മുംബൈ ; നാസിക്കിലെ മാലേഗാവ് ബോംബ് സ്ഫോടന കേസിൽ ഏകദേശം 17 വർഷങ്ങൾക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിൽ എൻഐഎ പ്രത്യേക കോടതി ആരോപണവിധേയരായ എല്ലാവരെയും കുറ്റവിമുക്തരാക്കി. ബിജെപിയും മറ്റ് ഹിന്ദുത്വ പാർട്ടികളും സംഘടനകളും വിധിയെ സ്വാഗതം ചെയ്തു. മറുവശത്ത്, ഹിന്ദുക്കൾക്കും തീവ്രവാദികളാകാമെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് എംപി രേണുക ചൗധരിയുടെ വിവാദ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്.
മാലേഗാവ് വിധിയോട് പ്രതികരിച്ചുകൊണ്ട്, ഹിന്ദുക്കൾക്കും തീവ്രവാദികളാകാമെന്ന് രേണുക ചൗധരി പറഞ്ഞു. മുസ്ലീം ഭീകരത എന്ന് പറയുമ്പോൾ, ഹിന്ദു ഭീകരത എന്നും പറയേണ്ടിവരുമെന്ന് രേണുക ചൗധരി പറഞ്ഞു.കാവി ഭീകരത എന്നത് കോൺഗ്രസ് ബോധപൂർവ്വം ഹിന്ദുക്കളെ അപമാനിക്കാനായി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി കഴിഞ്ഞു.
ഹിന്ദുക്കൾ തീവ്രവാദികളല്ലെന്നും , ഹിന്ദുക്കൾക്ക് തീവ്രവാദികളാകാൻ കഴിയില്ലെന്നും ബിജെപി നേതാക്കളടക്കം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് രേണുക ചൗധരിയുടെ ഈ പ്രസ്താവന.
















