Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ശുഭാംശു ശുക്ലയ്‌ക്ക് വേണ്ടി ചെലവഴിച്ചത് 600 കോടി രൂപയോളം….അതാണ് ആവശ്യമുള്ളിടത്ത് പണമെറിയുന്ന ഇന്ത്യയുടെ ബുദ്ധി

നമ്മുടെ നാട്ടില്‍ നിരവധി പേര്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് ഒരാളുടെ ബഹിരാകാശയാത്രയ്‌ക്ക് ഇത്രയും കോടികള്‍ പൊടിക്കുന്നത്? സാധാരണക്കാരുടെ ബുദ്ധിയില്‍ ഉദിക്കുന്ന ചോദ്യമാണിത്. പക്ഷെ ശാസ്ത്രത്തിലൂടെയാണ് ഒരു രാജ്യത്തിന് പല നിലകളില്‍ കുതിച്ച് വളരാന്‍ കഴിയൂ എന്ന് അറിയുന്ന ഭാരതം ആ വളര്‍ച്ചയ്‌ക്ക് വേണ്ടിത്തന്നെയാണ് ഈ തുക ചെലവഴിക്കുന്നത് എന്നറിയുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 12:15 am IST
in India

ന്യൂദല്‍ഹി : നമ്മുടെ നാട്ടില്‍ നിരവധി പേര്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് ഒരാളുടെ ബഹിരാകാശയാത്രയ്‌ക്ക് ഇത്രയും കോടികള്‍ പൊടിക്കുന്നത്? സാധാരണക്കാരുടെ ബുദ്ധിയില്‍ ഉദിക്കുന്ന ചോദ്യമാണിത്. പക്ഷെ ശാസ്ത്രത്തിലൂടെയാണ് ഒരു രാജ്യത്തിന് പല നിലകളില്‍ കുതിച്ച് വളരാന്‍ കഴിയൂ എന്ന് അറിയുന്ന ഭാരതം ആ വളര്‍ച്ചയ്‌ക്ക് വേണ്ടിത്തന്നെയാണ് ഈ തുക ചെലവഴിക്കുന്നത് എന്നറിയുക. അതുകൊണ്ടാണ് സമ്പന്നരായ മുസ്ലിം രാജ്യങ്ങള്‍ പലരും അവരുടെ സമ്പത്ത് തുലച്ചുകളയുമ്പോള്‍ ഇന്ന് 140 കോടി ജനങ്ങളുള്ള ഇന്ത്യ ബഹിരാകാശരംഗത്തും വ്യോമയാന രംഗത്തും മിസൈല്‍ രംഗത്തും ആണവായുധരംഗത്തും എല്ലാം വന്‍ശക്തിയായി മാറിയത് എന്നോര്‍ക്കുക.

സദ്ദാം ഹുസൈനും അമേരിക്കയും തമ്മിലുള്ള ഗള്‍ഫ് യുദ്ധകാലത്ത് മലയാളികള്‍ ചോദിച്ച ഒരു ചോദ്യം എന്തുകൊണ്ട് സദ്ദാം ഹുസൈന് ഒരു അണുബോംബുണ്ടാക്കാനായില്ല എന്നതാണ്. പത്ത് ആറ്റം ബോംബുകള്‍ ഉണ്ടാക്കാവുന്ന സമ്പത്തുള്ള ഇറാഖിന് ഒരു അണുബോംബുണ്ടാക്കാന്‍ സാധിക്കാത്തത് അവര്‍ സയന്‍സില്‍ വിശ്വസിക്കാത്തതു കൊണ്ട് ഗവേഷണ-പരീക്ഷണങ്ങളില്‍ വിശ്വസിക്കാത്തതുകൊണ്ടുമാണ്. പക്ഷെ ഭാരതത്തിന്റെ പാത വ്യത്യസ്തമാണ്. അത് പഠനത്തിനും ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സംസ്കാരമുള്ള രാഷ്‌ട്രമാണ്.

ശുഭാംശു ശുക്ലയെ പറഞ്ഞയക്കാനുള്ള സീറ്റ് എക്സിയോം 4ല്‍ ലഭിക്കുന്നതിന് 550 കോടിയോളം ചെലവാക്കി. മറ്റ് അനുബന്ധപരിശീലനങ്ങള്‍ക്ക് ചെലവാക്കിയ തുകയും കൂടി ചേര്‍ത്താല്‍ 600 കോടിയോളമായി. ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് ഇന്ത്യ ചെലവഴിച്ചത് 615 കോടി രൂപ മാത്രമാണ്. പിന്നെ എന്തിനാണ് ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ ഇത്രയ്‌ക്കധികം തുക ചെലവഴിച്ചു? പ്രത്യേകിച്ച് ചെലവ് കണക്കാക്കുന്നതില്‍ പിശുക്കു കാണിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇസ്രോ നടത്തിയത് ധൂര്‍ത്തല്ലേ?ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ഒരു കാര്യം അറിയുക. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ വളരെ വലുതാണ്. നാളെ നമ്മള്‍ ഒരു ഇന്ത്യക്കാരനെ ഇന്ത്യയില്‍ നിന്നുള്ള ഉപഗ്രഹത്തില്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ പോവുകയാണ്. അതാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി. ഇതിന് പരിചയസമ്പത്തുള്ള ഇന്ത്യക്കാരന്‍ വേണം. അതിനാവശ്യമായ അറിവുകള്‍ കൊണ്ടുവരാനാണ് ശുഭാംശു ശുക്ല പോയത്. ബഹിരാകാശയാത്ര നേരിട്ടനുഭവിച്ചതിന്റെ പരിചയസമ്പന്നതയും ബഹിരാകാശത്തെ ഭൂഗുരുത്വാകര്‍ഷണവും സ്വഭാവവും സംബന്ധിച്ച അറിവുകളും ഇന്ത്യയുടെ ജീവനുള്ള ആളെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന ഗഗന്‍ യാന്‍ ദൗത്യത്തിന് അത്യന്താപേക്ഷിതമാണ്. അമേരിക്കയുടെ ബരിഹാകാശദൗത്യത്തോടൊപ്പം ചേര്‍ന്ന് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് പോയി തിരിച്ചുവന്നപ്പോള്‍ ശുഭാംശു ശുക്ല കൊണ്ടുവന്നത് അമൂല്യമായ അറിവുകളാണ്. നാളത്തെ ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങള്‍ക്കുള്ള ഇന്ധനമാണത്.

ഇന്ത്യയുടെ മണ്ണില്‍ നിന്നും ശുഭാംശു ശുക്ല നാളെ ഇന്ത്യന്‍ ഉപഗ്രഹത്തില്‍ ബഹിരാകാശയാത്രയ്‌ക്ക് പുറപ്പെടുമ്പോള്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന കാര്യത്തിലും ആത്മനിര്‍ഭരത കൈവരിക്കും. നാളെ ഇന്ത്യ മനുഷ്യരെ ബരിഹാകാശത്തേക്ക് അയയ്‌ക്കുന്ന ഒരു വന്‍ശക്തിയായി മാറുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ആ വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്നത്തെ ഈ ഭാരിച്ച ചെലവുകള്‍ വഹിച്ചേ തീരും.

എന്താണ് ശുഭാംശു ശുക്ല ചെയ്തത്? അവര്‍ ഭൂമിയെ വലംവെച്ചു. ഭൂമിയുടെ പല ചിത്രങ്ങളും എടുത്തു. ശുക്ല ഏഴ് പരീക്ഷണങ്ങളാണ് ബഹിരാകാശത്ത് ഈ ദിവസങ്ങളില്‍ നടത്തിയത്. ഇന്ത്യയുടെ സ്പേസ് ഏജന്‍സിയായ ഇസ്രോ നടത്തിയ പരീക്ഷങ്ങളായിരുന്നു ഇവ. ബഹിരാകാശം എങ്ങിനെ ബയോളജിയെ ബാധിക്കുന്നു എന്നത് അറിയുന്നതായിരുന്നു ഒരു പരീക്ഷണം. അതുപോലെ ഭൂഗുരത്വാകര്‍ഷണത്തിന്റെ ഭാഗമായ മൈക്രോഗ്രാവിറ്റി എന്തെന്ന് പഠിക്കലായിരുന്നു മറ്റൊരു പരീക്ഷണം. ബഹിരാകാശത്ത് ശുഭാശു ശുക്ല ചെടികളും വിത്തുകളും വളര്‍ത്തി. ബഹിരാകാശത്ത് മനുഷ്യന്റെ മാംസപേശികള്‍ക്ക് എത്രത്തോളം ബലക്ഷയം ഉണ്ടാകും എന്ന് പഠിച്ചു. ബഹിരാകാശം എങ്ങിനെയാണ് നമ്മുടെ മാനസികാരോഗ്യത്തെയും വിജ്ഞാനമാര്‍ജ്ജിക്കാനുള്ള കഴിവിനെയും ബാധിക്കുന്നതെന്നും പഠിച്ചു. ഇതെല്ലാം ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് നിര്‍ണ്ണായകമായ വെളിച്ചം പകരും.

എന്താണ് ഇന്ത്യയുടെ ഗഗന്‍ യാന്‍ ദൗത്യം? ഇന്ത്യക്കാരായ ബഹിരാകാശയാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കുക. അവിടെ മൂന്ന് ദിവസം ഇന്ത്യ അയയ്‌ക്കുന്ന ബഹിരാകാശയാത്രികള്‍ ചെലവഴിക്കും. ഇന്നുവരെ ഈ നേട്ടം ഉണ്ടാക്കിയത് മൂന്ന് രാഷ്‌ട്രങ്ങള്‍ മാത്രമാണ്. അമേരിക്ക, റഷ്യ, ചൈന. നാലാമത്തെ സ്ഥാനത്ത് ഇടം പിടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന നാല് പേരില്‍ ഒരാള്‍ ശുഭാംശു ശുക്ലയാണ്. ബഹിരാകാശത്തെത്തുന്ന യാത്രികന് ശരീരത്തില്‍ നിന്നും തത്സമയം എത്ര മാംസപേശീനഷ്ടം ഉണ്ടാകും? അപ്രതീക്ഷിതമായി ബഹിരാകാശത്ത് എത്തുന്ന ബാക്ടീരിയകളോട് എങ്ങിനെ പ്രതികരിക്കണം? എന്തെങ്കിലും എമര്‍ജന്‍സി ബഹിരാകാശത്ത് ഉണ്ടായാന്‍ എങ്ങിനെ നേരിടണം? ബഹിരാകാശത്തിലെ ഉറക്കത്തിന്റെ ഗതിചക്രം എങ്ങിനെയായിരിക്കും? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് 600 കോടി ചെലവില്‍ ശുഭാംശു ശുക്ല കൊണ്ടുവന്നിരിക്കുന്നത്.

Tags: ISROScienceGaganyaanIndian astronautShubhanshu ShuklaAxiom4Space dreams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.