ധാക്ക : ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ അനുയായികൾ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം തീർക്കുന്നു. ബംഗ്ലാദേശിലെ ഗോപാൽഗഞ്ചിൽ യൂനുസ് പിന്തുണയ്‌ക്കുന്ന എൻസിപിയും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിദ്യാർത്ഥി സംഘടനകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്.
ഈ പ്രകടനങ്ങളിലും ഏറ്റുമുട്ടലുകളിലും 4 പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധം അതിര് വിട്ടതോടെ ഗോപാൽഗഞ്ചിൽ സർക്കാർ ടാങ്കുകൾ തെരുവിലിറക്കി. നിലവിൽ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഈ അക്രമാസക്തമായ ഏറ്റുമുട്ടലിന് മുഹമ്മദ് യൂനുസ് അവാമി ലീഗിനെ കുറ്റപ്പെടുത്തുകയും അക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറയുകയും ചെയ്തു.
മറുവശത്ത് ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് യൂനുസ് സർക്കാർ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതായി ആരോപിച്ചു. അതേ സമയം അക്രമത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിപ്റ്റോ സാഹ (25 വയസ്സ്), റംസാൻ കാസി (18 വയസ്സ്), സൊഹൈൽ മൊല്ല (41 വയസ്സ്) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് പരിക്കേറ്റ 9 പേർക്കും വെടിയേറ്റതായി ഗോപാൽഗഞ്ച് സിവിൽ ആശുപത്രിയിലെ ഡോക്ടർ സ്ഥിരീകരിച്ചു.
നിലവിൽ ഗോപാൽഗഞ്ചിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഗോപാൽഗഞ്ചിൽ ബോർഡർ ഗാർഡ് ബംഗ്ലാദേശിലെ 200 സൈനികരെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തിയ പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനു പുറമെ ഈ ഏറ്റുമുട്ടലിനെക്കുറിച്ച് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചു.
















