Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാരതം ആരാണെന്ന് തെളിയിച്ച മറുപടി

എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഭാരതത്തിന്റെ നിലപാട് വെറും പിടിവാശിയല്ല. വ്യക്തമായ ധാരണയോടും നയത്തോടും കൂടിയുള്ള തീരുമാനമാണ് മന്ത്രി പ്രഖ്യാപിച്ചത്. ഭീഷണിക്കു വഴങ്ങി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്താന്‍ രാജ്യങ്ങള്‍ തയ്യാറായാല്‍ അത് ആഗോള തലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു മന്ത്രി വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 03:44 pm IST
in Editorial, Vicharam

എണ്ണ ഇറക്കുമതി സംബന്ധിച്ച അമേരിക്കയുടെ ഭീഷണിക്ക് കൂസലില്ലാതെ മറുപടി നല്‍കിയ ഭാരതം, ആഗോള തലത്തില്‍ നാം എവിടെ നില്‍ക്കുന്നു എന്ന വ്യക്തമായ സന്ദേശമാണു നല്‍കിയത്. ഭാരതം എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും തീരുമാനിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ആരുടേയും നിര്‍ദേശങ്ങളും ഭീഷണിയും വേണ്ടെന്നുമുള്ള ഉറച്ച മറുപടിയാണ് ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ഭാരതത്തിന് അധിക ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. ഇതിനു മറുപടിയായാണ് ആവശ്യമുള്ള എണ്ണ എവിടെ നിന്നും വാങ്ങാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും അതു തുടരുകതന്നെ ചെയ്യുമെന്നും പെട്രോളിയം മന്ത്രി ഹര്‍ദിപ് സിങ് പുരി പറഞ്ഞത്. മുന്‍പ് നാലു രാജ്യങ്ങളില്‍ നിന്നു മാത്രം എണ്ണ വാങ്ങിയിരുന്ന ഭാരതം, ഒരു പതിറ്റാണ്ടിനിടെ പ്രതിസന്ധികളിലൂടെ ഏറെ സഞ്ചരിച്ചാണ് മുന്നോട്ടു നീങ്ങിയത്. ഇന്ന് 27 രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഈ നയം തുടരുക തന്നെ ചെയ്യുമെന്നാണു സൂചിപ്പിച്ചത്. ഭാരതത്തിനു പ്രതിബദ്ധത ഭാരതത്തോടു തന്നെയാണ്. ശക്തമായ ആത്മവിശ്വാസത്തില്‍ നിന്നാണ് ഈ ഉറച്ച ശബ്ദം. ആഗോള ഊര്‍ജ വിപണിയിലെ വളര്‍ച്ചയില്‍ ഭാരതം 16 ശതമാനത്തിന് അവകാശികളായത് കഴിഞ്ഞ ഒരു ദശകംകൊണ്ടാണ്. വരും കാലത്ത് അത് 25 ശതമാനമായി ഉയരും. രാജ്യാന്തര തലത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി ഉയരുകയാണ് നാം എന്നര്‍ത്ഥം.

രാജ്യത്തിന് അകത്തും പുറത്തുമുള്ള പലര്‍ക്കുമുള്ള മറുപടി ഈ നിലപാടിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തേത്തുടര്‍ന്നു ഭാരതം പാകിസ്ഥാനു നല്‍കിയ തിരിച്ചടിയും തുടര്‍ന്നു നടന്ന പോരാട്ടവും ആഭ്യന്തര-രാജ്യാന്തര തലങ്ങളില്‍ ഭാരതത്തെ ഇകഴ്‌ത്തിക്കാട്ടാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഉപയോഗിക്കുമ്പോഴാണ്, ഈ കരുത്തുറ്റ പ്രതികരണം. അമേരിക്കയ്‌ക്കു മുന്നില്‍ മുട്ടുമടക്കിയെന്നും ട്രംപിന്റെ നിര്‍ദേശത്തിനു വഴങ്ങിയാണ് യുദ്ധം അവസാനി
പ്പിച്ചതെന്നും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ആരോപിച്ചിരുന്നു. നട്ടെല്ലില്ലാത്ത ഭരണകൂടമാണ് കേന്ദ്രത്തിലേതെന്ന് ആക്ഷേപിക്കുകയും ചെയ്തു. അതിനു വാക്കാല്‍ മറുപടി പറയാത്ത കേന്ദ്ര ഭരണകൂടം പ്രവര്‍ത്തിയിലൂടെ നല്‍കിയ മറുപടി കൂടിയാണ് ഇത്. താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭാരതവും പാകിസ്ഥാനും വെടിനിര്‍ത്താന്‍ സമ്മതിച്ചതെന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. സ്വന്തം രാഷ്‌ട്രത്തേക്കാള്‍ അമേരിക്കയടക്കമുള്ള വിദേശീയരെ വിശ്വസിക്കുന്ന രാഹുലും കൂട്ടരും അത് ഏറ്റുപിടിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരും സൈനിക തലവനും പറയുന്നതുപോലും ഉള്‍ക്കൊള്ളാന്‍ തയ്യാറായുമില്ല. പാകിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരം താത്ക്കാലികമായി മാത്രമാണ് വെടിനിര്‍ത്തിയതെന്നും ഇത് അവസാനമല്ല എന്നും കേന്ദ്രം അന്നുതന്നെ വ്യക്തമാക്കിയിരുന്നു. പിന്നീടു ട്രംപിനു തന്നെ സ്വന്തം വാക്കുകള്‍ തിരുത്തിപ്പറയേണ്ടി വരികയും ചെയ്തു. പാകിസ്ഥാന്‍ സൈനിക വൃത്തങ്ങളും ഭാരതത്തിന്റെ നിലപാടു സ്ഥിരീകരിച്ചു.

അവിടെനിന്ന് ഇങ്ങോട്ട് അമേരിക്കയുടെ അപ്രമാദിത്തത്തെ അംഗീകരിക്കാത്ത നിലയ്‌ക്കാണ് ഭാരതം നീങ്ങുന്നത്. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഇതു പ്രകടമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും മുന്‍പു മടങ്ങിപ്പോയ ട്രംപ്, തുടര്‍ന്ന് അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ചെങ്കിലും നിശ്ചയിക്കപ്പെട്ട പരിപാടിയുടെ പേരില്‍ മോദി അത് ഒഴിവാക്കുകയാണ് ചെയ്തത്. സൗഹൃദത്തിനപ്പുറം കയറി ഭരിക്കാന്‍ വരേണ്ട എന്ന സന്ദേശമാണ് മോദി ഇതിലൂടെ അമേരിക്കയ്‌ക്കു നല്‍കിയത്.

എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഭാരതത്തിന്റെ നിലപാട് വെറും പിടിവാശിയല്ല. വ്യക്തമായ ധാരണയോടും നയത്തോടും കൂടിയുള്ള തീരുമാനമാണ് മന്ത്രി പ്രഖ്യാപിച്ചത്. ഭീഷണിക്കു വഴങ്ങി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്താന്‍ രാജ്യങ്ങള്‍ തയ്യാറായാല്‍ അത് ആഗോള തലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു മന്ത്രി വിശദീകരിച്ചു. നിലവില്‍ ലോകത്താകെയുള്ള എണ്ണ ഉപയോഗത്തിന്റെ പത്തു ശതമാനം റഷ്യയുടെ സംഭാവനയാണ്. എണ്ണ ഉല്‍പ്പാദകരായ ഒപെക് രാജ്യങ്ങളില്‍ നിന്നു തന്നെ രാജ്യങ്ങള്‍ എണ്ണവാങ്ങിയാല്‍ രാജ്യാന്തര തലത്തില്‍ എണ്ണവില താങ്ങാനാകാത്ത വിധം കുതിച്ചുയരും. സാഹചര്യവും ആവശ്യവും രാജ്യാന്തര നിലവാരവും അനുസരിച്ചു തീരുമാനമെടുക്കാന്‍ ഭാരതത്തിന് അറിയാമെന്നും അതിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നുമുള്ളതാണ് ഈ സന്ദേശത്തിന്റെ വ്യക്തമായ ഉള്ളടക്കം.

 

Tags: Policy DecisionGeopolitical ImpactRussiaGlobal EconomyOil importsIndia's StanceStubbornnessMinister's AnnouncementClear Understanding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.