ലക്നൗ : ഉത്തർപ്രദേശിലെ സംഭാൽ ഖഗ്ഗു സരായ് പ്രദേശത്തുള്ള കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ 46 വർഷങ്ങൾക്ക് ശേഷം, മഹാദേവന് ജലാഭിഷേകം . 1978-ലെ ഹിന്ദു വിരുദ്ധ കലാപത്തെത്തുടർന്ന് അടച്ചിട്ട ക്ഷേത്രം കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും തുറന്നത്. അതിനുശേഷം അവിടെ പതിവ് ആരാധന ആരംഭിച്ചു. ശിവരാത്രി ദിവസം രാവിലെ മുതൽ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കും ഉണ്ടായി.
ഇന്ന് എസ്ഡിഎം വികാസ് ചന്ദ്രയും ക്ഷേത്രത്തിൽ ഭക്തർക്കൊപ്പം ശിവന് ജലാഭിഷേകം നടത്തുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ജനക്കൂട്ടവും ചടങ്ങുകളും കണക്കിലെടുത്ത്, ക്ഷേത്ര പരിസരത്തും അടുത്തുള്ള ജുമാ മസ്ജിദിലും ഭരണകൂടം കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഖഗ്ഗു സരായിയിൽ മാത്രമല്ല, സാംഭാൽ ജില്ലയിലുടനീളം കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കൻവാരിയകളും ആവേശത്തോടെ ചടങ്ങിൽ പങ്കെടുത്തു. “ഹർ-ഹർ മഹാദേവ്”, “ബോലേ നാഥ് ” ആർപ്പുവിളികൾ എല്ലായിടത്തും പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ, ഹരിദ്വാറിൽ നിന്ന് മടങ്ങുന്ന ഒരു കൂട്ടം കൻവാരിയകൾ ഒരുമിച്ച് ഹനുമാൻ ചാലിസ ചൊല്ലുന്നതും കാണാമായിരുന്നു
















