വികസന വഴിയില്‍ കുതിച്ചു പായുകയാണ് ഭാരതം. എല്ലാ മേഖലയിലും വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നു. ഭാരതം സുരക്ഷിതത്വമുള്ള രാജ്യമാണെന്ന ബോധ്യം ലോകരാജ്യങ്ങളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്നു. ഭാരതത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീഷണികളെ നേരിടാന്‍ ശക്തമായ, ഇച്ഛാശക്തിയുള്ള ഭരണസംവിധാനം ഇവിടെയുണ്ടെന്നുള്ള തിരിച്ചറിവ് ലോകത്തിനു നല്‍കാന്‍ നരേന്ദ്രമോദിക്കായി.
കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍, ദരിദ്രരുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര സുരക്ഷ, സാമ്പത്തിക പുരോഗതി, സാംസ്‌കാരിക ഉന്നമനം, വിദേശത്ത് ഭാരതത്തോടുള്ള വര്‍ദ്ധിച്ചുവരുന്ന ബഹുമാനം തുടങ്ങിയ മേഖലകളില്‍ ചരിത്രപരമായ നേട്ടങ്ങള്‍ ഭാരതം കൈവരിച്ചു. ഇതെല്ലാം പുരോഗതിയുടെ തെളിവാണ്. ലോകമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും ഈ ചരിത്ര വിജയങ്ങളെ പ്രശംസിച്ചു.
രാജ്യത്തെ നക്‌സലിസത്തില്‍ നിന്ന് മുക്തമാക്കാനുള്ള മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയം സാധാരണ പൗരന്മാരില്‍ സര്‍ക്കാരിനോടുള്ള ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. നക്‌സല്‍ തീവ്രവാദികളുടെ എണ്ണം കുറയ്‌ക്കാനും പലരെയും നക്‌സലിസത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിഞ്ഞു. 2014ല്‍ നക്‌സല്‍ ഭീകരത ബാധിച്ച ജില്ലകളുടെ എണ്ണം 126 ആയിരുന്നു. 11 വര്‍ഷത്തിനുശേഷം, 2025ല്‍, ആ എണ്ണം വെറും 6 ആയി കുറഞ്ഞു. വന്‍തോതിലുള്ള പ്രതിഫലം ഇനാം പ്രഖ്യാപിച്ചിരുന്ന പ്രധാന നക്‌സല്‍ ഭീകരര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നക്‌സല്‍ രഹിത രാഷ്‌ട്രത്തിനായുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത കണക്കിലെടുക്കുമ്പോള്‍, ഭാവി തലമുറകള്‍ നക്‌സലിസത്തിന്റെ പേര് പോലും മറക്കും. ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിനുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ സമര്‍പ്പണവും തന്ത്രപരമായ സമീപനവും രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയാണ്. കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാവിയിലേക്ക് രാഷ്‌ട്രം പുരോഗമിക്കുമ്പോള്‍, നക്‌സലിസത്തെ ഇല്ലാതാക്കിയത് ഒരു നിര്‍ണായക നേട്ടമായി ഓര്‍മ്മിക്കപ്പെടും.
‘ഞങ്ങള്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്യും’ എന്ന നവഭാരതത്തിന്റെ ദൃഢനിശ്ചയം വെറുമൊരു പ്രസ്താവനയല്ല, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, വ്യോമാക്രമണങ്ങള്‍, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയിലൂടെ, ഈ പ്രതിബദ്ധതയാണ് രാജ്യം പ്രകടിപ്പിച്ചത്. സിന്ധു ജല കരാര്‍ റദ്ദാക്കിയതിലൂടെ, ഭീകരതയ്‌ക്കെതിരായ നിലപാട് ലോകത്തിന് വ്യക്തമാക്കി. മുന്‍ സൈനികരുടെ ക്ഷേമം, അഗ്‌നിവീര്‍ പദ്ധതി, വിജയദശമിയില്‍ റാഫേല്‍ പോലുള്ള ആയുധങ്ങളുടെ ആരാധന, ദീപാവലി സമയത്ത് സൈനികര്‍ക്കിടയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം, അതിര്‍ത്തി പോസ്റ്റുകളിലേക്കുള്ള പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ സുരക്ഷിതമായ ഇന്ത്യയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള സാഹചര്യം, പാകിസ്ഥാന്റെ ഭീകര മുഖം തുറന്നുകാട്ടല്‍, ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ നിലപാട് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ നയതന്ത്ര ശ്രമങ്ങള്‍ എന്നിവ രാജ്യത്തിന്റെ ഐക്യവും ദൃഢനിശ്ചയവും പ്രകടമാക്കുന്നു.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം, രാജ്യം സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തമാക്കുന്ന ഒരു നയം സ്വീകരിച്ചു. തീവ്രവാദത്തോടുള്ള സീറോ ടോളറന്‍സ് നയം ഈ സമീപനത്തിന്റെ ഒരു ഉദാഹരണമാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദികളെ സംബോധന ചെയ്യുമ്പോള്‍ ‘ജി’ പോലുള്ള മാന്യമായ പദങ്ങള്‍ ഉപയോഗിക്കുകയും അവര്‍ക്ക് അര്‍ഹതയില്ലാത്ത ബഹുമാനം നല്‍കുകയും ചെയ്തപ്പോള്‍, മോദി സര്‍ക്കാര്‍ സൈന്യത്തിനും സുരക്ഷാ സേനയ്‌ക്കും തീവ്രവാദത്തെ ചെറുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
1964ലെ പട്‌ന സമ്മേളനത്തില്‍ ഭാരതീയ ജനസംഘം ഒരു പ്രമേയം പാസാക്കി, ഭാരതം ഒരു അണുബോംബ് വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആവശ്യപ്പെട്ടു. ‘സിദ്ധാന്ത് ഔര്‍ നീതിയാന്‍’ എന്ന പേരിലുള്ള രേഖയില്‍ ആണവായുധ വികസനത്തെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. നമ്മുടെ ദൈവങ്ങള്‍ ധര്‍മ്മ സ്ഥാപനത്തിനുവേണ്ടി ആയുധങ്ങള്‍ ഉപയോഗിച്ചു. അതിനാല്‍ ഭാരതമാതാവിനും ആണവായുധങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ആ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഈ നയം പിന്തുടര്‍ന്നാണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 1999ല്‍ പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തി, ഭാരതത്തിന്റെ കരുത്ത് ലോകത്തെ അറിയിച്ചത്. പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ പേരില്‍ ചില രാജ്യങ്ങള്‍ ഭാരതത്തെ ഉപരോധിച്ചപ്പോള്‍ അതിനെയും രാജ്യം നേരിട്ടു. ഉപരോധം ഏര്‍പ്പെടുത്തിയവര്‍ തന്നെ പിന്നീട് അവ പിന്‍വലിച്ചു.
2013-14ല്‍ പ്രതിരോധ മേഖലയുടെ ബജറ്റ് 2.53 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോള്‍, 2025-26ല്‍ ഇത് 6.81 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു, മുമ്പത്തേതിനേക്കാള്‍ മൂന്നിരട്ടിയിലധികം. 2015 ലെ സിഎജി റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ സൈന്യത്തിന് 20 ദിവസത്തെ വെടിക്കോപ്പുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ആ ദയനീയ സാഹചര്യത്തിന് മാറ്റമുണ്ടായെന്നു മാത്രമല്ല, വന്‍ ആയുധ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിലാണിപ്പോള്‍ നമ്മുടെ രാജ്യം.
ആയുധ സംഭരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന തീരുമാനങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ഈ സര്‍ക്കാരിന് കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് ഈ പ്രക്രിയയുടെ ഫലമാണ്. എസ് 400 സിസ്റ്റങ്ങള്‍, സുഖോയ് 30 വിമാനങ്ങള്‍, ഇസ്രായേലില്‍ നിന്നുള്ള ഡ്രോണുകള്‍, ഹാമര്‍ മിസൈലുകള്‍, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) പ്രചന്ദ്, തേജസ് യുദ്ധവിമാനങ്ങള്‍ (പൂര്‍ണ്ണമായും തദ്ദേശീയ വിമാനം), പിനാക്ക റോക്കറ്റ് സിസ്റ്റങ്ങള്‍ (മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍), വരുണാസ്ത്ര (ആന്റി സബ്മറൈന്‍ മിസൈല്‍) എന്നിവയുടെ ലഭ്യത ഭാരതത്തിന്റെ സൈന്യത്തെ ലോകത്തിലെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റി. ഓപ്പറേഷന്‍ സിന്ദൂരില്‍, കൃത്യമായ ലക്ഷ്യങ്ങള്‍ ആക്രമിക്കാനും ശത്രു ഡ്രോണുകളും മിസൈലുകളും നശിപ്പിക്കാനും ഭാരതത്തിന് കഴിഞ്ഞു.
11 വര്‍ഷത്തെ കാലയളവില്‍, ഭാരതം വിദേശത്തു നിന്ന് ആയുധങ്ങള്‍ വാങ്ങുക മാത്രമല്ല, ആത്മനിര്‍ഭരത എന്ന മന്ത്രം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍, ഭാരതത്തില്‍ നൂതനവും ആധുനികവുമായ തദ്ദേശീയ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം, ആകാശ് വ്യോമ പ്രതിരോധ സംവിധാനം, ലഖ്‌നൗവില്‍ ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന റസ്‌റ്റോം യുഎവി ഡ്രോണുകള്‍, റഷ്യയുമായുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍, ഹൈദരാബാദില്‍ റാഫേല്‍ വിമാനത്തിന്റെ പ്രധാന ഫ്യൂസ്ലേജ് നിര്‍മ്മിക്കുന്നതിനുള്ള ടാറ്റഡസ്സോള്‍ട്ടുമായുള്ള സഹകരണം എന്നിവയെല്ലാം ഈ സംരംഭത്തിന്റെ ഭാഗമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, പ്രതിരോധ ഉല്‍പ്പാദനം 174 ശതമാനം വര്‍ദ്ധിച്ചു. പ്രതിരോധ ഉല്‍പ്പാദനം 2014-15 ല്‍ 46,529 കോടി രൂപയില്‍ നിന്ന് 2023-24 ല്‍ 1,27,265 കോടി രൂപയായി ഉയര്‍ന്നു. പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഈ ശ്രദ്ധേയമായ വളര്‍ച്ച അടിവരയിടുന്നു.
ആഗോള പ്രതിരോധ വ്യവസായത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഇന്ത്യയുടെ പ്രതിരോധ മേഖല ഇപ്പോള്‍ സജ്ജമായിരിക്കുന്നു, നൂതന സാങ്കേതികവിദ്യകളും സംവിധാനങ്ങളും സഖ്യകക്ഷി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഗവേഷണത്തിലും വികസനത്തിലും തുടര്‍ച്ചയായ നിക്ഷേപവും തന്ത്രപരമായ സഹകരണങ്ങളും, പ്രതിരോധ നവീകരണത്തിലും സ്വാശ്രയത്വത്തിലും ഭാരതം മുന്‍പന്തിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. പ്രതിരോധത്തില്‍ സ്വാശ്രയത്വത്തിലേക്കുള്ള ഈ യാത്ര, ഭാരതത്തിന്റെ പ്രതിരോധശേഷി, ചാതുര്യം, അതിന്റെ പരമാധികാരവും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ തെളിവാണ്. 2047 ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് മുന്നേറുമ്പോള്‍, പ്രതിരോധ മേഖല ശക്തിയുടെ ഒരു സ്തംഭമായി നിലകൊള്ളുന്നു, ഇത് രാജ്യത്തിന്റെ സുരക്ഷിതവും സമൃദ്ധവുമായ ഭാവിക്ക് സംഭാവന നല്‍കുന്നു.
















