ന്യൂയോർക്ക് : റഷ്യയ്‌ക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ മെദ്‌വദേവ് അടുത്തിടെ ട്രംപിന് നേരിട്ട് ഒരു അന്ത്യശാസനം നൽകിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ട്രംപിന്റെ നടപടി.
കഴിഞ്ഞ ആഴ്ചയാണ് മെദ്‌വദേവ് അമേരിക്കൻ പ്രസിഡൻ്റിന് മുന്നറിയിപ്പ് നൽകിയത്.
‘ഓരോ അന്ത്യശാസനവും അമേരിക്കയുമായുള്ള യുദ്ധത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പാണ്. റഷ്യ ഇസ്രായേലോ ഇറാനോ അല്ല, ട്രംപ് ‘സ്ലീപ്പി ജോ’ (ബൈഡൻ) പോലെയാകരുത്’- മെദ്‌വദേവ് പറഞ്ഞു.
മെദ്‌വദേവിന്റെ ഈ പ്രസ്താവനയോട് ട്രംപ് രൂക്ഷമായി പ്രതികരിച്ചു, ‘അദ്ദേഹത്തോട് നാവ് നിയന്ത്രിക്കാൻ പറയൂ. അദ്ദേഹം ഇപ്പോഴും പ്രസിഡന്റാണെന്ന് കരുതുന്നു. അപകടകരമായ നിലയിലാണ് അദ്ദേഹം നടക്കുന്നത്.’ റഷ്യയിലും പ്രസിഡന്റ് പുടിനിലും ഇപ്പോൾ നിരാശയുണ്ട് ‘- ട്രംപ് പറഞ്ഞു.
ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്‌ക്ക് 10 ദിവസം മാത്രം സമയം നൽകിയെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് മെദ്‌വദേവിന്റെ പ്രതികരണം. നേരത്തെ ട്രംപ് 50 ദിവസത്തെ സമയപരിധി നൽകിയിരുന്നു, എന്നാൽ ഇപ്പോൾ അത് 10 ദിവസമായി കുറച്ചിരിക്കുന്നു. അതേ സമയം അന്തർവാഹിനി വിന്യാസത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവന ക്രെംലിൻ ഗൗരവമായി എടുത്തിട്ടുണ്ട്.
















