ന്യൂദല്‍ഹി: ബിജെപിക്ക് കൂടുതൽ കരുത്തു പകർക്ക് രാജ്യസഭയിലെ അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102 ആയി ഉയര്‍ന്നത്. ഇതോടെ രാജ്യസഭാംഗങ്ങളുടെ എണ്ണം നൂറുകടക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായും ബിജെപി മാറി.
സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് പാര്‍ട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും. കഴിഞ്ഞ മാസമാണ് രാജ്യസഭാ എംപിമാരായി പ്രമുഖ അഭിഭാഷകൻ ഉജ്ജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, സി സദാനന്ദൻ മാസ്റ്റർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭയിൽ നിലവിൽ 12 നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ 240 എംപിമാരുണ്ട്, കൂടാതെ അഞ്ച് ഒഴിവുകളുമുണ്ട്.
1988-90 കാലയളവില്‍ കോണ്‍ഗ്രസിനാണ് ആദ്യമായി രാജ്യസഭയില്‍ നൂറില്‍കൂടുതല്‍ അംഗങ്ങളുണ്ടായിരുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് ആകെ 134 എം.പിമാരാണ് നിലവില്‍ രാജ്യസഭയിലുള്ളത്.
















