ലഖ്‌നൗ: ഓപ്പറേഷൻ സിന്ദൂരത്തിന്റെ ആഘാതം മൂലം പാകിസ്ഥാനേക്കാൾ കൂടുതൽ ദുരിതം അനുഭവിക്കുന്നത് രാഹുലിന്റെ കുടുംബമാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അയൽരാജ്യമായ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടി കോൺഗ്രസ് ഇന്ത്യൻ സൈന്യത്തെ ആവർത്തിച്ച് അപമാനിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഞായറാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്ലെ ഒരു പോസ്റ്റിൽ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പാകിസ്ഥാനെക്കുറിച്ച് രാഹുൽ കൂടുതൽ ആശങ്കാകുലനാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുലിന് ഇന്ത്യയെക്കുറിച്ച് കൂടുതൽ ആശങ്കയില്ല. യഥാർത്ഥത്തിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനാൽ കോൺഗ്രസിന് ബോധം നഷ്ടപ്പെട്ടു. രാഹുലിനെപ്പോലെ പ്രസ്താവനകളിൽ ഉറച്ചുനിൽക്കാത്ത ആശയക്കുഴപ്പത്തിലായ നേതാക്കളുടെ പിന്നിൽ അഭയം തേടാൻ കോൺഗ്രസുകാർ നിർബന്ധിതരാകുന്നു. രാഹുലിന് അസ്ഥിരമായ മനസാണുള്ളതെന്നും മൗര്യ വിമർശിച്ചു.
അതേ സമയം കേശവ് പ്രസാദ് മൗര്യ അടുത്ത കാലത്തായി ഗാന്ധി കുടുംബത്തിനെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അഴിമതി, സ്വജനപക്ഷപാതം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പ്രധാനമായും ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിനെതിരെ പ്രത്യേകിച്ച് സോണിയ, രാഹുൽ, പ്രിയങ്ക വാദ്ര എന്നിവർക്കെതിരെ നിശിതവും ചിലപ്പോൾ വ്യക്തിപരമായ വിമർശനങ്ങൾ അദ്ദേഹം ഉന്നയിക്കാറുണ്ട്.
















