ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷാ ചൊവ്വാഴ്ച സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച് മെന്‍റുമായി ബന്ധപ്പെട്ടാണ് ഈ കൂടിക്കാഴ്ചയെന്നും ഇംപീച്ച് മെന്‍റ് എന്ന കേന്ദ്രസര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും പറയുന്നു. സ്വന്തം വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ കുറ്റത്തിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജി എന്ന സ്ഥാനത്ത് നിന്നും യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യാനാണ് ഈ അസാധാരണ ഇംപീച്ച്മെന്‍റ് നടപടി.
ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നപ്പോഴാണ് ജസ്റ്റിസ് വര്‍മ്മയുടെ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും തറയില്‍ നിന്നും ഒന്നര അടിയോളം ഉയരത്തില്‍ 500 രൂപ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചിരുന്നതായി കണ്ടെത്തിയത്. ചെറിയ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം നോട്ടിലേക്ക് തീപടര്‍ന്നതോടെയാണ് നോട്ട് കെട്ടുകള്‍ പരസ്യമായത്. ഈ നോട്ടുകള്‍ എവിടെ നിന്നും കിട്ടിയെന്ന് വിശദീകരിക്കാന്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്ക് കഴിഞ്ഞില്ല. പിന്നീട് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജഡ്ജിയെ ഇംപീച്ച് ചെയ്യാമെന്ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇംപീച്ച് മെന്‍റ് നടപടികളുമായി മുന്നേറുന്നത്.
ബിജെപി എംപിമാര്‍ക്ക് പുറമെ, കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, ടിഡിപി, ജെഡിയു, ജെഡിഎസ് എന്നീ പാര്‍ട്ടികളിലെ എംപിമാരും ഇംപീച്ച്മെന്‍റിന് അനുകൂലമായി ഒപ്പിട്ടിരുന്നു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വൈസ് പ്രസിഡന്‍റ് ജഗദീപ് ധന്‍കര്‍ ഇംപീച്ച് മെന്‍റ് പ്രമേയം നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. കാരണം രാജ്യസഭയില്‍ 50 എംപിമേരേക്കാള്‍ കൂടുതല്‍ പേരും ലോക് സഭയില്‍ 152 എംപിമാരും ഇംപീച്ച് മെന്‍റിന് അനുകൂലമായി ഒപ്പിട്ടതിനാലാണ് ഇത്.
















