ചെന്നൈ: ടോക്കിയോയിലെ തന്റെ എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച ഒരു വ്യവസായിയാണ് ഹോഷി തകായുകി. ഈ ജാപ്പനീസ് ബിസിനസുകാരൻ ഉത്തരാഖണ്ഡിൽ ഇപ്പോൾ ആത്മീയതയുടെ പാത കണ്ടെത്തിയിരിക്കുകയാണ്. സന്യാസിയായി മാറിയ ഈ ജാപ്പനീസ് ബിസിനസുകാരനെക്കുറിച്ച് നവമാധ്യമങ്ങളിലടക്കം ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഹോഷി തകായുകി ഇപ്പോൾ യഥാർഥത്തിൽ ഒരു തികഞ്ഞ ശിവഭക്തനായി മാറിയിട്ടുണ്ട്.
ബാൽ കുംഭ് ഗുരുമുനി എന്നറിയപ്പെടുന്നു
ജാപ്പനീസ് വ്യവസായി ഹോഷി തകയുകിയുടെ ആത്മീയ നാമം ബാൽ കുംഭ് ഗുരുമുനി എന്നാണ്. അടുത്തിടെ ഉത്തരാഖണ്ഡിലെ കൻവാർ യാത്രയ്‌ക്കിടെ ആളുകൾ അദ്ദേഹത്തെ കണ്ടു. കൻവാർ യാത്രയ്‌ക്കിടെ ഹോഷി തകയുകി കാവി വസ്ത്രം ധരിച്ചിരുന്നു. തകയുകി തന്റെ 20 ജാപ്പനീസ് ശിഷ്യന്മാരോടൊപ്പം കൻവാർ യാത്രയ്‌ക്കായി ഇന്ത്യയിലേക്ക് എത്തിയത്. ഈ ജാപ്പനീസ് വ്യവസായി തന്റെ സഹ കൻവാരിയർക്കായി ഡെറാഡൂണിൽ രണ്ട് ദിവസത്തെ സൗജന്യ ഭക്ഷണ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
ആരാണ് ഹോഷി തകായുകി ?
ഹോഷി തകായുകിയുടെ ആത്മീയ യാത്ര ആരംഭിച്ചത് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്‌നാട്ടിലാണ്. ഇവിടെ വെച്ചാണ് അദ്ദേഹം നാഡി ജ്യോതിഷം പരിശീലിച്ചത്. റിപ്പോർട്ടുകൾ പ്രകാരം തകായുകിയോട് തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് പറഞ്ഞു. മുൻ ജന്മത്തിൽ ഹിമാലയത്തിൽ ആത്മീയ അന്വേഷകനായിരുന്നുവെന്നും ഹിന്ദുമതത്തിലേക്ക് മടങ്ങാൻ വിധിക്കപ്പെട്ടവനാണെന്നും ഈ ജാപ്പനീസ് ബിസിനസുകാരനോട് ഒരു യോഗീശ്വരൻ പറഞ്ഞു.
ശിവഭക്തൻ
ഉത്തരാഖണ്ഡിലെ തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഹോഷി തകായുകിയും ഒരു സ്വപ്നം കണ്ടതായി പറയപ്പെടുന്നു. ഇതിനുശേഷം തകായുകി ക്രമേണ തന്റെ ബിസിനസ്സിൽ നിന്ന് അകന്നു. തകായുകി തന്റെ ബിസിനസ്സ് പൂർണ്ണമായും ഉപേക്ഷിച്ച് ആത്മീയതയിൽ ഏർപ്പെട്ടു. ടോക്കിയോ ആസ്ഥാനമായുള്ള തന്റെ വീട് അദ്ദേഹം ഒരു ശിവക്ഷേത്രമാക്കി മാറ്റി. ഇത് മാത്രമല്ല അടുത്തിടെ അദ്ദേഹം ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും പ്രദേശത്ത് നിർമ്മിക്കുകയും ചെയ്തു.
















