടിയിട്ടുണ്ട് ‘ദിവസവേതനക്കാരനായ എന്റെ പിതാവിന് ദേശീയ അവാര്‍ഡ് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നിമിഷമായിരുന്നു,’ ബിന്ദു പള്ളിച്ചല്‍ പറഞ്ഞു.

Tags: significant successbinduentrepreneurMudra LoanOil SaleswomanSuccess storyindividual's achievements
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരൂര്‍ക്കടയില്‍ വ്യാജ മാല മോഷണം: ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

Kerala

എസ്ഐയും പോലീസുകാരും വിളിച്ചത് കേട്ടലറയ്‌ക്കുന്ന അസഭ്യം; അന്ന് സംഭവിച്ചതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല: ബിന്ദു

Kerala

പോലീസ് നടത്തിയ ക്രൂരതകളുടെ കള്ളക്കഥ പൊളിഞ്ഞു; മാല മോഷണക്കേസിൽ ബിന്ദു നിരപരാധി, പരാതിക്കാരിക്ക് ഓർമക്കുറവ്

Thiruvananthapuram

മട്ടുപ്പാവില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിജയഗാഥയുമായി വീട്ടമ്മ; കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത് 30,000രൂപയുടെ പഴം, ബിജി വീട്ടമ്മമാർക്ക് മാതൃക

Entertainment

അടൂര്‍ മനുഷ്യനല്ലെന്ന് അധിക്‌ഷേപിച്ച് മന്ത്രി ബിന്ദു, പരാമര്‍ശം വളച്ചൊടിച്ചു വിവാദമാക്കിയെന്ന് മന്ത്രി വാസവന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.