Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2025, 11:09 am IST
in Kerala

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുമ്പോഴും സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍. മഴയും, വെയിലുമേറ്റ് സെക്രട്ടേറിയറ്റിനു മുന്നില്‍ നൂറ് ദിവസത്തിലധികമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് നൂറ് രൂപ പോലും വേതനം കൂട്ടിക്കൊടുക്കാന്‍ തയാറാകാത്തവരാണ് സമരവുമായി രംഗത്തിറങ്ങിയത്. അധികാരത്തില്‍ തുടരുന്ന ഇടതുസര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി നടത്തുന്നത് തൊഴിലാളിദ്രോഹ നടപടികള്‍ മാത്രമാണ്.

കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് താങ്ങുവില വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. നെല്ലിന് ഒരു കിലോയ്‌ക്ക് താങ്ങുവിലയായി നല്‍കുന്ന 28 രൂപ 20 പൈസയില്‍ 23 രൂപ കേന്ദ്രം നല്‍കുമ്പോള്‍ 5 രൂപ 20 പൈസയാണ് കേരളം നല്‍കുന്നത്. 2020-21ല്‍ സംസ്ഥാനം 9 രൂപ 52 പൈസ നല്‍കിയിരുന്നിടത്താണ് 5 രൂപ 20 പൈസ ആക്കി കുറച്ചത്. കേന്ദ്രം താങ്ങുവില വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം കേരളം വിഹിതം കുറയ്‌ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ വീണ്ടും 69 പൈസ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം കിട്ടില്ല. പിആര്‍എസ് ബാങ്കില്‍ കര്‍ഷകരറിയാതെ ലോണെടുക്കുന്ന തട്ടിപ്പിനെ തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കാലങ്ങളായി വര്‍ദ്ധിപ്പിക്കുന്നതുമില്ല.

കേരളത്തില്‍ എണ്ണൂറിലധികം കശുവണ്ടി ഫാക്ടറികളും മൂന്നര ലക്ഷത്തിലധികം തൊഴിലാളികളുമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ കശുവണ്ടി ഫാക്ടറികള്‍ നൂറില്‍ താഴെയായി. നിരവധി ഫാക്ടറികള്‍ പൂട്ടുകയും തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവും ഉണ്ടായി. ഈ മേഖലയിലെ പ്രബല യൂണിയന്‍ സിഐടിയു ആയിരിക്കുമ്പോഴായിരുന്നു ഇത്.

ആലപ്പുഴയില്‍ കയര്‍ പിരിക്കുന്നവരുടെ വേതനം 2018ല്‍ നിശ്ചയിച്ചതല്ലാതെ പിന്നീടൊരു മാറ്റവും വരുത്തിയില്ല. ചകിരി ലഭ്യമല്ലാത്തതിനാല്‍ കയര്‍ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയും ഇവിടുത്തെ തൊഴിലാളികള്‍ മുഴുപട്ടിണിയിലാവുകയും ചെയ്തു.

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളില്‍ മഹാഭൂരിപക്ഷത്തിനും 500 രൂപയില്‍ താഴെയാണ് ദിവസക്കൂലി. ഭൂരിപക്ഷം പേരും ചോര്‍ന്നൊലിക്കുന്ന ലയങ്ങളിലാണ് താമസിക്കുന്നത്. അവരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ നാലായിരത്തിലധികം താല്ക്കാലിക ജീവനക്കാരുണ്ടായിരുന്നു. തുച്ഛ വേതനത്തില്‍ പണിയെടുത്തിരുന്ന അവരെ പടിയിറക്കി. പകരം വേതനം കുറച്ച് ബദലി എന്ന പേരില്‍ നിയമിച്ചു. തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്ന ഇവര്‍ക്ക് മിനിമം വേതനം പോലും നല്‍കുന്നില്ല.

കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ സെസ് കൃത്യമായി ഈടാക്കുമെങ്കിലും നിര്‍മാണ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ നല്‍കിയിട്ട് 16 മാസമായി. 3,82,000 പേരാണ് ഈ ദുരിതം അനുഭവിക്കുന്നത്. എന്നാല്‍ തൊഴിലുറപ്പ് മേഖലയില്‍ കേന്ദ്രം എട്ടു തവണയായി വേതനം വര്‍ദ്ധിപ്പിച്ച് ദിവസം 369 രൂപ നല്‍കുന്നുമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണെങ്കില്‍ 18 ശതമാനം ക്ഷാമബത്ത കുടിശ്ശിക നല്‍കാനുണ്ട്. ശമ്പള പരിഷ്‌ക്കരണം നല്‍കിയിട്ടുമില്ല.

Tags: Anti-Labor Policies by the CenterKerala's ResponseTrade Unions and Left PartiesState-Specific ConcernsStrike Against the CenterAll-India Strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി
Kerala

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

Editorial

ഈ പണിമുടക്ക് തീര്‍ത്തും അനാവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.