ന്യൂദല്‍ഹി: 30 ടണ്‍ ആയുധങ്ങള്‍ വഹിക്കാനും വേഗത്തില്‍ മാറ്റിസ്ഥാപിക്കാനും ആക്രമണത്തില്‍ നിന്ന് പെട്ടെന്ന് രക്ഷപ്പെടാനും കഴിയുന്ന മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശിയമായി വികസിപ്പിച്ചു. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് മൗണ്ടഡ് ഗണ്‍ (അത്യാധുനിക പീരങ്കി സംവിധാനം) നിര്‍മ്മിച്ചത്. പരീക്ഷണം വിജയമായതോടെ ഇത് സൈന്യത്തിന്റെ ഭാഗമാകും. പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മരുഭൂമിയിലും, പര്‍വത പ്രദേശങ്ങളിലടക്കം സ്ഥാപിച്ച് പാകിസ്ഥാന്‍ അടക്കമുള്ള ശത്രു രാജ്യങ്ങളിലേക്ക് ആക്രമണം നടത്താനുതകുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
കൃത്യത, ചടുലത, വേഗതയേറിയ പ്രവര്‍ത്തനം എന്നിവയൊക്കെയാണ് മൗണ്ടഡ് ഗണ്‍ സിസ്റ്റത്തിന്റെ പ്രത്യേകതകള്‍. ട്രെയിനിലോ, സി 17 യുദ്ധവിമാനത്തിലോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഈ സംവിധാനത്തെ കൊണ്ടുപോകാനാകും. രണ്ടരവര്‍ഷം കൊണ്ട് ഡിആര്‍ഡിഒ വികസിപ്പിച്ച പീരങ്കി സംവിധാനത്തിന് 6900 കോടി രൂപയാണ് ചെലവ്.
ഒരു മിനിറ്റിനുള്ളില്‍ ആറ് റൗണ്ട് വെടിവെയ്‌ക്കാനും 45 കിലോമീറ്ററില്‍ കൂടുതല്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താനും കഴിയുന്ന, ട്രക്കില്‍ ഘടിപ്പിച്ച 155 എംഎം/52 കാലിബര്‍ ഹോവിറ്റ്‌സറാണ് മൗണ്ട് ഗണ്‍ സിസ്റ്റം. 155 എംഎം എന്നത് ഇവിടെ ഷെല്ലിന്റെ വ്യാസത്തെയാണ് സൂചിപ്പിക്കുന്നത്.
കാലിബര്‍ ബാരല്‍ നീളവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ മന്ത്രാലയം ഇതിനകം ഉത്തരവിട്ട തദ്ദേശീയ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (എടിഎജിഎസ്) അടിസ്ഥാനമാക്കിയുള്ളതാണ് എംജിഎസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: