തിരുവനന്തപുരം: മൊബൈലിലൂടെ ബാങ്കിടപാട്, പണമിടപാട് നടത്തുന്നവരാണോ നിങ്ങൾ? ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞില്ലേ. ഇല്ലെങ്കിൽ ചിലപ്പോൾ പല അബദ്ധങ്ങൾ പിണയാൻ സാധ്യതയുണ്ട്.
ഡിജിറ്റൽ ബാ്ങ്കിങ് സംവിധാനം ഏറെ ശക്തമായി. മിക്കവാറും പണമിപാടുകൾ മൊബൈൽ ഫോൺ സംവിധാനത്തിലൂടെയായി. വിവിധ ബാങ്കുൾ നൽകുന്ന സംവിധാനങ്ങൾ പൊതു പണമിടപാട് സാങ്കേതിക സംവിധാനങ്ങൾ ഒക്കെ സൗകര്യമായി. അതോടെ തിരിക്കും കൂടി ഈ സാങ്കേതിക മേഖലയിലും. ഇൻസ്റ്റന്റ് പേയ്‌മെന്റ് സിസ്റ്റത്തിൽ അതുകൊണ്ടുതന്നെ വലിയ സാങ്കേതിക അധ്വാനവും വേണ്ടിവരുന്നു.
ഈ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ, പൊതുവേ ഇടപാട്ടുകാരെ ബാധിക്കാത്ത തരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചിലത് അറിഞ്ഞില്ലെങ്കിൽ അബദ്ധം പറ്റും.
– ബാലൻസ് അന്വേഷണങ്ങൾ പരിമിതപ്പെടുത്തി. മുനപ് എപ്പോൾ വേണമെങ്കിലും ബാങ്കിലെ ബാക്കി എത്ര എന്ന എന്നറിയാൻ രജിസ്റ്റർ ചെയ്തിട്ടുള്ള പണമിടപാട് സംവിധാനത്തിലൂടെ എത്രതവണയും സാധ്യമായിരുന്നു. ഇനി ഒരു ദിവസം ഒരാൾക്ക് ഒരു ആപ്പിലൂടെ 50 തവണയായി പരിമിതപ്പെടുത്തി.
എന്നാൽ ഒരു സംവിധാനം പകരം വരും. യുപിഐകൾ വഴി നടത്തുന്ന പണമിടപാട് വിജയകരമായെന്ന സന്ദേശം വരുന്നതിനൊപ്പം ബാക്കി എത്ര എന്നുകൂടി അറിയിക്കാൻ സംവിധാനം ണ്ടാക്കും.
നല്ല തിരക്ക് പണമിടപാടിന് ഉണ്ടാകുന്ന സമയങ്ങളിൽ യുപിഐകൾ വഴി നടത്തുന്ന ഓട്ടോ പേ ഇടപാടുകളിൽ നിയന്ത്രണങ്ങൾ വരുന്നുണ്ട്. നേരത്തേ നൽകിയിട്ടുള്ള മുൻകൂർ ഇടപാട് സംവിധാനത്തിലൂടെ ബാങ്കും ആപ്ലിക്കേഷനും ചെയ്യുന്ന സ്വയം പണിമിടപാട് തിരക്കില്ലാത്ത സമയത്തേക്ക് മാത്രമായി നിയന്ത്രിക്കുന്നു. തിരക്കുള്ള സമയങ്ങൾ 10:00 മുതൽ 13:00 വരെയും 17:00 മുതൽ 21:30 വരെയും ആയിരിക്കും. അപ്പോൾ ഇന്ന് കാലത്ത് 10 മണിക്ക് നടത്താനായി സ്വയം പ്രവർത്തിക്കാൻ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ഈ തിരക്കു സമയത്തിനു മുമ്പ് നടത്താൻ നിർദ്ദേശിക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കിൽ യഥാസമയം നടക്കാതെ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തിയേക്കും. പക്ഷേ, ഓരോ ഓട്ടോപേ മാൻഡേറ്റിനും ഒരു പ്രാരംഭ ശ്രമവും പരമാവധി മൂന്ന് പുനശ്രമങ്ങളും അനുവദിക്കും, ഒരു മാൻഡേറ്റ് ക്രമത്തിൽ നാല് വ്ട്ടമേ ശ്രമിക്കൂ. പുതിയ മാറ്റങ്ങൾ ഇന്നലെ പൂർത്തിയാക്കി ഇന്നുമുതൽ (ആഗസ്ത് 1,2025) നടപ്പാക്കാനാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്. എല്ലാ ബാങ്കുകൾക്കും യുപിഐ സംവിധാനങ്ങൾക്കും ഈ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത തരത്തിൽ നടപ്പാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദ്ദേശം കൊടുത്തിട്ടുണ്ട്.
















